ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”
Showing posts with label ബുല്‍ ബുല്‍ ലേഖനങ്ങള്‍.... Show all posts
Showing posts with label ബുല്‍ ബുല്‍ ലേഖനങ്ങള്‍.... Show all posts

Saturday, February 23, 2013

തിരുദൂതര്‍ തിരുമാധ്യമം




പ്രപഞ്ചത്തിന്റെ ഉണ്മക്കാധാരമായി പ്രഥമമായി സൃഷ്ടിക്കപ്പെട്ട "ദൈവകണം" തിരുനബി (സ) ഒളിവാനെന്നാണ് ഇസ്ലാമിക പാഠം.  അല്ലാഹുവിന്റെ പ്രഥമ സൃഷ്ടി എതാണെന്ന ജാബിര്‍ (റ) ന്റെ ചോദ്യത്തിന് നബി (സ) തങ്ങള്‍  മറുപടി 'നിന്റെ നബിയുടെ വെളിച്ചം' എന്നാണു. ഈ ഒളിവിനെ പലതായി ഭാഗിച്ചു കൊണ്ടാണ്  വിവിധയിനം സൃഷ്ടി ജാലങ്ങളെ അല്ലാഹു പടച്ചതെന്നും തുടര്‍ന്ന് നബി (സ) തങ്ങള്‍ വിശദീകരിച്ചു.  ഇമാം ബുഖാരിയുടെ ഗുരുമഹത്തുക്കളില്‍ പെട്ട മുഹദ്ദിസ് അബ്ദുറസാക് (റ) തന്റെ മുസന്നഫില്‍ രേഖപ്പെടുത്തിയ ഈ ഹദീസ് പ്രപഞ്ചോല്പത്തിയെ കുറിച്ച ഇസ്ലാമിക വിശദീകരണത്തില്‍ പ്രസിദ്ധമാണ്.

അപ്പോള്‍ പ്രപഞ്ച സ്രിഷ്ടിപ്പിനു അല്ലാഹു തിരഞ്ഞെടുത്ത മാധ്യമമാണ് തിരുനബി(സ)യുടെ ഒളിവ്.  മറ്റെല്ലാ നബിമാരും ഈ ഒളിവില്‍ നിന്ന് നേരിട്ട സ്രിഷ്ടിക്കപ്പെട്ടവരാണ്.  ആ തിരുദൂതന്മാരാകട്ടെ അല്ലാഹുവിന്റെ വെളിച്ചവും സന്ദേശവും അവന്റെ സൃഷ്ടികളിലേക്ക് പകര്‍ന്നു നല്‍കുന്നതിനായി അല്ലാഹു തിരഞ്ഞെടുത്തിട്ടുള്ള മാധ്യമങ്ങളാണ്.  നിയോഗിത ജനത യജമാനനായ അല്ലാഹുവിനെ വഴിപ്പെടുന്നത് തന്റെ തിരുദൂതന്മാര്‍ക്ക് വഴിപ്പെടുന്നതിലൂടെയാണ്.  ദൂതന്മാരെ നിരാകരിക്കുന്നതിലൂടെ അവര്‍ യജമാനനായ റബ്ബിനെ ധിക്കരിച്ചവരായി മാറും.  അല്ലാഹുവിന്റെ ഉദവിപ്രകാരം പൂര്‍ണ്ണമായി അനുസരിക്കപ്പെടുന്നവനായല്ലാതെ നാം ഒരു ദൂതരെയും ജനങ്ങളിലേക്ക് അയച്ചിട്ടില്ല (സൂറ: നിസാഅ 64) അല്ലാഹു അയച്ച തിരുദൂതര്‍ക്ക് ആരൊരാള്‍ വഴിപ്പെട്ടാലും അവരെ അയച്ച അല്ലാഹുവിനാണ് അവര്‍ വഴിപ്പെടുന്നത് (സൂറ: നിസാഅ: 80)
രാജാവ് തന്റെ സന്ദേശവുമായി അയക്കുന്ന പ്രതിനിധിയെയാണു റസൂല്‍ എന്ന് പറയുന്നത്.  അവരെ എല്പ്പിക്കപ്പെടുന്ന ദൌത്യമാണ് രിസാലത്ത്.  ഇതേ അര്‍ത്ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന പദമാണ് സഫീര്‍ - സിഫാറത്ത് എന്നത്.  ജനങ്ങളില്‍ നന്മ വരുത്തുന്നതിനായി മദ്ധ്യവര്‍ത്തിയാക്കപ്പെടുന്ന സ്ഥാനപതിയാണ് സഫീര്‍ .  ദീന്‍ നല്‍കുന്നതിനായി വഹിയ് മുഖേന നിയോഗിക്കപ്പെടുന്ന മുര്‍സലീങ്ങള്‍ അല്ലാഹുവിന്നും തെന്റെ സൃഷ്ടികള്‍ക്കുമിടയിലുള്ള സഫീരുകള്‍ - മദ്ധ്യവര്‍ത്തികളാണെന്ന് ഇമാമുകള്‍ വിശേഷിപ്പിക്കുന്നത് ഇതുകൊണ്ടാണ്.  'സ്വന്തതോട് അക്രമം കാണിച്ച പാപികള്‍ നബി തങ്ങളുടെ തിരുസന്നിധിയില്‍ ചെല്ലുകയും അവിടെ വച്ച്  കുറ്റങ്ങള്‍ഏറ്റു പറഞ്ഞു അല്ലാഹുവിനോട് മാപ്പിരക്കുകയും തിരുദൂതര്‍ അവര്‍ക്കുവേണ്ടി  പൊരുക്കലിനെ  തേടിക്കൊണ്ട് ശുപാര്‍ശ നടത്തുകയും ചെയ്‌താല്‍ ആ പാപികള്‍ക്ക് അല്ലാഹുവിന്റെ കരുണയും തൗബയും ലഭിക്കുക തന്നെ ചെയ്യുമെ'ന്നു സാരം വരുന്ന സൂറ: നിസാഇലെ (وَلَوْ أَنَّهُمْ إِذ ظَّلَمُواأَنفُسَهُمْ جَاءُوكَ) എന്നാ പ്രസിദ്ധമായ സൂക്തത്തില്‍ 'തിരുദൂതര്‍ മാപ്പിരക്കുക' എന്ന് പ്രത്യേകം പറഞ്ഞത് നബിയെ മഹത്വപ്പെടുതാനാണെന്നു വ്യക്തമാക്കിയ ശേഷം ഇമാം റാസി(റ) കുറിക്കുന്നു : ഈ പാപികള്‍ തിരുദൂതരുടെ അടുത്ത  ചെന്നാല്‍ അവര്‍ വന്നെതിയിരിക്കുന്നത് അല്ലാഹു തന്റെ രിസാലത്ത് കൊണ്ട് സവിശേഷപ്പെടുതുകയും വഹിയ് കൊണ്ട് മാനിക്കുകയും "തനിക്കും തന്റെ സ്രിഷ്ടികള്‍ക്കുമിടയില്‍ മദ്ധ്യവര്‍ത്തിയായി നിയമിക്കുകയും ചെയ്തിട്ടുള്ള" നബിയുടെ അടുക്കലാണ് അവര്‍ വന്നെത്തിയത്.  അതിനാല്‍ അല്ലാഹു അവരുടെ കാര്യത്തില്‍ തിരുനബിയുടെ ശഫാഅത്ത് തട്ടുകയില്ല (തഫ്സീര്‍ റാസി 10-168) 

നബി(സ) തങ്ങളെ (ഏറ്റവും മഹത്വമുള്ള മാധ്യമം) എന്നാണു വിദ്വല്‍ വചനങ്ങളില്‍ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.  സൃഷ്ടികള്‍ക്ക് നേരിന്റെ മാര്‍ഗ്ഗം പകര്‍ന്നു നല്‍കി അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്ന മാധ്യമം മാത്രമല്ല.  അഖിലാന്ധ സൃഷ്ടികളുടെയും ഉണ്മക്ക് തന്നെ അല്ലാഹു തെരഞ്ഞെടുത്ത തിരു മാധ്യമമാണ് നബി (സ) തങ്ങള്‍ .  നബി തങ്ങളിലൂടെയാണ് നാം പിറവി കൊണ്ടത്.  ശേഷം നാം അനുഭവിക്കുന്ന ഉപയോഗപ്പെടുത്തുന്ന  സകല വസ്തുക്കളും ആ തിരു ഒളിവില്‍ നിന്ന് ജന്മം കൊണ്ടതാണ്.  പാര്‍ക്കുന്ന ഭൂമി ആഹരിക്കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ കുടിക്കുന്ന വെള്ളം, ഉപയോഗിക്കുന്ന ഉപഭോഗ വസ്തുക്കള്‍ എന്നിവയെല്ലാം നബി (സ) തങ്ങള്‍ മുഖേന ലഭ്യമായതാണ്.  അപ്പോള്‍ ഇഹലോകത് അല്ലാഹുവിന്റെ ഏതനുഗ്രഹങ്ങളും  നബി മുഖേന, നബിയുടെ തിരുഒളിവില്‍ നിന്നുണ്ടായതാണെങ്കില്‍ നബി തിരുമാധ്യമമായല്ലാതെ ഇവിടെയോന്നുമില്ലെന്നും ആര്‍ക്കും ലഭിക്കുകയില്ലെന്നുമാണല്ലോ അതിനര്‍ത്ഥം.പരലോകത്തും ഇതുതന്നെയാണവസ്ഥ.  പുനരുദ്ധാനത്തിന്റെ പ്രാരംഭം കുറിക്കപ്പെടുന്നത് ആ തിരുസന്നിധാനത് നിന്നാണ്.  ഭൂമി പിളര്‍ന്നു ആദ്യം പുറത്തു വരുന്നത് തിരുനബി (സ) തങ്ങളാണ്.  തൊട്ടടുത്ത് തന്റെ സഹയാത്രികരായ  അബൂബക്കര്‍ (റ), ഉമര്‍ (റ) എന്നിവരും, മൂവരും കൈപിടിച്ചു കൊണ്ടാണ് രാജാധിരാജന്റെ അധികാരസിംഹാസനതിങ്കലേക്കാനയിക്കപ്പെടുന്നത്.  ആ ഭയാനക നാളിലെ ഭീകരദ്രിഷ്യങ്ങളിലോന്നും ലവലേശം ഭയമില്ലാതെ തന്റെ ചുമതലകളും ദൌത്യങ്ങളും നിറവേറ്റുന്നതിനായി നിലക്കൊള്ളുന്ന ഒരേയൊരു ദേഹം അവിടുന്ന് മാത്രം.  വിചാരണക്ക് വേണ്ടി ഒരുമിച്ചു കൂട്ടപ്പെട്ട മഹ്ശരില്‍ വിചാരണ ആരംഭിക്കണമെങ്കില്‍ തിരുമേനി (സ) അപേക്ഷിക്കണം.  ഇതുമുതല്‍ മറ്റനേകം ശഫാഅതുകളിലൂടെ സൃഷ്ടിലോകത്തെ സഹായിക്കുന്ന രക്ഷകരാണവിടുന്ന്‍.  സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ ആ തിരുകരങ്ങളിലാണ്.  സ്വര്‍ഗം തുറക്കുന്നത് തിരുമേനി (സ)യാണ്.  ആദ്യം പ്രവേശിക്കുന്നതും തിരുനബി (സ) തന്നെ. പരലോകകാര്യങ്ങളെയും അല്ലാഹു സംവിധാനിച്ചിരിക്കുന്നതിങ്ങനെയാണെന്ന് ചുരുക്കം.

അങ്ങനെ ഇരുലോകത്തും തിരുദൂതര്‍ തന്നെ തിരുമാധ്യമം.
(ബുല്‍ ബുല്‍ - മാസിക - ഫെബ്രുവരി 2013)

Friday, September 14, 2012

ഇമാം ഗസ്സാലി (റ) ജമാഅത്ത് കോളാമ്പിയില്‍


ആശയപ്രചാരണത്തിന്റെ ഭാഗമായി പൊതുവേ സ്വീകരിച്ചുവരുന്ന ഒരു നടപടിയാണ് ആദര്‍ശ ജീവികള്‍ ആയ "വീരപുത്രന്‍ " മാരെ പുതു തലമുറക്ക് പരിചയപ്പെടുത്തല്‍ . ആദര്‍ശം, വീക്ഷണം,
ജീവിത രീതി, നിലപാടുകള്‍ , രചനകള്‍ തുടങ്ങി അവരുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പകര്‍ന്നു നല്‍കുക വഴി മുന്‍ഗാമികളുടെ ആശയാദര്‍ഷങ്ങളിലേക്ക് പിന്‍തലമുറകളെ വഴിനടത്തല്‍
ആണിതിന്റെ ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടികളും മത സഭകളും എല്ലാം ഈ രീതി നടപ്പിലാക്കുന്നുണ്ട്. ചെഗുവേര, ഇ.എം.എസ് പോലുള്ളവരെ മാര്‍ക്സിസ്റ്റുകളും, നെഹ്‌റു, ഗാന്ധിജി, എന്നിവരെ
കോണ്‍ഗ്രസ്സുകാരും ഉയര്തിക്കാട്ടുന്നതും, അല്‍ഫോന്‍സാമാതാവിന്റെയും ഗീവര്‍ഗീസ് പുണ്യാളന്റെയും സ്മരണകളുയര്‍ത്തി ക്രിസ്ത്യാനികള്‍ ചെയ്യുന്നതും ഇതിന്റെ ഭാഗമാണ്.

എന്നാല്‍, മുന്‍ഗാമികളുടെ ആശയാദര്ഷങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും വിരുദ്ധവീക്ഷണവും നിലപാടുകളും വച്ച്പുലര്‍ത്തുകയും ചെയ്യുന്നവരും സുസമ്മതരായ മഹാമാനീഷികളെ തങ്ങളുടെ
കുപ്പിയിലിറക്കി കൈകാര്യം ചെയ്യുന്ന രീതിയും ഇന്ന് കടന്നു വന്നിട്ടുണ്ട്. മുന്‍ഗാമികളുടെ സമ്മിതിയും സമൂഹത്തിലെ സ്വാധീനവും സ്വീകാര്യതയും സ്വയം നിര്‍മ്മിതാശയങ്ങല്ക് കൂടി ലഭിക്കുന്നതിനു ആണിത്. 'ഇസ്ലാമിക പ്രസ്ഥാന' ലേബലില്‍ പുറത്തിറങ്ങിയ ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് വായിച്ചപ്പോഴാണ് ഇത് ബോധ്യം ആയത്. ഗസ്സലിയെ ജമാഅത് ആശയാദര്‍ശങ്ങളുടെ
റോള്‍ മോഡല്‍ ആക്കിയിരിക്കുന്നു അതില്‍. ഇമാം ഗസ്സാലിയെ വികലമായോ അപൂര്‍ന്നമായോ വായിക്കണമെന്ന വാശി ഇതിന്റെ അണിയറശില്പികള്‍ക്ക് ഉണ്ടെന്നു അത് ഒരാവര്‍ത്തി
വായിച്ചവര്‍ക്ക് ബോധ്യപ്പെടും.

ഇമാം ഗസ്സാലിയെ മദ്ഹബ് വിരോധിയും സ്വതന്ത്ര വാദിയും ആക്കുന്നത് കാണുക : "ദീനറിവുകളെ ഇമാം ഗസ്സാലി നവീകരിചിട്ടുണ്ട്. കടുത്ത മദ്ഹബ് പക്ഷപാതിത്വത്തെ അദ്ദേഹം വിമര്‍ശിച്ചു.
അന്ധമായ അനുകരണത്തെ ശക്തമായ ഭാഷയില്‍ കൈകാര്യം ചെയ്തു. ജനങ്ങളെ ഖുര്‍ആനീന്റെയും സുന്നത്തിന്റെയും ശീതളചായയിലെക് മടക്കി കൊണ്ട് വന്നു. ഇജ്തിഹാദ് പുനരുജ്ജീവിപ്പിച്ചു." (പ്രബോധനം - ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് 2012 ജനുവരി പേ : 11)

മദ്ഹബ് എന്താണെന്നും ഇമാം ഗസ്സാലി ആരാണെന്നും തിരിച്ചറിയാതെയുള്ള ജല്പനം ആണിത്. ഷാഫിഈ മദ്ഹബുകാരനായ ഇമാമിന് ഷാഫിഈ ഫിഖ്ഹില്‍ ബസീത്, വസീത്, വജീസ് തുടങ്ങിയ
ഗ്രന്ഥങ്ങള്‍ ഉണ്ടെന്നിരിക്കെ, പില്‍ക്കാലത്ത്‌ വിരചിതമായ ഇമാം റാഫിഈ(റ)യുടെയും, നവവി(റ)യുടെയും ഗ്രന്ഥങ്ങള്‍ ഇമാം ഗസ്സാലി(റ)യുടെ ഗ്രന്ഥങ്ങളില്‍ നിന്ന് ഉരുവപ്പെട്ടതാനെന്നിരിക്കെ ഇമാം എങ്ങനെയാണ് തഖ്ലീദിനേ (അന്ധമായ അനുകരണം) എതിര്‍ക്കുന്നത്? ശാഫിഈ മദ്ഹബ് എന്നത് ശാഫിഈ ഇമാമിന്റെ മാത്രം അഭിപ്രായം അല്ലെന്നും മദ്ഹബിലെ ഇജ്തിഹാദിനു യോഗ്യത ഉള്ളവരുടെ വീക്ഷണാഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നു എന്നും ഇമാം ഗസ്സാലി അത്തരം സോപാധിക മുജ്തഹിദിന്റെ പദവിയിലാണ് ഉള്ളതെന്നും മനസ്സിലാക്കാതെയാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്.  അതായത് ഇമാം ഗസ്സാലി ഒരു സ്വതന്ത്ര മുജ്തഹിദ് അല്ല. പ്രത്യുത ഇമാം ശാഫിഈയെ തക്ഹ്ലീദ് ചെയ്ത ഒരു മുഖല്ലിദ് ആണ്.  അതെ സമയം ഇമാം ശാഫിഈ വ്യക്തമാക്കിയ വിഷയങ്ങളില്‍ നിയമപ്രകാരം ഹുക്‌മു(വിധി) കണ്ടെത്തുക എന്നാ ധര്‍മ്മ സേവയും അവര്‍ ചെയുന്നു. ഇത് പക്ഷെ യോഗ്യത ഉള്ളവര്‍ക്ക് മാത്രമാണ്. ഇമാം ഗസ്സാലിയുടെ ഈ നില ഉയര്‍ത്തിക്കാട്ടി സ്വതന്ത്ര ഇജ്തിഹാദിനിരങ്ങുന്ന - അതിനു വേണ്ടി വാദിക്കുന്ന നവ മുജ്തഹിദുകള്‍ എന്ത് ഭോഷന്മാരാന്. ഇമാമിന്റെ ചില ഗ്രന്ഥങ്ങളില്‍ വന്ന തക്ഹ്ലീദ് വിലക്കുന്ന പ്രസ്താവനകളെ ആധാരമാക്കിയാണ്  അവരെ തക്ഹ്ലീദ് വിരോധിയാക്കുന്നതെങ്കില്‍ ഇമാം ഗസ്സാലിക്ക് മുമ്പേ ഇമാം ശാഫിഈയുടെതായിട്ടു തെന്നെ ഇത്തരം പ്രസ്താവനകള്‍ വന്നിട്ടുണ്ടല്ലോ. 'ദലീലില്‍ നള്ര്‍ ചെയ്യാതെ' കേവലം മുഖല്ലിദാകുന്നതിനെ തൊട്ടു അതിനര്‍ഹാതയുള്ള തന്റെ മുഖല്ലിടുകളെ ഇമാം ഷാഫിഈ വിലക്കിയത് ഏതാടിസ്ഥാനത്തില്‍ ആണോ അതെ അടിസ്ഥാനത്തില്‍ തന്നെ എടുത്താല്‍ മതിയല്ലോ ഇമാം ഗസ്സാലിയുടെ വാക്കുകളും ! പണ്ഡിതന്മാര്‍ സ്വന്തം ബുദ്ധിയും ചിന്തയും മനനവും മാറ്റി വെച്ച് കേവലം ഇല്മിന്റെ സൂക്ഷിപ്പ് പാത്രങ്ങള്‍ ആകുന്നതിനെയാണ് ഇമാം ഗസ്സാലി വിമര്‍ശിക്കുന്നത്.  ഇത് മനസ്സിലാക്കാനുള്ള സാവകാശം പോലും കാണിക്കാതെ ഇമാം തഖ്ലീദിനേ കൈകാര്യം ചെയ്തു എന്നും മദ്ഹബിനെ വിമര്‍ശിച്ചു എന്നും പറയുന്നത് എത്ര വലിയ മണ്ടത്തരമാണ്.

ഇമാം ഗസ്സാലിക് നേരെ തൊടുക്കുന്ന മറ്റൊരസ്ത്രം സൂഫിസമാണ്. ശങ്കരാചാര്യന്റെ അദ്വൈതമതം ഇമാമിന്റെ മേല്‍ കേട്ടിവേക്കുന്നത് കാണുക : "ഇതോടൊപ്പം ചില സംഗതികള്‍ കൂടി ചേര്‍ത്ത്
വായിക്കുമ്പോള്‍ പ്രത്യക്ഷപരമായും അദ്വൈതപരമായ ഉദ്ദീരനങ്ങലോട് ഇമാം വളരെ മൃദുവായ നിലപാട് കൈകൊണ്ടുവോ എന്ന് സംശയിച്ചു പോവും. അവ അബദ്ധങ്ങളെന്നു ഒരിടത്ത് പറഞു
എങ്കിലും മറ്റൊരിടത് അവയെ ന്യായീകരിക്കുക ആണെന്ന് തോന്നും. 'അനല്‍ ഹഖ്' (അഹം ബ്രഹ്മാസ്മി) എന്നാ ഹല്ലാജിന്റെ പ്രഖ്യാപനവും ഞാനെത്ര പരിശുദ്ധന്‍ , എന്റെ അവസ്ഥ എത്ര
മഹത്തരം 'ഈ ഉടുപ്പിനുള്ളില്‍ ഉള്ളത് അല്ലാഹു തന്നെ' എന്നെ അബൂയസീദില്‍ ബിസ്താമിയുടെ പ്രഖ്യാപനവും ഇമ്മട്ടിലുള്ള ഇതര സൂഫീ പ്രസ്താവനകളും അര്‍ത്ഥമാക്കുന്നത് സ്വയം
ദൈവീകരണത്തെ ആണ്, അവയെ പറ്റിയുള്ള ഗസ്സാലിയുടെ നിരൂപണം ആ ഉദീരനങ്ങളുടെ സാഹചര്യത്തെ ന്യായീകരിച്ചു കൊണ്ടാണ്" (പ്രബോധനം - ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് 2012 ജനുവരി പേ : 95) സാമാന്യമായി വേദാന്ത ദര്‍ശനം എന്നറിയപ്പെടുന്ന ബാദരായണമഹര്‍ഷിയുടെ ബ്രഹ്മസൂത്രം ഉള്‍ക്കൊള്ളുന്ന മൂന്നു ചിന്താ ധാരകളില്‍ ഒന്നായ അദ്വൈതത്തെ, തന്റെ മാര്‍ഗ്ഗത്തിലേക് നിദാനമായ സന്ദേശങ്ങളെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്വന്തമായി വ്യാഖ്യാനം നല്‍കി ഉപനിശുതക്കളില്‍ നിന്നും ഊതിക്കാച്ചി എടുത്തു ഒരു പ്രസ്ഥാനമായി അവതരിപ്പിച്ച ശങ്കരഭാഷ്യതിന്റെ അടിത്തറ തന്നെ മായാവാദംആണ് . കണ്ണില്‍ കണ്ടതിനെയെല്ലാം മിത്യായെന്നും അവിദ്യയെന്നും അയതാര്ത്യമെന്നും പറഞ്ഞു ലോകത്തിന്റെ ഉണ്മതന്നെ നിഷേധിച്ച ശങ്കരറെ അദ്വൈത വേദാന്ത തത്വശാസ്ത്രമെങ്ങനെ ആണ് പ്രപഞ്ചത്തിന്റെ ഉണ്മയെ നിഷേധിക്കുന്നവരെ തീയിലിട്ടു കരിച്ചു ഉണ്മ പഠിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച ആഹ്ലുസ്സുന്നതിന്റെ അടിയുറച്ച ഇമാമുകളെ
സ്വാധീനിക്കുന്നത്! ഈ ലളിതസത്യം മനസ്സിലാക്കിയാല്‍ സൂഫികളുടെ വിഭ്രമാവസ്തയിലെ 'അനല്‍ ഹഖ്' പോലുള്ള ഉദ്ദീരനങ്ങളെ അദ്വൈതപരമായ ഉദ്ദീരനങ്ങലാക്കേണ്ട കാര്യമെന്ത്?! സ്വയം
ഉള്ളവന്റെ ഉണ്മയും ഉണ്ടാക്കപ്പെട്ടവന്റെ ഉണ്മയും രണ്ടാണെന്നും സ്വയം ഉള്ളവന്റെ ഉണ്മയാണ് യാതാര്തതിലുള്ള ഉണ്മയെന്നും ഗ്രഹിച്ചു അതിനെ മാത്രം നോക്കി കണ്ടു, അതില്‍ മാത്രം ലയിച്ചവരുടെ വിഭ്രാമാവസ്ഥയില്‍ വരുന്ന കേവലം ഉദ്ദീരണങ്ങള്‍ മാത്രമാണ് ഇത്തരം വാക്കുകള്‍ .  അല്ലാതെ ജീവാത്മാവും പരമാത്മാവും ഒന്നായി കണ്ടവന്റെ ഉദ്ദീരനങ്ങളല്ല. പരമാത്മാവിനെ മാത്രം കണ്ടവരുടെ ഉദ്ദീരനങ്ങളെ അഞ്ജത കൊണ്ട് പരമാത്മാവും ജീവാത്മാവും ഒന്നാണെന്ന തത്വത്തില്‍ വിശ്വസിച്ചവന്റെ ഉദ്ദീരനങ്ങളോട് താരതമ്യപ്പെടുത്തുന്നത് അനീതിയും ശുദ്ധഭോഷ്കുമത്രെ.  കാരണം അദ്വൈതികളുടെ അടിത്തറയായ മായാവാദം സൂഫിസതിലെവിടെയും കടന്നു വരുന്നില്ല.  പ്രത്യുത, അതിന്റെ നിഷേധപഠനം ആഹ്ലുസ്സുന്നത് വിഭാവനം ചെയ്യുന്നുണ്ട് താനും.

'ഇസ്ലാമിക പ്രസ്ഥാന്ക്കാരുടെ'ടെ 'ഇസ്ലാമിക രാഷ്ട്ര'തെക്കുരിച്ചും ഒരുപാട് ഹഖാഇഖുകള്‍ വിശേഷാല്‍ പതിപ്പില്‍ ഉണ്ട്.  'ഇസ്ലാമിക സമൂഹത്തിന്റെ കെട്ടുറപ്പും നൈരന്തര്യവും ഉറപ്പുവരുത്താന്‍ ചില മാരിചിന്തിക്കലുകള്‍ക്ക് പണ്ഡിത സമൂഹം തയ്യാറാകേണ്ടി വരും' എന്നാ മുന്നറിയിപ്പോടെ ഇസ്ലാമിക രാഷ്ട്ര മീമാംസയുടെ സമകാലിക പ്രസക്തി കുറിക്കുന്നത് കാണുക :
"ഖിലാഫതുര്‍രാഷിടിയില്‍ മതകീയവും ഭൌതികവുമായ രണ്ടധികാരങ്ങളെയും ഖലീഫ എന്നാ ഒരേ ആളില്‍ നിക്ഷിപ്തം ആയിരുന്നു. നാം നേരത്തെ കണ്ടതുപോലെ ഗസ്സാലിയുടെ കാലത്ത്
ഖിലാഫത്ത് മതകീയ പിന്‍ബലം മാത്രമുള്ള ഒന്നായി മാറി. അതിനു അധികാരങ്ങലോന്നുമുണ്ടായിരുന്നില്ല.  ഖിലാഫതുര്‍രാഷിടിയില്‍ നിന്ന് ഭിന്നമായി വ്യത്യസ്ത അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. പഴയ ഭരണക്രമം മുന്നില്‍ വെച്ച് പുതിയ മാറ്റങ്ങളെ അനിസ്ലാമികം എന്ന് മുദ്ര കുത്തുന്നതിനു പകരം അവയെ ഖുര്‍ആനീന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പുനര്‍വ്യഖ്യാനിക്കാനാണ് ശ്രമിക്കേണ്ടത്. ഭൂതകാലത്തില്‍ കുടുങ്ങി കിടക്കരുത് എന്നര്‍ത്ഥം. ഇസ്ലാമിക രാഷ്ട്രീയ ചിന്തക്ക് ഗസ്സാലി നല്‍കിയ ഈ വികാസം പില്‍ക്കാല നൂറ്റാണ്ടുകളിലും തുടരനമെന്നാനല്ലോ അതിന്റെ ധ്വനി (IBID page :120) ജമാഅതെ ഇസ്ലാമി ഹിന്ദിന്റെ ലക്‌ഷ്യം 'ഹിഖാമാതുട്ദീനാ'ണെന്നും അത്കൊണ്ടുള്ള വിവക്ഷ യാതൊരു വിധ പാരിച്ചേദവും വിഭജനവും കൂടാതെ ആത്മാര്തതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പരിപൂര്‍ണ്ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപാമായിരിക്കുമാര് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുകയും  ചെയ്യുക എന്നതാകുന്നുവെന്നും ഭരണ ഘടനയില്‍ നാലാം ഖന്ധികയ്ക്ക് താഴെ കുറിച്ചപ്പോള്‍ , ഇമാം ഗസ്സാലി രാഷ്ട്രീയ ചിന്തയ്ക്ക് നല്‍കിയ വികാസം കാണാനുള്ള  കണ്ണട നിര്മാനതിലായിരുന്നിരിക്കാം ! അത് കൊണ്ടാകാം ഇത് കാണാതെ പോയത്. ഭരണ ഘടനയില്‍ കുറിച്ചത് സാരമില്ല.  നാലാം ഖണ്ടികയ്ക് താഴെയായി എന്നാ കാരണം വച്ച് തന്നെ അത് മാറ്റി അച്ചടിക്കാം.

 ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും അതാവാമെങ്കില്‍ നമുക്കാണോ പറ്റാത്തത്. കാരണം, വെല്‍ഫെയരുകാരാരെങ്കിലും ചെവിക്കുന്നി പിടിച്ചു രാഷ്ട്രീയ സംവിധാനവും ദീനിന് അനുരൂപാമായിരിക്കുമാര് നടപ്പില്‍ വരുതലാണ് ലക്ഷ്യമെന്നു പറഞ്ഞിട്ട് 'ദൈവ്കമാല്ലാത്ത ഭരണവ്യവസ്ഥയില്‍ കുഞ്ചിക സ്ഥാനം നേടാനാണോ ശ്രമിക്കുന്നതെ'ന്നു ചോദിച്ചാല്‍ ശ്വാസം മുട്ടിപ്പോകും !പൌരോഹിത്യ്വതിനെതിരെ ഹദീസുകളുടെ സനദും ബലവും അന്വേഷിക്കാതെ പോലും പടവാളെന്തിയ മഹാനാണ് ഇമാം ഗസ്സാലി ഇവര്‍ക്ക്. നമ്മുടെ ചെമ്മാട്ടെ വൈസ് ചാന്സലര്‍ക്ക് ഇമാം ഗസ്സാലി സമന്വയ വിദ്യാഭ്യാസത്തിന്റെ അപ്പോസ്തലനാണ്. വഹുയു മുഖേന കിട്ടിയ വിജ്ഞാനങ്ങളും ഭൌതിക വിജ്ഞാനീയങ്ങളും സന്തുലിതമായി അഭ്യസിക്കപ്പെടുംബോഴേ ക്രിയാക്ത്മകമായി ഇസ്ലാമിക സമൂഹം രൂപപ്പെടുകയുള്ളൂ എന്ന് പ്രമാണ നിബന്ധമായി ഗസ്സാലി അടിവര ഇടുന്നുണ്ടത്രെ ! എവിടെയാണാവോ ഈ പ്രാമാണിക അടിവര ? എന്ന് വെച്ചാല്‍ 40 മിനുറ്റ് ഫിഖ്ഹു പഠിപ്പിച്ചാല്‍ 40 മിനുട്ട് Spoken English പഠിപ്പിക്കണം... അത് കഴിഞ്ഞു ഹദീസ് പഠനം ആണെങ്കില്‍ ശേഷം അത്രയും സമയം ഉറുദുവോ അറബിയോ അതുമല്ലെങ്കില്‍ വല്ല മലേഷ്യന്‍ ഭാഷയോ ആവാം ! ആര്‍ക്കും ഈ രീതി പരീക്ഷിക്കു നോക്കാവുന്നതാണ്. ശേഷം കുറെയധികം (വി)ക്രിയകള്‍ ചെയ്യാന്‍ പറ്റുന്ന ഒരു ക്രിയാത്മക സമൂഹത്തെ കിട്ടുമെന്നുള്ള കാര്യം മൂന്നുവട്ടം തീര്‍ച്ച. ശ്രദ്ധിക്കേണ്ടത് വിജ്ഞാനീയത്തിലെ സമമായതുലനം മാത്രം. വേറെ ചിലര്‍ ഇമാമിനെ മതനവീകരണത്തിന്റെ ആളായും പാരമ്പര്യ സുന്നി മിസ്ടിസതിന്റെ അത്യൂക്തികളെ പുല്കിയതായും ചിത്രീകരിക്കുന്നുണ്ട്! ജമാഅത് പ്രവര്‍ത്തനം ഗസ്സാലി ചിന്തയില്‍ വെരൂന്നിയതാനെന്നു പറയാനും ചിലര്‍ മടിച്ചില്ല !ചുരുക്കിപ്പറഞ്ഞാല്‍, ഇമാം ഗസ്സാലി വിശേഷാല്‍പതിപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഞെളിയന്പരംബായി. മാലിന്യ മഹാസമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചവരും ഉദ്ഘാടിച്ചവരും ആശംസ നടത്തിയവരും ഗാനം ആലപിച്ചവരും വീണേ വായിച്ചവരും എല്ലാം ഇവിടെ മലിനം വിതറി. എല്ലാവരും തങ്ങളുടെ കുപ്പിയില്‍ ഇമാമിനെ ഇറക്കി സായൂജ്യമടഞ്ഞു!  ഇമാമിന്റെ വിശ്വാസാടര്ഷങ്ങളും ഷാഫിഈ മദ്ഹബിലെ സ്ഥാനവും രചനകളും എല്ലാം വിസ്മരിച്ചു കളഞ്ഞു ! ബിദ്അതിനെതിരെയും വിശ്വാസ വൈകല്യതിനെതിരെയും ഉള്ള ഇമാമിന്റെ ഖന്ധനങ്ങളും ഔലിയാഇന്റെ കരാമതിനെ കുറിച്ചും ഖബര്‍ ജീവിതത്തിലെ രഹസ്യങ്ങലെക്കുരിച്ചുമുള്ള വിവരണങ്ങളെയും തള്ളിക്കളഞ്ഞു ! ഇമാമിന്റെ സാമ്പത്തിക ചിന്തകളും സൌന്ദര്യ സങ്കല്പങ്ങളും

കുറിക്കാന്‍ സമയം കണ്ടെത്തിയവര്‍ ഏതായാലും ഇമാമിനെ ശരിയാം വിധം അനുവാചകര്‍ക്കു നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ല. പകരം വികലവും അപൂര്‍ണ്ണവും ചിത്രീകണം ആണ് അവരുട്ടെഷിച്ചത്. വായനാ സമൂഹം ഇത് തിരിച്ചരിയെണ്ടതാണ്....

Friday, October 7, 2011

‘ലാ’ കട്ട വാദപ്രതിവാദം - 2

1930 കളുടെ അവസാനത്തില്‍ സുന്നികളും വഹാബികളും നാദാപുരത്ത് വെച്ച് നടന്ന വാദപ്രതിവാദത്തെക്കുറിച്ചുള്ള വിശദീകരണം... 2009 ഡിസംബര്‍, 2010 ജനുവരി മാസങ്ങളില്‍ “ബുല്‍ ബുല്‍” മാസികയില്‍ വന്ന നിവാരണം.... രണ്ടാം ഭാഗം... 


ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...
-----------------------------------------------------------------------------------------------------------------------------

സദസ്സിനോട് ശാന്തമായിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്  പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ്‌ ഇങ്ങനെ പറഞ്ഞു : 

"മാന്യ സഹോദരങ്ങളെ, നമ്മള്‍ രണ്ടു കക്ഷികളില്‍ ഒരു കക്ഷി തോറ്റു പോയാല്‍ അവരെ ഒരിക്കലും പരിഹസിക്കരുത്. നമ്മള്‍ മുസ്ലിംകളാണ്‌. നമ്മുടെ യോഗങ്ങളില്‍ കൈകൊട്ടുന്നതും കൂകി വിളിക്കുന്നതും ആഭാസകരമാണ്. അത് വിലക്കപ്പെട്ടതാണ്‌. മാത്രമല്ല മൌലവിമാരെ ചീത്തപ്പെടുത്തനമെന്നു ഈ സഭയുടെ ഭാരവാഹികള്‍ക്കുധേശമില്ല. അതിനാല്‍ നിങ്ങള്‍ കൂകി വിളിച്ചു കയ്യടിക്കുന്നതില്‍ ഇതിന്റെ ഭാരവാഹികളെ ചെപ്രയാക്കലും അപമാനപ്പെടുത്തലുമുണ്ട് അതൊരിക്കലും പാടില്ല."

അതോടെ സദസ്സ് ശാന്തമായി. കൈയ്യടിയും കൂവലും അടങ്ങി. തത്സമയം എം.സി.സി അബ്ദുറഹിമാന്‍ മൌലവിയുടെ സഹോദരന്‍ എം.സി.സി ഹസ്സന്‍ മൌലവി വഹാബി പക്ഷത്ത് എഴുനേറ്റ് നിന്ന്. മിശ്കാത് എന്നാ ഹദീസ് കിതബെടുത്ത് ബാങ്കിനെ പറ്റിപ്പറയുന്ന ഹദീസ് വായിച്ചു. പക്ഷെ ചോദിച്ച വിഷയത്തിനു രേഖ കാണാതായപ്പോള്‍ പെട്ടെന്ന് കിത്താബു പൂട്ടി വെക്കുകയും ചെയ്തു.

ബഹു. തരക്കണ്ടിയിലെ ഓര്‍(ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്ലിയാര്‍) ഇടപെട്ടു നടത്തിയ ഒരു ചെറിയ ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാന്‍ ആവാതെ അബ്ദുള്ളക്കുട്ടി മൌലവിയും, എം.സി.സി അബ്ദുറഹിമാന്‍ മൌലവിയും പരസ്പര വിരുദ്ധമായി - ഒരാള്‍ രേഖയാനെന്നും മറ്റയാള്‍ രേഖയല്ലെന്നും - മറുപടി പറയുകയും, രേഖയെന്തെന്ന ചോദ്യത്തിന് ഹദീസാനെന്നു വഹാബി പക്ഷത്ത് നിന്ന് മറുപടിയുണ്ടായപ്പോള്‍ 'എങ്കില്‍ ആ ഹദീസേത്, കിതാബെടുത് കാണിക്കുക' എന്ന് ബഹു. തരക്കണ്ടിയിലെ ഓര്‍ ആവശ്യപ്പെടുകയും ചെയ്തിടത്താണ് പ്രസ്തുത വാദപ്രതിവാദത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കുന്നത്. 'ആ കിതാബ് ഞങ്ങളുടെ കൈവശം ഇല്ല അത് മടക്കക്കെട്ടില്‍ പെട്ടുപോയി' എന്നാ വഷളന്‍ മറുപടി കേട്ടപ്പോഴാണ് സദസ്സില്‍ കൈയ്യടിയും ബഹളവും ഉണ്ടായത്. പോലീസ് സൂപ്രണ്ട് ഇടപെട്ടു സദസ്സ്  ശാന്തമാക്കിയപ്പോള്‍ മിശ്കാതെടുത് ഹദീസ് വായിച്ചെങ്കിലും അതില്‍ ഉദ്ദേശിച്ച രേഖ കാണാതെ വഹാബി മൌലവി പെട്ടെന്ന് കിത്താബു പൂട്ടി വെക്കുകയും ചെയ്തു. എന്നിട്ടും ജനങ്ങള്‍ സൂപ്രണ്ടിന്റെ ഉപദേശം മാനിച്ചു ക്ഷമ കൈക്കൊണ്ടു. ഇതാണ് നാദാപുരം വാദപ്രതിവാദത്തിന്റെ ഒന്നാം ഘട്ടം.

ഇതിനെക്കുറിച് മൊയ്തു മൌലവി തന്റെ 'ഓര്‍മ്മക്കുറിപ്പുകള്‍' മിണ്ടുന്നേയില്ല. അദ്ദേഹം ഒന്നാം ചോദ്യമായി ഉദ്ദരിക്കുന്നത് 'ഔലിയക്കല്ക് മറഞ്ഞ ശേഷം കരാമത് ഉണ്ടാവുമോ ? അതോ മരണത്തോട് കൂടി മുറിഞ്ഞു പോവുമോ.?' എന്നാണ് ഇത് സംബന്ധമായി പ്രസ്തുത വാദപ്രതിവാദത്തില്‍ ചോദ്യോത്തരം നടക്കുന്നത് തന്നെ അവസാന ഘട്ടത്തിലാണ്. അത് വിശദമായി യഥാവിധം വഴിയെ കുറിക്കുന്നുണ്ട്. ഒരാള്‍ രേഖയാണെന്ന് പറഞ്ഞ വിഷയം ഉടനെ തന്നെ മറ്റൊരാള്‍ രേഖയല്ലെന്നു പറഞ്ഞു കൊണ്ട് റദ്ധു ചെയ്യുകയും ഹദീസ് രേഖയുണ്ടെന്ന് പറഞ്ഞ വിഷയത്തിനു കിതാബെടുത് ഹദീസ് വായിക്കാന്‍ പറഞ്ഞപ്പോള്‍ 'കിതാബ് മടക്കക്കെട്ടില്‍ പെട്ട് പോയെന്നും' പറഞ്ഞു വിഷന്നരാവുകയും ചെയ്തു കൊണ്ട് വഹാബികള്‍ നഗ്നമായി പരാജയപ്പെട്ടതാണ് ഒന്നാം ഘട്ടം. ഇത് മൊയ്തു മൌലവി സൌകര്യപൂര്‍വ്വം വിസ്മരിച്ചതാകാനാണ് സാധ്യത.

പ്രസ്തുദ വാടപ്രതിവാതത്തിലെ രണ്ടാം ഘട്ടം ഇങ്ങനെ ആരംഭിക്കുന്നു. കണ്ണിയത് അഹ്മദ് മുസ്ലിയാര്‍ സുന്നി പക്ഷത്ത് നിന്ന് എഴുനേറ്റ് നിന്ന് ചോദിക്കുന്നു. "നിങ്ങളുടെ വിളംബരം എന്നാ നോട്ടീസില്‍ തവസ്സുലിനു മൂനര്‍ത്ഥം പറഞ്ഞതില്‍ ഒന്ന് ഇങ്ങനെയാണ്: സ്വാലിഹായ ഒരാളെ മുന്തിനിരുത്തി പിന്നില്‍ നിന്ന് തേടുക, ദുആ ചെയ്യിക്കുക എന്ന്‍. എന്നാല്‍ വസീലാക്ക്
ഈ അര്‍ഥം എവിടെ പറഞ്ഞു ഏത് കിതാബിലുണ്ട്.?"

"ബുഖാരിയുടെ വ്യാഖ്യാനമായ ഫതഹുല്‍ ബാരിയിലും ഇബ്നു ഹജരിന്റെ ഹാശിയതുല്‍ ഈലഹിലും ആ അര്‍ത്ഥമുണ്ട്. പ്രസ്തുത രണ്ടു കിത്താബുകളും തന്നാല്‍ ഞാന്‍ കാണിച്ചു തരാം" എന്ന് എം.സി.സി അബ്ദുറഹിമാന്‍ മൌലവിയുടെ മറുപടി. സുന്നി പക്ഷത്ത് നിന്ന് ഹാശിയതുല്‍ ഈലാഹു നല്‍കപ്പെട്ടു. അതില്‍ നിന്ന് മറിചെടുത് എം.സി.സി ഇങ്ങനെ വായിച്ചു. "വഖദ്‌യകൂനുത്തവസ്സുല് ബിമഅനാ  ത്വലഭിദുആഇ മിന്ഹു" എന്ന്. 

വായന കഴിഞ്ഞു അര്‍ഥം പറയാതെ അവസാനിച്ചപ്പോള്‍ സുന്നി പക്ഷത്തെ ഇ.വി മോഇദീന്‍ മുസ്ലിയാര്‍ എടച്ചേരി അതിന്റെ അര്‍ഥം പറയാന്‍ മൌലവിയോടു ആവശ്യപ്പെട്ടു. വഹാബി പക്ഷത്ത് എം.വി മുഹമ്മദ്‌ മൌലവി 'വേണ്ട, ആ വായിച്ചതിന്റെ അര്‍ഥം നിങ്ങള്‍കും ഞങ്ങള്‍കും അറിയാം അതുകൊണ്ട് അര്‍ഥം പറയേണ്ടതില്ല' എന്ന് പറഞ്ഞു 'പോരാ സദസ്യര്‍ക്കും മനസ്സിലാകണമെന്നു' ഇ.വി മോഇദീന്‍ മുസ്ലിയാര്‍. 'സംസാരം നമ്മള്‍ തമ്മിലാണ്. നമുക്ക് മനസ്സിലായാല്‍ മതി. അര്‍ത്ഥം പറയേണ്ടെന്ന്' എം.വി വീണ്ടും. അപ്പോള്‍ പോലീസ് സൂപ്രണ്ട് ഇടപെട്ടു. അര്‍ഥം സദസ്യര്‍ക്കും തിരിയണമെന്നും പറയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അപ്പോള്‍ എം സി സി ഹസ്സന്‍ മൌലവി ഇങ്ങനെ അര്‍ഥം പറഞ്ഞു 'ചിലപ്പോള്‍ തവസ്സുലിനു ദുആ ചെയ്യാന്‍ അപേക്ഷിക്കുക എന്നും സാരം വരും'. ഇത് കേട്ട് കണ്ണിയത് അഹ്മദ് മുസ്ലിയാര്‍" ഈ ഇബാരത്തിനു ദുആ ചെയ്യിക്കുക എന്നാ ഒറ്റ അര്‍ത്ഥമേ വരൂ. നിങ്ങളുടെ വിളംബരത്തില്‍ 'ഒരു സ്വലിഹിനെ മുന്‍ നിര്‍ത്തി  ചോദിക്കുക' എന്നാണര്‍ത്ഥം  പറഞ്ഞിട്ടുള്ളത്. ആദ്യം ഒരാളെ മുന്നില്‍ നിര്‍ത്തുകയും പിന്നെ ചോദിക്കുകയും ചെയ്യുകയെന്ന ഈ അര്‍ത്ഥത്തിനു എന്ത് രേഖ.? അത് പറയാന്‍ സാധിക്കുമോ.?" ഇത് കേട്ട് എം.സി.സി ഹസ്സന്‍ മൌലവി ഒരുത്തരവും മിണ്ടാതെ ക്ഷോഭത്തോടെ സ്റ്റേജില്‍ നിന്നിറങ്ങിപ്പോയി.

എന്ത് ബാലിശമായ ചോദ്യമാണിതെന്നും മറ്റും സംസാരമായി. രണ്ടു പക്ഷത്തും കുശുകുശുപ്പ്. അനന്തരം കണ്ണിയത് അവര്‍കള്‍ വീണ്ടും ചോദ്യം ആരംഭിച്ചു. "സലഫുസ്സ്വാലിഹികളില്‍ നിന്ന് ഇതുപോലെ ഒരാളെ മുന്‍നിര്‍ത്തി വയ്യാലെ(പിന്നില്‍ നിന്ന്) പ്രാര്‍ത്തിച്ചതായി വല്ല ചരിത്രവും ഉണ്ടോ.?"

"ഉണ്ട്. ഉമറുല്‍ ഫാറൂഖ് (റ) വന്ദ്യരായ അബ്ബാസ്‌(റ)നെ മുന്‍നിര്‍ത്തി പ്രാര്‍ഥിച്ചിട്ടുണ്ട്." വഹാബി പക്ഷത് നിന്ന് മറുപടി.

'എവിടെ.? കിതാബു കാണിക്കുക.' കണ്ണിയതിന്റെ ഗര്‍ജ്ജനം. എം.സി.സി ഹസ്സന്‍ മൌലവി ശര്‍ഹുല്‍ ഇഹയാ മരിച്ച 'അല്ലാഹുമ്മ ഇന്നാകുന്ന നതവസ്സല് ഇലൈക....' എന്ന ഇബാറത്തു വായിച്ചു കൊണ്ട്  'നിശ്ചയം ഞങ്ങള്‍ മുന്‍നിര്‍ത്തി ചോദിക്കുന്നവരായിരുന്നു...' എന്ന് പരിഭാഷ പറഞ്ഞു. 'അവരിരുവരില്‍ ആരാണ് മുമ്പില്‍ ദുആ ചെയ്തത്.?' എന്ന് സുന്നി ഭാഗത്ത്‌ നിന്ന് ചോദ്യം വന്നു. 'ഉമര്‍ ആണ് ആദ്യം ദുആ ചെയ്തത്' എം.സി.സി അബ്ദുറഹിമാന്‍ മൌലവിയുടെ മറുപടി.

ഉടനെ ഫാറൂഖ് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഇങ്ങനെ ചോദിച്ചു" ഉമരെന്നവര്‍ മുമ്പിലും അബ്ബാസെന്നവര്‍ പിന്നിലുമാണ് ദുആ ഇരന്നതെങ്കില്‍' അബ്ബാസെന്നവരെ മുന്‍ നിര്‍ത്തി ദുആ ചെയ്തു' എന്ന് നിങ്ങള്‍ പറയുന്നത് ശരിയാകുമോ.? സംഗതി ഉത്ഭവിക്കും മുമ്പ് എങ്ങനെ മുന്‍നിര്‍ത്തും.?"

വഹാബി പക്ഷത് നിന്ന് മറുപടി ഇല്ല. അവര്‍ നിന്ന് പരുങ്ങി. നിശ്ശബ്ധത നീണ്ടപ്പോള്‍ ഹദീസിന്റെ ശരിയായ സാരം എന്താണെന്നു സദസ്യര്‍ക് വിവരിച്ചു കൊടുക്കാന്‍ സഭയുടെ അധ്യക്ഷനായ അല്ലാമ: ഖുതുബി(റ)യോട് പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ്‌ അപേക്ഷിച്ച് : "അത് പറ്റില്ല അധ്യക്ഷന്‍ പറയുമ്പോള്‍ അവസാന തീര്‍പ്പും തീരുമാനവുമാനെന്നു വരും. അത് സമ്മതിക്കുകയില്ല." എന്ന് വഹാബി പക്ഷത് നിന്ന്  അഡ്വ. കെ.എം സീതി സാഹിബ്‌ ഉറക്കെ വിളിച്ചു പറഞ്ഞു.

'അധ്യക്ഷന്റെ അവസാന തീര്‍പ്പ് എന്ന നിലക്കല്ലാതെ ഒന്നും പറയുന്നില്ലെന്നു' മൌലാന ഖുതുബിയും പറഞ്ഞു.

'എങ്കില്‍ ഹദീസിന്റെ ശരിയായ അര്‍ഥം മൌലാന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ സദസ്യരെ ധരിപ്പിക്കട്ടെ.'- എന്നായി പോലീസ് സൂപ്രണ്ട്. ഇതിനെത്തുടര്‍ന്ന് ബഹു. പാങ്ങില്‍ അഹ്മദ്  കുട്ടി മുസ്ലിയാര്‍ സ്വഹീഹുല്‍ ബുഖാരിയും താങ്ങിപ്പിടിച്ചു സ്റ്റേജില്‍ എത്തി. ഇത് കണ്ടപ്പോള്‍ ബഹളമുണ്ടായി. "ജ്ജ്! പാങ്ങില്‍ക്കാരന്‍ സ്റ്റേജില്‍ കയറിയിരിക്കുന്നു! സമ്മതിക്കുകയില്ല" എന്ന് വഹാബി മൌലവിമാരില്‍ ചിലര്‍ ശഠിച്ചു. കുറ്റിയാടിക്കാരായ വഹാബി യുവാക്കള്‍ ഇതേറ്റു പിടിച്ചു. സദസ്സില്‍ തര്‍ക്കം മൂത്ത്. അതോടെ ജനം ഇളകി മറിഞ്ഞു. ബഹളം അരമണിക്കൂരിലധികം നീണ്ടു. പോലീസ് സുപ്രണ്ടും നിയമ പാലകരും ശ്രമിച്ചിട്ടും കുഴപ്പം തീര്‍ന്നില്ല. നട്ടുച്ച സമയം. ളുഹര്‍ നിസ്കാരത്തിനു സമയമായി. പഞ്ചസാര വെള്ളം സദസ്സില്‍ വിതരണം ആരംഭിച്ചു. ഈ സന്ദര്‍ഭം നോക്കി സ്റ്റേജില്‍ നിന്നും അറിയിപ്പുണര്‍ന്നു : തത്ക്കാലം സഭ നിറുത്തി വെച്ചിരിക്കുന്നു. ഇനി ഉച്ച തിരിഞ്ഞു രണ്ടു മണിക്ക് പരിപാടി തുടരും. ഇങ്ങനെ വാദപ്രതിവാദത്തിന്റെ രണ്ടാം ഘട്ടവും അവസാനിച്ചു. ഈ രണ്ടാം ഘട്ടത്തിലും വാഹബികളുടെ പരാജയവും വെപ്രാളവും പ്രകടമാണല്ലോ. വായിച്ച ഹദീസിനു തെറ്റായ പരിഭാഷ നല്‍കിയപ്പോളുണ്ടായ ചോദ്യത്തിന് മറുപടി ഇല്ലാതെ ഉഴന്നപ്പോള്‍ ഹദീസിന്റെ ശരിയായ പരിഭാഷ വിശദീകരിക്കാന്‍ പോലീസ് സൂപ്രണ്ട് പേരെടുത്തു പറഞ്ഞു ആവശ്യപ്പെട്ടത്‌ പ്രകാരം സ്റ്റേജില്‍ എത്തിയതാണ് മൌലാന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍. ഇതിനെതിരെയാണ് വാഹബികള്‍ ബഹളമുണ്ടാക്കിയത്.

ഇനി മൂന്നാം ഘട്ടം ആരംഭിക്കുകയാണ്. കൃത്യം രണ്ടര മണിക്ക് തന്നെ സുന്നി പണ്ഡിതന്മാര്‍ വേദിയിലെത്തി. വാഹബിപക്ഷത് നിന്ന് ആരുമില്ല. സദസ്സാകെ ഉദ്വേഗം. അതുകണ്ട. പരിപാടി ഇവിടം വെച്ച് അവസാനിക്കുമോ? അങ്ങനെ സംഭവിച്ചില്ല സമയം മൂന്നു മണിയായപ്പോഴേക്കും വഹാബി മൌലവിമാരും വേദിയില്‍ എത്തി. സുന്നി പക്ഷത് നിന്നും വീണ്ടും ചോദ്യം ആരംഭിക്കുകയാണ്. ബഹു: കണ്ണിയത് അഹ്മദ് മുസ്ലയാര്‍ അത്യുച്ചത്തില്‍ തന്നെ ചോദിച്ചു: "നിങ്ങളുടെ വിളംബരത്തില്‍ തവസ്സുലിന്റെ ഏഴാമത്തെ വകുപ്പായി ഇങ്ങനെ കാണുന്നു: 'അമ്പിയ, ഔലിയ എന്നിവരുടെ ഹഖു കൊണ്ടും ബറകത് കൊണ്ടും ദാതു കൊണ്ടുമുള്ള തവസ്സുല്‍ ഇതിനു യാതൊരു തെളിവും ഇല്ല' എന്ന്. ഏറെ പെരുത് ഹദീസുകള്‍ കൊണ്ട് ഈ തവസ്സുല്‍ സ്ഥിരപ്പെട്ടിരിക്കെ യാതൊരു തെളിവുമില്ലെന്നു വിളംബരത്തില്‍ പറഞ്ഞത് എന്തടിസ്ഥാനത്തില്‍?"

വഹാബി പക്ഷത് നിന്ന് ഇ.കെ മൌലവിയാണ് ഇത്തവണ രംഗത്ത് വന്നത്. അദ്ദേഹം തിരിച്ചു ചോദിച്ചു. "അത്തരത്തിലുള്ള ഹദീസുകള്‍ ഏതാണ്.?"

ഇമാം ത്വബ്രാനി, ഇബ്നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ നിവേദനം ചെയ്തതും സ്വഹീഹക്കിയതുമാനെന്നുനര്തിക്കൊണ്ട്‌ കണ്നിയതവര്കള്‍ ഒരു ഹദീസ് ഉദ്ധരിച്ചു. അലി(റ)യുടെ മാതാവും തിരുനബി(സ)യുടെ പോറ്റുമ്മയുമായ ഫാത്തിമ ബിന്‍ത് അസദിനെ ഖബറില്‍ കിടത്തിയ ശേഷം നബി(സ)തങ്ങള്‍ ഇങ്ങനെ പ്രാര്തിച്ചതാണ് ആ ഹദീസ്. 'പടച്ചവനെ, നിന്റെ പ്രവാചകരുടെയും മറ്റു അംബിയയിന്റെയും ഹഖു കൊണ്ട് എന്റെ മാതാവ്‌ ഫാത്തിമ ബിന്‍ത് അസദിന് നീ പൊറുത്തു കൊടുക്കേണമേ'

ഈ ഹദീസ് ഉധരിച്ചയുടനെ വഹാബി ഭാഗത്ത്‌ നിന്ന് എം.വി മുഹമ്മദ്‌ മൌലവി ചാടി എണീറ്റ്  പ്രസ്തുത ഹദീസിന്റെ സനാദ് കാണിക്കാനാവശ്യപ്പെട്ടു. വിജ്ഞാനത്തിന്റെ നിറകുടമായ അല്ലാമ തരക്കണ്ടിയില്‍ ഓര്‍ (ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്ലിയാര്‍) ഇടപെട്ടത് അപ്രതീക്ഷിതവും വളരെ പെട്ടെന്നുമയിരുന്നു. ഓര്‍ പറഞ്ഞു: "ഈ ഹദീസിനു സനാദ് കാണിക്കേണ്ട ഒരു ആവശ്യവും ഇല്ല. എന്തെന്നാല്‍ ഒരു ഹദീസിനു സനദിന്റെ അവശ്യം വരുന്നത് അത് സഹീഹാണോ അല്ലയോ എന്നറിയുന്നതിനാണ്. ഇവിടെ ഉദ്ദരിക്കപ്പെട്ട ഹദീസ് ഇമാം ത്വബ്രാനിയും(റ), ഹാകിമും(റ), ഇബ്നുഹിബ്ബാനും(റ) സ്വഹീഹാനെന്നു  പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇനിയും അത് സഹീഹാണോ എന്നത് നമ്മള്‍ പരിശോദിക്കേണ്ട ആവശ്യമില്ല. അതിനാല്‍ സനാദ് കാണിക്കേണ്ട പ്രശ്നം ഉദിക്കുന്നില്ല."

തരക്കണ്ടി ഓരുടെ സ്വതസിധശൈലിയില്‍  ഈ വിവരണം കേട്ട വാഹബികള്‍ അമ്പരന്നു വാ പിളര്‍ത്തു. അവരാരും ഒന്നും ഉരിയാടിയില്ല. വഹാബി ക്യാമ്പില്‍ തികഞ്ഞ നിസ്സബ്ധത, മൂകത, മ്ലാനത. ജനം ആര്‍ത്തു വിളിക്കേണ്ടതാണ്. പക്ഷെ, പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബിന്റെ നേരത്തെയുള്ള ഉപദേശം ഓര്‍ത്ത് അവര്‍ അച്ചടക്കത്തോടെ സ്വയം നിയന്ദ്രിതരായി. ഈ മൂന്നാം ഘട്ടത്തിലും വാഹബിപക്ഷം തെളിഞ്ഞ തോല്‍‌വിയില്‍ തന്നെ. എടച്ചേരി ഇ.വി മോഇദീന്‍ മുസ്ലിയാരുടെ പുതിയ ചോദ്യത്തോടെ നാലാം ഘട്ടം ആരംഭിച്ചപ്പോഴാണ് വഹാബികള്‍ സ്ഥലജലവിബ്രാമത്തില്‍ നിന്നുണര്‍ന്നത്. ആ ചോദ്യം ഇങ്ങനെ 

"നിങ്ങളുടെ തന്സീഹുദ്ധീന്‍  എന്ന കൃതിയില്‍ ഇങ്ങനെയുണ്ടല്ലോ. 'ഔലിയാക്കള്‍ക്ക് ജീവിത കാലത്ത് തന്നെ കറാമത്ത് അബൂ ഇസ്ഹാഖ്, എന്നിവര്‍ പറഞ്ഞിരിക്കെ മരണത്തിനു ശേഷം ഔലിയയിനു കറാമതില്ലെന്നു പറഞ്ഞാല്‍ എന്താണ് അതിശയം?!' എന്ന്. ഇതിനസ്പദമായ രേഖയെത്.?"

തവസ്സുലിന്റെ വിഷയത്തില്‍ തോറ്റംപുകയും മിണ്ടാട്ടം മുട്ടുകയും ചെയ്ത വഹാബി പക്ഷം വിഷയം മാറിക്കിട്ടിയതില്‍ ആശ്വസിചിരിക്കണം. എം.സി.സി അബ്ദുറഹിമാന്‍ മൌലവി അവരുടെ പക്ഷത് നിന്ന് കയ്യില്‍ ഒരു കുറിപ്പുമായി ഉടനെ പ്രത്യക്ഷപ്പെട്ടു. ഒരു ഹദീസായിരുന്നു കുറിപ്പില്‍. 'ഇദാമാതബ്നു ആദമ ഇന്ഖതഅ അമലൂഹു ഇല്ലാ മിന്‍ഥലാത് .......' എന്നാ പ്രസിദ്ധമായ ഹദീസ് (ഒരു മനുഷ്യന്‍ മരണപ്പെടുന്നതോടെ അയാളുടെ കര്‍മ്മങ്ങളില്‍ മൂന്നെനമെള്ളതതെല്ലാം മുറിഞ്ഞു. സ്ഥായിയായ ദാനം, ഉപകാരമുള്ള വിജ്ഞാനം, സദ്‌വൃദ്ധരായ മക്കള്‍ ഇതാണ് അവശേഷിക്കുന്ന മൂനെണ്ണം. എന്നത്രേ ഹദീസിന്റെ സാരം). ഈ ഹദീസ് വായിച്ച ഉടനെ തരക്കണ്ടിയിലെ ഓര്‍ ഇങ്ങനെ ചോദിച്ചു. "ഔലിയാവിന്റെ കരാമതും അമലാനെന്നു നീ വിചാരിച്ചുവോ.?"

ഈ ചോദ്യം കേട്ട് മറുത്തൊന്നും പറയാനാകാതെ തന്റെ കുറിപ്പ് മടക്കി കീശയിലിട്ടു കൊണ്ട് എം.സി.സി പറഞ്ഞു: "കിതാബാണ് ഞങ്ങള്‍ക്ക് രേഖ."

"ഏതാണ് കിത്താബു? കാണട്ടെ" എന്ന് തരക്കണ്ടി ഓര്‍.

ഉടന്‍ ഹദാദിന്റെ ശര്‍ഹായ 'ദാഖീരതുല്‍ മആദ' എടുത്ത് എം.സി.സി വായിക്കാന്‍ തുടങ്ങി. 'വര്‍റാജിഹു ഇന്‍ദ ജുംഹൂരില്‍ ഉലമാഇ അന്നഹാ ലാതന്‍ഖത്തിഉ  ' എന്ന് വായിച്ചു കൊണ്ട് 'അപ്പോള്‍ മരണത്തിനു ശേഷം കാരാമത് മുറിയുമെന്നു' സാരം പറഞ്ഞപ്പോള്‍ അല്ലാമ തരക്കണ്ടിയിലെ ഓര്‍ ചോദിച്ചു: "എന്ത്?! ലാതന്ഖതിഉ എന്നതിന് അര്‍ഥം മുറിയുമെന്നോ.? 'ലാ' നീ കട്ടുവോ?!"

ഇത് കേട്ട് തൊലി ഉരിഞ്ഞ എം.സി.സി മൌലവിയുടെ നാക്കിറങ്ങി. അദ്ദേഹം ഒരക്ഷരം ഉരിയാടാതെ സ്റ്റേജില്‍ നിന്നിറങ്ങി. തങ്ങളുടെ ഭാഗത്തെ ഭീമാബന്ധം ബോധ്യപ്പെട്ടപ്പോള്‍ വഹാബി പക്ഷത്തെ തലമുതിര്‍ന്ന നേതാവ് കെ.എം മൌലവി രംഗത്ത് വന്നു. അദ്ദേഹം അളിയന്‍ എം.സി.സി വിട്ടുകളഞ്ഞ 'ലാ' യുടെ അര്‍ഥം കൂടി ചേര്‍ത്തുകൊണ്ട് വായിച്ചു ഇബാരതിന്റെ അര്‍ഥം പതിഞ്ഞ സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: "മരണത്തിനു ശേഷം ഔലിയായിന്റെ കരാമത് മുറിയുകയില്ലെന്നാണ് ബഹുഭൂരിപക്ഷം ഉലമായിന്റെയും പ്രബലാഭിപ്രായം" വായിച്ച ഇബാരത്തിന്റെ ശരി പരിഭാഷ ഇതാണെന്ന് കൂടി അദ്ദേഹം വിശദീകരിച്ചു. അവരുടെ പക്ഷത്തെ വക്കീല്‍ കെ.എം സീതി സാഹിബ്‌ ഇത് ഉച്ച്ത്തില്‍ ഏറ്റുപറഞ്ഞു.

തത്സമയം ഇ.വി മോഇദീന്‍ മുസ്ലിയാര്‍ സുന്നി പക്ഷത് നിന്ന് വീണ്ടും ചോദിച്ചു"അപ്പോള്‍ ഔലിയാക്കന്മാര്ക് മരണ ശേഷവും കറാമത്തു ഉണ്ടെന്നു നിങ്ങള്‍ സമ്മതിക്കുന്നില്ലേ?"

"ഉണ്ടാകുന്നതില്‍ വിരോധമില്ല." കെ.എം മൌലവിയുടെ മറുപടി. അന്നേരം ജംഉല്‍ ജവാമിയിലെ ഇബാരത് വായിച്ചു കൊണ്ട് ഇ.വി മോഇദീന്‍ മുസ്ലിയാര്‍ ഇങ്ങനെ പറഞ്ഞു:"ഈ കിതാബിലെല്ലാം മരണശേഷവും ജീവിതകാലതെന്ന പോലെ കറാമതുണ്ടാവുമെന്നും അങ്ങനെ വിസ്വസിക്കനമെന്നുമാനുല്ലത്. നിങ്ങള്‍ ഇത് മുമ്പ് നിഷേധിച്ചവരാന്. ഇപ്പോള്‍ അത് സമ്മതിച്ചിരിക്കുന്നു എങ്കില്‍ ഇവിടെ തടിച്ചു കൂടിയ ജനസദസ്സിന്റെ അറ്റത്തിരിക്കുന്നവര്‍ കേള്‍ക്കെ അത് ഉച്ചത്തില്‍ വിളിച്ചു പറയണം."

കെ.എം മൌലവി അതിനു സമ്മതിച്ചു. അദ്ധേഹത്തിന്റെ അനുവാദപ്രകാരം കെ.എം സീതി സാഹിബ്‌ ഇങ്ങനെ വിളിച്ചു പറഞ്ഞു: "ഔലിയാക്കാല്ക് കരാമത് ജീവിതകാലതും മരണശേഷവും ഒരുപോലെയുണ്ടാകുമെന്നു മൌലവിപക്ഷം സമ്മതിച്ചിരിക്കുന്നു."

"അല്ഹമ്ദുലില്ലാഹ്..." ഇ.വി മോഇദീന്‍ മുസ്ലിയാരുടെ കനത്ത സ്വരം മുഴങ്ങി. സദസ്സും ഇതേറ്റു ചൊല്ലി.

ഇതോടെ ഒരു ദിവസത്തെ പരിപാടി സമ്പൂര്‍ന്നമായി അവസാനിച്ചു. അനന്തരം വേദിയെയും സദസ്സിനെയും ഭംഗിയായി നിയന്ദ്രിച്ചു കൊണ്ടിരുന്ന മലബാര്‍ പോലീസ് സുപ്രണ്ട് ജനാബ് കലീമുള്ള സാഹിബ്‌ എഴുനേറ്റു നിന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞു:

"ഒരു ദിവസത്തെ സഭ ഇതോടെ അവസാനിച്ചു. മൌലവി പക്ഷത്തിന്റെ(വഹാബികള്‍) നിലയും സ്ഥിതിയും അവര്‍ തെറ്റ് തിരുത്തി വിളിച്ചു പറഞ്ഞതും ഓര്‍ത്താല്‍ ഇന്നത്തോടെ പരിപാടി അവസാനിപ്പിക്കാമെന്ന് എനിക്ക് തോന്നുന്നു. അവര്‍ സമ്മതിച്ച തെറ്റുകലെപോലെ തന്നെയാണ് അവരുടെ മറ്റു വാദങ്ങളുടെയും നിലയെന്നു ആര്‍കും ഓര്‍ത്താല്‍ മനസ്സിലാക്കാം. അതിനാല്‍ നിശ്ചയപ്രകാരം രണ്ടു ദിവസം കൂടി ഇനിയും ബാകിയുണ്ടെങ്കിലും ഈ സഭ തുടരേണ്ടതില്ലെന്നും ഇന്നത്തോടെ അവസാനിപ്പിക്കാമെന്നും ഞാനഭിപ്രയപ്പെടുന്നു."

തടി രക്ഷപ്പെട്ടെങ്കില്‍ എന്ന് ആര്‍ത്തിയോടെ കൊതിച്ചിരുന്ന വഹാബി പക്ഷം സൂപ്രണ്ടിന്റെ ഈ അഭിപ്രായം കേട്ട് ആശ്വാസത്തിന്റെ ശ്വാസം വിട്ടിരിക്കണം. മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന വാദപ്രതിവാദം വഹാബികള്‍ പരാജയപ്പെട്ടുവെന്ന മേല്‍ പ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്. സ്വാഗത സംഗം അധ്യക്ഷന്‍ ഇരുകക്ഷികളിലെയും പണ്ഡിതന്മാര്‍ക്കും സഭാധ്യക്ഷര്‍ക്കും ശ്രോധാക്കള്‍ക്കും കൃതഞ്ഞത രേഖപ്പെടുതിയതിന്റെ ശേഷമാണു വാദപ്രതിവാദ സഭ സമംഗലം പിരിഞ്ഞത്. ഇരുകക്ഷികളിലെയും പണ്ഡിതന്മാരും നേതാക്കളും സ്വീകരണ കമ്മിറ്റി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു ഭക്ഷണം കഴിച്ചു സന്തോഷത്തോടെയാണ് പിരിഞ്ഞത്. എത്ര മാതൃകാപരമായ രീതി !!!!!

അന്നൊരു ഡിസംബര്‍ ഏഴു വ്യാഴാഴ്ച ആയിരുന്നു. മഗ്രിബു  നിസ്കരനാന്തരം അതേ പന്തലില്‍ വെച്ച് തന്നെ ജയിച്ച കക്ഷിയുടെ-അഹ്ലുസ്സുന്നതിന്റെ ഒരു മഹാസമ്മേളനം നടന്നു. സുന്നി രംഗത്തെ അതികായനും പ്രഗത്ഭ വാഗ്മിയുമായ മൌലാന പാങ്ങില്‍ അഹ്മദ് കുട്ടി  മുസ്ലിയാരയിരുന്നു അധ്യക്ഷന്‍. കണ്ണൂരിലെ പി മൂസ്സക്കുട്ടി ഹാജി വാദപ്രതിവാദതിനാധരമായ തവസ്സുല്‍ എന്നാ വിഷയത്തില്‍ സരസവും ഗംഭീരവുമായ ഒരു പ്രസംഗം നടത്തി. വഹാബികളുടെ 'തന്സീഹുധീന്‍', 'വിളംബരം' എന്നിവയിലെ അബദ്ധങ്ങള്‍ അദ്ദേഹം ഒന്നൊന്നായി തുറന്നു കാട്ടി. ഫരൂഖിലെ അബ്ദുറഹിമാന്‍ ഹാജി 'മുഹിയുധീന്‍ മാലയും കരാമതും' എന്നാ വിഷയത്തില്‍ സാമാന്യം സുദീര്‍ഗമായി പ്രസംഗിച്ചു. കോട്ടപ്പുറം മുദരിസ് കെ.ഹൈദേര്‍ മുസ്ലിയാര്‍ 'ദുരാചാര  മര്‍ദനം' എന്നാ വിഷയമാണ്‌ പ്രസംഗിച്ചത്. വാദപ്രതിവാദത്തില്‍ ഉശിരന്‍ ചോദ്യങ്ങള്‍ കൊണ്ട് വഹാബികളെ ഞെട്ടിച്ച എടച്ചേരി ഇ.വി മോഇദീന്‍ മുസ്ലിയാരും തന്സീഹും വിളംബരവും ഖണ്ഡിച്ചു കൊണ്ട് പ്രസംഗിച്ചു. അധ്യക്ഷന്‍ മൌലാന പാങ്ങില്‍ ഉപസംഹാര പ്രസംഗം ശുദ്ധ മലയാളത്തില്‍ ഭംഗിയായി നിര്‍വഹിച്ചു. രാദുല്‍ വഹാബിയ്യ സംഗമാണ് ഈ യോഗം സംഘടിപ്പിച്ചത്.

ഇതാണ് 'ലാ' കട്ട വാദപ്രതിവാദം എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായ നാദാപുരം സംവാദത്തിന്റെ ശരിയായ റിപ്പോര്‍ട്ട്‌. അന്നത്തെ ശരിയായ രേഖകളും അതില്‍ പങ്കെടുത്തവരുടെ മൊഴികളും വച്ചുകൊണ്ട് തയ്യാറാക്കിയതാനിത്. ഇതില്‍ നാലാം ഘട്ടത്തിലാണ് മരണശേഷം കരാമത് മുറിയുന്നത് സംബന്ധിച്ച ചോദ്യോത്തരം കടന്നു വരുന്നത്. ഈ നാലാം ഘട്ടത്തിലെന്ന പോലെ മൂന്നു ഘട്ടങ്ങളും വഹാബികള്‍ ഉത്തരം മുട്ടുന്നത്തിലാണ് അവസാനിച്ചത്.  ആ മൂന്നു ഘട്ടങ്ങളിലും സുന്നി പക്ഷത് നിന്ന് ചോദ്യം ആരംഭിക്കുനത് ബഹു: കണ്ണിയത് അഹ്മദ് മുസ്ലിയാര്‍ ആണെങ്കിലും മറ്റുള്ളവര്‍ ഇടപെടുമ്പോഴാണ് വഹാബികള്‍ ഇളിഭ്യരാകുന്നത് എന്ന് കാണാം. അല്ലാമ തരക്കണ്ടിയിലെ ഓരുടെ ചോദ്യത്തിന് മുമ്പിലാണ് മൂന്നു ഘട്ടങ്ങളിലും വഹാബിപക്ഷം  നഗ്നമായി ഉത്തരം മുട്ടുന്നത്. 'ലാ കട്ടതോ.?' എന്ന ചോദ്യവും തരക്കണ്ടിയുടെത് തന്നെ. ഇടക്കൊരു പ്രാവശ്യം ഫാറൂഖ് സ്വദേശി ഹാജി അബ്ദുറഹിമാന്‍ മുസ്ലിയാരുടെ ചോദ്യത്തിന് മുന്നിലും വഹാബികള്‍ക്കുതരമില്ലാതായി. 

മൊയ്തു മൌലവിയുടെ 'ഓര്‍മ്മക്കുറിപ്പുകള്‍'ല്‍  പല ഓര്‍മ്മപ്പിശകുകളും സംഭവിച്ചിട്ടുണ്ട്. അതില്‍ ചിലതെങ്കിലും ബോധപൂര്‍വ്വം വരുത്തിയ ഓര്‍മ്മത്തെറ്റുകളാണ്  . അല്ലാമ ആയഞ്ചേരി  അബ്ദുരഹിമാര്‍ മുസ്ലിയാരുടെ (തരക്കണ്ടി ഓര്‍) ഒരു 'പൊടിക്കൈ' പ്രയോഗത്തില്‍ കുടുങ്ങി വഹാബികള്‍ തോറ്റുവെന്ന് വെറുതെ പ്രച്ചരിച്ചതാനെന്ന രീതിയില്‍ അദ്ദേഹം എഴുതിയതും ഈ ഗണത്തില്‍ പെട്ടതാകാന്‍ സാധ്യത ഉണ്ട്. അല്ലെങ്കില്‍ അദ്ദേഹം അന്ന് സംവാദത്തില്‍ സംബന്ധിച്ച ഏതെങ്കിലും വഹാബി മൌലവിമാരില്‍ നിന്ന് തെറ്റിധാരണയില്‍ കുടുങ്ങിയതാവാം. ഏതാണെങ്കിലും അള്ളാഹു പൊറുത്തു കൊടുക്കട്ടെ.

വഹാബി പ്രമുഘനമാര്‍ മുഴുവന്‍ അണിനിരന്ന നാദാപുരം സംവാദത്തില്‍ അത്യന്തം അവര്‍ പരാജയപ്പെടുകയാനുണ്ടായതെന്നു അവിടെ തടിച്ചു കൂടിയ പന്തീരായിരത്തില്‍ പരം ജനങ്ങള്‍ക് നഗ്നമായി ബോധ്യപ്പെട്ട പച്ചപരമാര്ത്യമാണ്. വെറുതെ പ്രച്ചരിച്ചതല്ല. ഇത് കൊണ്ടാണ് ഈ അടുത്ത കാലം വരെയും നാദാപുരത്തും പരിസരത്തും വഹാബിസത്തിനു യാതൊരു സ്വാധീനവും ഇല്ലാതിരുന്നത്. ഗള്‍ഫു പണത്തിന്റെ ഹുങ്കും തജ്ജന്യമായ പരിഷ്കരവന്ജയും അതോടൊപ്പം സുന്നിസത്തിനു വേണ്ടി ചിലര്‍ നടത്തുന്ന ചിന്തയില്ലാത്ത അധര സേവനങ്ങളുമാണ്, ഇപ്പോള്‍ സ്ഥിതിയില്‍ നേരിയ മാറ്റമുണ്ടെങ്കില്‍ അതിനു കാരണം. അള്ളാഹു സത്യദീനിനെ കയ്യേറ്റക്കാരില്‍ നിന്ന് രക്ഷിക്കട്ടെ.. ആമീന്‍

Wednesday, September 28, 2011

‘ലാ’ കട്ട വാദപ്രതിവാദം - 1

1930 കളുടെ അവസാനത്തില്‍ സുന്നികളും വഹാബികളും നാദാപുരത്ത് വെച്ച് നടന്ന വാദപ്രതിവാദത്തെക്കുറിച്ചുള്ള വിശദീകരണം... 2009 ഡിസംബര്‍, 2010 ജനുവരി മാസങ്ങളില്‍ “ബുല്‍ ബുല്‍” മാസികയില്‍ വന്ന നിവാരണം....


സംശയം : 
വഹാബിസത്തിന്റെ ആരംഭവേളയില്‍ വഹാബികളും സുന്നീ പണ്ഡിതന്മാരുമായി നടന്ന വാദപ്രതിവാദങ്ങളില്‍ പ്രസിദ്ധമാണല്ലോ നാദാപുരം വാദപ്രതിവാദം. വഹാബികള്‍ ‘ലാ’ കട്ട വാദപ്രതിവാദം എന്നാണ് ഇതിനെക്കുറിച്ച് ഇന്ന് വരെയും കേള്‍ക്കപ്പെട്ടിരുന്നത്.  എന്നാല്‍ അങ്ങനെ ഒരു സംവാദം നടന്നിട്ടില്ലെന്നും അത് സുന്നികള്‍ കെട്ടിയുണ്ടാക്കിയ നുണയാണേന്നും മുജാഹിദുകള്‍ പ്രചരിപ്പിക്കുന്നു. കൂട്ടത്തില്‍ ജമാ’അത്തെ ഇസ്ലാമിക്കാരുമുണ്ട്. പ്രസിദ്ധ ജമാ’അത്ത് നേതാവ് കെ.മൊയ്തു മൌലവിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഗ്രന്ഥത്തില്‍ നാദാപുരം വാദപ്രതിവാദത്തെക്കുറിച്ച് വിവരണത്തില്‍ ഇങ്ങനെ വായിക്കാം.

“.....അദ്ധ്യക്ഷന്‍ ഖുതുബിയായിരുന്നെങ്കിലും യോഗം നിയന്ത്രിച്ചത് അന്നത്തെ മലബാര്‍ ജില്ലാ പോലീസ് സൂപ്രണ്ട് കലീമുള്ളാ സാഹിബായിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലീഷിലെ നിര്‍ദ്ദേശങ്ങള്‍ അഡ്വ. കെ.എം.സീതിസാഹിബാണ് പരിഭാഷ ചെയ്ത് കേള്‍പ്പിച്ചിരുന്നത്. ലൌഡ് സ്പീക്കര്‍ ഇല്ലതിരുന്നതില്‍ ഇരുകക്ഷികളും പറയുന്നതിന്റെ പ്രസക്തഭാഗം ഉറക്കെ വിളിച്ചു പറഞ്ഞ് കൊണ്ടിരുന്നതും അദ്ദേഹം തന്നെ.  കിതാബുകള്‍ വായിച്ചുകൊടുക്കാന് ഇ.വ മൊയ്തീന്‍ മുസ്ലിയാരും പി.പി മുഹമ്മദ് മൌലവിയും നിയമിക്കപ്പെട്ടു‍


ഒന്നാം ചോദ്യം ഉയര്‍ന്നു. ഔലിയാക്കള്‍ക്കും മരണശേഷം കറാമത്ത് ഉണ്ടാവുമോ? അതോ മരണത്തോട് കൂടി മുറിഞ്ഞ് പോവുമോ? ‘മുറിഞ്ഞ് പോവാനിടയ്ണ്ട്‘ - ഉല്പതിഷ്ണുക്കളുടെ ഭാഗത്ത് നിന്ന് ഉത്തരം നല്‍കി. തെളിവ് എവിടെ? ചോദ്യമുയര്‍ന്നു (ജ. പി.കെ മൂസ മൌലവിസാഹിബ് പുളിക്കല്‍ പറഞ്ഞപ്രകാരം അര്‍’റിസാലത്തുല്‍ അളൂദിയ്യ എന്ന പ്രാമാണിക ഗ്രന്ഥത്തില്‍ നിന്നയിരിക്കണം തെളിവുദ്ധരിച്ചത്)  “വഖീല കറാമത്തുല്‍ ഔലിയാഇ ലാ തര്‍’ഖതിയ്യ ബ’അദ മൌത്തിഹിം” ഔലിയാക്കളുടെ കറാമത്തുകള്‍ അവരുടെ മരണശേഷം മുറിഞ്ഞ് പോവുകയില്ല എന്നൌരു ഖൌല്(അഭിപ്രായം) ഉണ്ട്. ഈ വാചകത്തിന്റെ ധ്വനി, മറ്റഭിപ്രായങ്ങളനുസരിച്ച് മരണത്തോടെ കറാമത്തുകള്‍ മുറിഞ്ഞ് പോവാം എന്നാണല്ലോ, അപ്പോഴതാ മറുപക്ഷത്തു നിന്ന് ഒരു പൊടിക്കൈ പ്രയോഗിക്കുന്നു.

“ലാ എവിടെ (പരിഭാഷയില്‍ ‘ലാ’യുടെ അര്‍ത്ഥം വന്നില്ലോ) ജ. ആയഞ്ഞേരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ അതുന്നയിച്ച് കോണ്ട് എഴുനേറ്റു. അതോടെ അപശബ്ദങ്ങള്‍ ഉയരാന്‍ തുടങ്ങി. കട്ടിലശ്ശേരി പി.കെ മുഹമ്മദ് മൌലവി എഴുന്നേറ്റ് പറഞ്ഞു : ആ വാചകത്തിന് രണ്ടു മുഖമുണ്ട്. അന്തര്‍മുഖവും ബഹിര്‍മുഖവും. അന്തര്‍മുഖം മുറിഞ്ഞ് പോകുമെന്നാണ് ഭൂരിപക്ഷ അഭിപ്രായമെന്ന് കുറിക്കുന്നു.“ അദ്ദേഹം അത് പറഞ്ഞൊപ്പിച്ചെങ്കിലും ആ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടില്ല.

പതിരായിണക്കണക്കിന് ആളുകള്‍ തടിച്ച് കൂടിയ സദസ്സില്‍ ഉച്ചഭാഷിണി ഇല്ലാതിരുന്നാലുള്ള അവസ്ഥ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. സദസ്സ് അലങ്കോലപ്പെട്ടു. ശബ്ദം ഉയര്‍ന്നുതുടങ്ങി. ആളുകള്‍ക്ക് ഒന്നും മനസ്സിലായില്ല. വഹ്ഹാബികള്‍ തോറ്റുപോകും എന്ന ധാരണ മുമ്പ് തന്നെ ജനങ്ങളില്‍ സ്യഷ്ടിക്കപ്പെട്ടിരുന്നു. യോഗം നിയന്ത്രണം വിട്ടുവെന്ന് മനസ്സിലാക്കിയ കലീമുല്ലാ സാഹിബ് യോഗം തുടരേണ്ടതില്ലെന്ന് പ്രഖ്യാപിക്കുകയും പിരിച്ചുവിടുകയും ചെയ്തു.  സീതിസാഹിബ് അതിന്റെ പരിഭാഷയും കേള്‍പ്പിച്ചു. ജനങ്ങള്‍ നിയന്ത്രണം വിട്ടോടി. അന്തരീക്ഷമാകെ ബഹളമായിത്തീര്‍ന്നു.....” (ഓര്‍മ്മക്കുറിപ്പുകള്‍ : പേജ് 69-73)

മൊയ്തുമൌലവിയുടെ ഓര്‍മ്മകളില്‍ നിന്നെഴുതിയ ഈ കുറിപ്പ് തന്നെയാണോ പ്രസ്തുത വിഷയത്തിലെ ശരി? വഹ്ഹാബികള്‍ ‘ലാ’ കട്ട വാദപ്രദിവാദം എന്ന് സുന്നീപ്രസംഗകരും എഴുത്തുകാരും പറഞ്ഞു വരാരുള്ളത് തെറ്റാണോ? ആയഞ്ജേരി അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ പൊടിക്കൈ പ്രയോഗത്തില്‍ കുടുങ്ങി വഹാബികള്‍ അതില്‍ തോറ്റുവെന്ന് വെറുതെ പ്രചരിച്ചതാണോ..?

പ്രസ്തുത വാദപ്രദിവാദത്തിന്റെ നിജസ്ഥിതിയും പശ്ചാത്തലവും എന്താണെന്നറിഞ്ഞാല്‍ കൊള്ളാം. പുതിയ തലമുറക്ക് സത്യാവസ്ഥ മനസ്സിലാക്കാമല്ലോ. സഹാ‍യിക്കുമോ.?

നിവാരണം : 

മൊയ്തു മൌലവിയുടെ ഓര്‍മ്മകളില്‍ പല തെറ്റുകളും കടന്നുകൂടിയിട്ടുണ്ട്. ഓര്‍മ്മശക്തി കുറഞ്ഞ ആളായത് കൊണ്ട് സംഭവിച്ചതും കരുതിക്കൂട്ടി  കടത്തിക്കൂട്ടിയതെന്നു  സംശയിക്കത്തക്കതുമായ പല അബദ്ധങ്ങളും അദ്ദേഹത്തിന്റെ 'ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകത്തില്‍ വായിക്കാം. കൂട്ടത്തില്‍ ഒന്ന് മാത്രമാണ് താങ്കളുദ്ധരിച്ച നാദാപുരം വാദപ്രതിവാദം സംബന്ധിച്ച ഓര്‍മ്മക്കുറിപ്പും.
1930 കളുടെ അവസാനത്തില്‍ നടന്ന നാദാപുരം സംവാദക്കാലത്ത് മൊയ്തു മൌലവി വളരെ ചെറുപ്പമായിരിക്കാം. അതില്‍ പങ്കെടുത്തവരും സംഭവങ്ങള്‍ കൃത്യമായി ഓര്‍മ്മയില്‍ സൂക്ഷിച്ചിട്ടുല്ലവരും ഇന്ന് ആരുമുണ്ടാവനിടയില്ല.  വല്ലവരും ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്നെ അവര്‍ അന്നേ സംഭവം കൃത്യമായി മനസ്സിലാക്കിയിട്ടില്ലാതവരോ അല്ലെങ്കില്‍ മറവി ബാധിചിട്ടുള്ളവരോ ആയിരിക്കാം. എന്നാല്‍ പ്രസ്തുത സംവാദത്തില്‍ നേരിട്ടിടപെട്ടവരും അതില്‍ ഭാഗവാക്കായവരുമായ പണ്ഡിതന്മാരും മറ്റും ജീവിച്ചിരുന്ന കാലത്ത് തന്നെ അവരുടെ വാക്കുകളില്‍ നിന്നും വിലപ്പെട്ട രേഖകളില്‍ നിന്നും ശേഖരിച്ചു കൊണ്ട് 1990 കളുടെ ആദ്യത്തില്‍ ബുല്‍ ബുല്‍ മാസികയില്‍ നാദാപുരം വാദപ്രതിവാദം വിശദമായി പ്രസിദ്ധീകരിച്ചിരുന്നു. താങ്കളുധരിച്ച ഓര്‍മ്മക്കുരിപ്പുകാരന്‍ മൊയ്തു മൌലവിയും ജീവിച്ചിരുന്ന കാലത്ത് ആണിത്. അതിന്റെ സംക്ഷിപ്തം താങ്കള്‍ക്കും വര്‍ത്തമാന തലമുറക്കും ഉപകരിക്കുമേന്നോര്ത് ഇവിടെ വിവരിക്കാം. താങ്കള്‍ ചൂണ്ടിക്കാണിച്ചത് പോലെ ഇപ്പോള്‍ പ്രസ്തുത വാദപ്രതിവാദം സംബന്ധിച്ച് പല തെറ്റായ പ്രചാരണങ്ങളും പുത്തന്‍ വാദികളുടെ ഭാഗത്ത്‌ നിന്ന് നടന്നുവരുന്നത് ഈയുള്ളവന്റെയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതോര്‍ത്ത് കൊണ്ട് തന്നെയാണ് ആധികാരിക രേഖകള്‍ വെച്ചുള്ള ബുല്‍ബുലിന്റെ വിവരണം ഇവിടെ ഉദ്ധരിക്കുന്നത് .

വഹാബി  നേതാവ്  എം.അബ്ദുള്ളക്കുട്ടി ഹാജിയുടെ സുന്നികളെ കടിച്ചു കീറിയുള്ള കുറ്റിയാടിയിലെ പ്രസംഗത്തിനിടയില്‍ പതിനൊന്നു ചോദ്യങ്ങള്‍ അടങ്ങുന്ന ഒരു ചോദ്യാവലി സുന്നികളുടെ ഭാഗത്ത്‌ നിന്ന് നല്കപ്പെട്ടെങ്കിലും മൌലവി ഇതെപ്പറ്റി ഒന്നും ഉരിയാടാതെ പ്രസംഗമവസാനിപ്പിച്ചു. ഇത് സ്വന്തം അണികള്‍ക്കിടയില്‍ തന്നെ നീരസം സ്രിഷ്ടിച്ചുവെന്നരിഞ്ഞ വഹാബികള്‍ പതിനൊന്നു ചോദ്യത്തിന് മറുപടിയെന്നോണം 'വിളംബരം' എന്ന പേരില്‍ നോട്ടീസടിച്ചിറക്കി. തുടര്‍ന്ന് ഇതിന്റെ പേരില്‍ ഒരു ചര്‍ച്ചയ്ക്ക സുന്നികള്‍ വെല്ലുവിളിച്ചു ഗത്യന്തരമില്ലാതെ വഹാബികള്‍ വെല്ലുവിളി സ്വീകരിച്ചു. കുറ്റിയാടിയില്‍ വെച് വാദപ്രതിവാദം നിശ്ചയിക്കപ്പെട്ടു.

നിശ്ചയിക്കപ്പെട്ട വാദപ്രതിവാദം നടക്കാതിരിക്കാന്‍ വഹാബികള്‍ പല അടവുകളും പയറ്റി. ഇതില്‍ അവസാനത്തേത് ആയിരുന്നു വാദപ്രതിവാദം കേള്‍ക്കാന്‍ ടിക്കറ്റ്‌ ഏര്‍പ്പെടുത്തുക എന്നത്. സര്‍ക്കസ്, നാടകം എന്നിവ പോലെ ടിക്കറ്റ്‌ എടുത്തവര്‍ക്ക് മുമ്പില്‍ നടത്തേണ്ട ഒന്നല്ല മതപരമായ ചര്‍ച്ചയെന്നും പരസ്യമായി തന്നെ  വാദപ്രതിവാദം നടക്കണമെന്നും സുന്നികള്‍ ശഠിച്ചു. ഇതിനെ ചൊല്ലി 'അലസിപ്പിരിഞ്ഞു' എന്നപേരില്‍ വഹാബികള്‍ നോട്ടിസിരക്കിയപ്പോള്‍ 'വിടുകയില്ല' എന്ന് സുന്നികളും ബദല്‍ നോട്ടീസ് ഇറക്കി. കുറ്റിയാടിയിലെ സ്ഥലപരിമിതിയും അസൌകര്യവും പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാദാപുരത്ത് വെച്ച് നടത്താമെന്നായി. ഇങ്ങിനെയാണ് നാദാപുരം ടൌണ്‍ ന്റെ അടുത്ത് പുളിക്കൂല്‍ പള്ളിക്ക് സമീപം വാദപ്രതിവാതത്തിനു പന്തല്‍ ഉയര്‍ന്നത്.

അന്ന് നാദാപുരം ജുമുഅത്ത് പള്ളി മുദരിസും കേരളത്തിലെ മുടി ചൂടാ മന്നനുമായ ശംസുല്‍ ഉലമ ഖുതുബി (റ) യുടെ അധ്യക്ഷതയിലായിരുന്നു വാദപ്രതിവാദം. ഇരുപക്ഷത്തും പ്രഗല്ഭരായിരുന്നു അണിനിരന്നത്. സയ്യിദ് ഖാസി കോയ തലശ്ശേരി, പ്രസിദ്ധരായ ഖാസി മേനക്കോത് ഓറുടെ മകന്‍ ഖാസി മുഹമ്മദ്‌ മുസ്ലിയാര്‍, തരക്കണ്ടിയിലെ ഓര്‍ എന്ന്  വിളിക്കപ്പെടുന്ന ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സമസ്ത പ്രസിഡന്റ്‌ പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍, പാറക്കടവ് ഖാസി അബ്ദുള്ള മുസ്ലിയാര്‍, ജാതിയേരിക്കാരന്‍ എന്ന് പ്രസിദ്ധിയുള്ള  മുഹമ്മദ്‌  മുസ്ലിയാര്‍, കൊയപ്പ കുഞ്ഞായിന്‍ മുസ്ലിയാര്‍, ഫാറൂക്ക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, തോട്ടത്തില്‍ കുഞ്ഞബ്ദുള്ള മുസ്ലിയാര്‍, മേപ്പിലാചേരി മോഇദീന്‍ മുസ്ലിയാര്‍, പാലോട്ട് മൂസ്സക്കുട്ടി ഹാജി കണ്ണൂര്‍, കരോത്ത് കുഞ്ഞബ്ദുള്ള മുസ്ലിയാര്‍, കടവത്തൂര്‍ മോഇദീന്‍ കുട്ടി മുസ്ലിയാര്‍, എടക്കാട് കുഞ്ഞമ്മദ് കുട്ടി മുസ്ലിയാര്‍, എ.സി കലന്തന്‍ മുസ്ലിയാര്‍, കുന്നപ്പള്ളി ഹൈദര്‍ മുസ്ലിയാര്‍, കണ്ണിയത് അഹ്മദ് മുസ്ലിയാര്‍, എടച്ചേരി ഇ.വി മോഇദീന്‍ മുസ്ലിയാര്‍, ഹസ്രത് ഹസ്സന്‍ കുഞ്ഞു മുസ്ലിയാര്‍ എറണാകുളം, എന്നിവരാണ്‌ സുന്നി പക്ഷത്തുള്ള പണ്ഡിതന്മാര്‍. അബ്ദുള്ളക്കുട്ടി മൌലവി, കട്ടിലശ്ശേരി മുഹമ്മദ്‌ മൌലവി, കെ.എം മൌലവി, ഉണ്ണീന്‍ മൌലവി, പി.കെ മൂസ്സ മൌലവി, പി.പി ഉണ്ണീന്‍ കുട്ടി മൌലവി, എം.സി.സി ഹസ്സന്‍ മൌലവി, എം.സി.സി അബ്ദുറഹ്മാന്‍ മൌലവി, കടവത്തൂര്‍ ടി.കെ മുഹമ്മദ്‌ മൌലവി, കെ ഉണ്ണീന്‍ മൌലവി, എന്‍  ഉബൈദുള്ള മൌലവി, പി അബ്ദുല്‍ കാദര്‍ മൌലവി, ഇ.കെ കുഞ്ഞമ്മദ് കുട്ടി മൌലവി, അല്‍ അമീന്‍ പത്രാദിപര്‍ ഇ മൊയ്തു മൌലവി, യുവലോകം മാനേജര്‍ കെ.സി കോമുക്കുട്ടി മൌലവി എന്നീ കേമന്മാര്‍ വഹ്ഹാബി പക്ഷത്തും അണിനിരന്നു. കെ.എം സീതി സാഹിബടക്കം പല പ്രമുഘരും വേദിയില്‍  അണിനിരന്നിരുന്നു. റിസേര്‍വ് പോലീസും കരുത്തുറ്റ വലണ്ടിയര്‍മരുമാടങ്ങുന്ന സേനയാണ് ജന സഹസ്രങ്ങളെ നിയന്ദ്രിച്ചത്. മലബാര്‍ പോലീസ് സൂപ്രണ്ട് ജനാബ് കലീമുള്ള സാഹിബ്‌  സ്റ്റേജില്‍ തന്നെ ഉപവിഷ്ടനായിരുന്നു.

ഒരു ഡിസംബര്‍ ഏഴാം തിയ്യതിയാണ് ഈ വാദപ്രതിവാദം നടക്കുന്നത്. സ്വാഗതസംഘം ചെയര്‍മാന്റെ പ്രസംഗത്തിന് ശേഷം പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ്‌ സദസ്സിനെ അഭിമുഗീകരിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു "ഞാനൊരു സുന്നിയും ഷാഫിഈ മദ്ഹബുകരനുമായ മുസ്ലിമാണ്. എങ്കിലും ഈ മഹാ സഭയില്‍ നിന്ന് പുതിയ അറിവുകള്‍ നേടാമെന്ന് മോഹിച്ചാണ് എത്തിയത് നിങ്ങളും അതെ മോഹത്തോടെയാവും വന്നത് മനുഷ്യ ഹൃദയം എന്നും വിജ്ഞാനങ്ങള്‍ക്ക് കൊതിക്കുമല്ലോ.

പ്രിയപ്പെട്ടവരേ നാമോരോരുത്തരും വന്നെത്തിയത് സത്യം മനസ്സിലാക്കി സ്വയം സംതൃപ്തി നേടാനാണ് അന്യരെ ആക്ഷേപിക്കാനോ കുറ്റപ്പെടുതാനോ അല്ല. മുസല്‍മാന്മാര്‍ പരസ്പരം വിരോധം വെക്കല്‍ മഹാ പാപമാണ്. ഇവിടെ നാം ഇരുകക്ഷികളില്‍ പെട്ടവരും സഹോദരന്മാരായാണ് സമ്മേളിചിട്ടുള്ളത്. അതുപോലെ ഇവിടെ നിന്ന് പിരിയണം. ഏതെങ്കിലും ഒരു കക്ഷി പരാജയപ്പെടുകയും പിഴച്ചുവെന്ന് ബോധ്യപ്പെടുകയും ചെയ്താല്‍ അവരെ അപഹസിക്കുകയോ ദുഷിക്കുകയോ ചെയ്യരുത്. അവര്‍ക്ക് ഹിദായത്ത് ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. നമ്മുടെ ഈ സദസ്സിലെ അധ്യക്ഷനും (ബഹു: ഖുതുബി) ഞാനും നേരത്തെ കണ്ടു സംസാരിച്ചു. ഇന്ന് കേരളത്തിലുള്ള ഉലമാക്കളില്‍ മഹാ പണ്ഡിതനാണ് ഈ മഹാന്‍. അദ്ധേഹത്തിന്റെ ഉപദേശം അദ്ദേഹം തന്നെ നിങ്ങള്‍ക്ക് നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..."

പോലീസ് സൂപ്രണ്ടിന്റെ ഈ വാക്കുകള്‍ക്ക് ശേഷം അധ്യക്ഷന്‍ ശംസുല്‍ ഉലമ ഖുതുബി(റ) എഴുനേറ്റു നിന്നു. ഈ മഹാസദസ്സില്‍ അധ്യക്ഷത വഹിക്കാന്‍ ഭാഗ്യമുണ്ടായത്തില്‍ അല്ലാഹുവിനെ സ്തുതിച്ചു. സുപ്രണ്ട് ഉപദേശിച്ചത് പോലെ ഇരുകക്ഷികളുടെ വാദവും രേഖയും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാന്‍ സദസ്യരെ ഉപദേശിച്ചു.

പിന്നീട് ചോദ്യോത്തരമാണ് നടന്നത്. സുന്നി പക്ഷത്തുനിന്ന് ചോദ്യം വഹാബി പക്ഷത്ത് നിന്നു മറുപടി ഇതാണ് രീതി. ബഹു: കണ്ണിയത് അഹ്മദ് മുസ്ലിയാരാണ് ചോദ്യം തുടങ്ങിയത് ചോദ്യം ഇങ്ങനെ: 

"എന്‍.കെ മുഹമ്മദ്‌ മുസ്ലിയാര്‍ എന്നയാള്‍ ചോദിച്ച പതിനൊന്നു ചോദ്യങ്ങള്‍ക്ക് അബ്ദുള്ളക്കുട്ടി മൌലവി ചൊന്ന ജവാബ് എന്ന പേരില്‍ ഒരു നോട്ടീസ് കണ്ടു. അതില്‍ പറഞ്ഞതെല്ലാം സ്വന്തം അഭിപ്രായമോ..?? അതോ രേഖാമൂലമോ..??"

'രേഖ ആസ്പദമാക്കിയാണ്' അബ്ദുള്ളക്കുട്ടി മൌലവിയുടെ മറുപടി.

എന്താണ് രേഖ.? ആയതോ ഹദീസോ ഇജ‍മഓ ഖിയാസോ? അല്ല ഉലമാക്കളുടെ കൌലോ.? വീണ്ടും കണ്ണിയതിന്റെ ചോദ്യം..

"എല്ലാം അതിലുണ്ട്" അബ്ദുള്ളക്കുട്ടി മൌലവിയുടെ മറുപടി.

"എന്നാല്‍ തവസ്സുല്‍ ഏഴു ആയി ഭാഗിച്ചിട്ടുണ്ടല്ലോ ആ നോട്ടീസ്? അതിന്റെ രേഖയെന്തു?" അടുത്ത ചോദ്യം.

"അതിന്റെ രേഖയും അതില്‍ തന്നെയുണ്ട്‌" എന്നും പറഞ്ഞു അബ്ദുള്ളക്കുട്ടി മൌലവി പ്രസന്ഗിക്കാന്‍  തുടങ്ങിയപ്പോള്‍ പോലീസ് സുപ്രണ്ട് വിലക്കി. അന്ത്യവും ഒടുക്കവും ഇല്ലാത്ത ലക്ചാറിന്റെ    വേദിയല്ല ഇതെന്നും ചോദ്യത്തിന് മറുപടി മാത്രം പറയണമെന്നും ഉണര്‍ത്തിയപ്പോള്‍ മറ്റൊരു മറുപടിയും പറയാതെ അബ്ദുള്ളക്കുട്ടി മൌലവി ഇരുന്നു. 

സുന്നി വിഭാഗം അടുത്ത ചോദ്യത്തിലേക്ക് കടന്നു അതിങ്ങനെ : "ഇരിക്കട്ടെ, തവസ്സുല്‍ ഏഴു കൂട്ടാമെന്ന് നിങ്ങളുടെ നോടീസില്‍ ഉണ്ടല്ലോ അവ ഏഴും തമ്മില്‍ വ്യത്യാസമുണ്ടോ .?"

അതുവരെ വഹാബി പക്ഷത്ത് നിന്നു മറുപടി പറയാന്‍ എഴുനേറ്റ് വന്നിരുന്ന അബ്ദുള്ളക്കുട്ടി മൌലവിയല്ല ഇത്തവണ രംഗത്ത്‌ വന്നത് എം.സി.സി അബ്ദുറഹിമാന്‍ മൌലവി ആയിരുന്നു. അദ്ദേഹം പറഞ്ഞു: "ഏഴും തമ്മില്‍ പരസ്പരം വ്യത്യാസമുണ്ട്"

"എന്നാല്‍ അവയില്‍ രണ്ടാം വകുപ്പ് ഒന്നാം വകുപ്പില്‍ പെടുന്നതല്ലയോ?" സുന്നി പക്ഷത്ത് നിന്നു ചോദ്യം.

"അല്ല ഒന്നാം വകുപ്പില്‍ പെട്ടതല്ല രണ്ടാം വകുപ്പ്. വസീലത്തെന്ന പേരില്‍ ഒരു സ്ഥാനം സ്വര്‍ഗത്തില്‍ ഉണ്ട്. അതാണ്‌. അത് നബി(സ)ക്ക് വേണ്ടി ചോദിയ്ക്കാന്‍ നമ്മോടു കല്പിക്കപ്പെട്ടിട്ടുമുണ്ട് ..." എന്ന് വഹാബി പക്ഷത്ത് നിന്നും മറുപടി. ഉടനെ തരക്കണ്ടിയിലെ ഓര്‍ (ആയഞ്ചേരി അബ്ദുറഹ്മാന്‍ മുസ്ലയാര്‍) എഴുനേറ്റ് നിന്നു ചോദിച്ചു "അതിന്റെ ശേഷമുള്ളത് എന്താണ്.?" ഇതിനുത്തരം പറയാനാകാതെ വന്നപ്പോള്‍ എം.സി.സി മാറിനിന്നു. അബ്ദുള്ളക്കുട്ടി മൌലവി വീണ്ടും പ്രത്യക്ഷപ്പെട്ടു. അദ്ദേഹം പറഞ്ഞു: "അത് രണ്ടാമത്തെ വകുപ്പിന്റെ തെളിഞ്ഞതായ രേഖയാണ്"

"രേഖയെങ്കില്‍ ആയതോ ഹദീസോ അതല്ല ഇജ്മാഒ ഖിയാസോ.?" സുന്നിപക്ഷത് നിന്നു ചോദ്യം.

പുലിവാല്‌ പിടിക്കുമെന്ന് കണ്ടു എം.സി.സി അബ്ദുറഹിമാന്‍ മൌലവി തന്നെ കടന്നു വന്നു പറഞ്ഞു: "അത് രേഖയല്ല."

"നിങ്ങള്‍ ഒരാള്‍ രേഖയെന്നും മറ്റൊരാള്‍ രേഖയല്ലെന്നും പറയുന്നു! ഇതാണ് സത്യം.?" സുന്നി ഭാഗത്ത്‌ നിന്നു ചോദ്യം.

ഇതിനിടെ ചോദ്യം നല്ല പോലെ ധരിച്ച ശേഷം ഉത്തരം പറയാന്‍ വഹാബികളുടെ അവരുടെ പക്ഷത്തുള്ള ജനാബ് കെ.എം സീതി സാഹിബ്‌ നിര്‍ദേശിച്ചു. എം.സി.സി വീണ്ടും എഴുനേറ്റ് നിന്നു പറഞ്ഞു: "അത് രേഖയവാന്‍ തരമില്ല" തത്സമയം 'ഇതില്‍ സത്യമെതെന്നാണ് മുസ്ലിയാര്‍ ചോദിക്കുന്നതെന്ന്' സീതി സാഹിബ്‌ അല്പം ശബ്ദത്തോടെ ഉണര്‍ത്തി. എം.സി.സി അടങ്ങി. ഉടന്‍ വഹാബി പക്ഷത്ത് നിന്നു കട്ടിലശ്ശേരി മുഹമ്മദ്‌ മൌലവി എഴുനേറ്റ് നിന്നു. കട്ടിയുള്ള ദേഷ്യസ്വരത്തില്‍ പറഞ്ഞു: 

"അതിനു രണ്ടു മുഖമുണ്ട്. ഒന്ന് അന്തര്‍മുഖവും മറ്റൊന്ന് ബഹിര്‍മുഖവും. ഇങ്ങിനെ രണ്ടു തരമാണ്." 

"രേഖയാണോ അതോ രേഖയല്ലേ.? രണ്ടാലൊന്ന് പറയണം.." എന്ന് കണ്ണിയത് അഹ്മദ് മുസ്ലിയാര്‍. ഇതിനു കട്ടിലശ്ശേരിയുടെ മറുപടി വീണ്ടും വന്നു.

"അതിനു രണ്ടു മുഖമുണ്ട്. ഒരു മുഖത്തിലൂടെ അത് മറുപടിയും മറ്റൊരു മുഖത്തിലൂടെ രേഖയുമാണ്." ഇതോടെ വേദിയില്‍ അല്പനേരത്തെ നിശ്ശബ്ദതപരന്നു. എം.സി.സി അബ്ദുറഹിമാന്‍ മൌലവിയാണ് മൌനം ഭാന്ജിച്ചത്. അദ്ദേഹം എഴുനേറ്റ് നിന്നു പറഞ്ഞു : 

"ഏതാണ് രേഖയെന്നു മറുപക്ഷതുനിന്നു ചോദിച്ചല്ലോ. ശരി, രേഖ ഹദീസാണ്."

തല്‍ക്ഷണം സന്ദര്ബതിനോതിടപെട്ടുകൊണ്ട് തന്ത്രശാലിയായ തരക്കണ്ടിയിലെ ഓര്‍ (ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്ലിയാര്‍) ചോദിച്ചു: "എങ്കില്‍ ആ ഹദീസ് ഏത്.? കിതാബെടുത്തു കാണിക്കുക!"

ഗതികെട്ട വഹാബി മൌലവിമാര്‍ കിതാബുകള്‍ തലങ്ങും വിലങ്ങും മറിച്ചു നോക്കി. ഹദീസ് കാണുന്നില്ല. അവര്‍ നിന്നു പരുങ്ങി. വിയര്‍ത്തു കുളിച്ചു. പരസ്പരം കുശുകുശുത്തു. സമയമേറെ കഴിഞ്ഞിട്ടും ഹദീസ് കാണിക്കാനാകാതെ വന്നപ്പോള്‍ പാവം അബ്ദുള്ളക്കുട്ടി മൌലവി മുന്നോട്ടു വന്നു പറഞ്ഞു: 

"ആ കിത്താബു ഞങ്ങളുടെ കൈവശമില്ല. അത് മടക്കക്കെട്ടില്‍ പെട്ട് പോയി!"

അതോടെ സദസ്സില്‍ കയ്യടിയും ബഹളവും ഉയര്‍ന്നു. പരിഹാസവും കൂവലുമുണ്ടായി. ജനം ക്ഷോഭിച്ചു. 'കിതാബില്ലാതെ വാദപ്രതിവാദത്തിനു വരേണ്ടിയിരുന്നോ' എന്നും മറ്റും സദസ്സില്‍ നിന്നും ചോദ്യമുയര്‍ന്നു. തത്സമയം പോലീസ് സുപ്രണ്ട് കലീമുള്ള സാഹിബ്‌ എഴുനേറ്റ് നിന്നു.

(തീരുന്നില്ല.... തുടരും ഇന്‍ഷാഹ് അല്ലാഹ്....)