ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Friday, April 27, 2012

നമസ്കാരാനന്തരം ഉള്ള കൂട്ട് പ്രാര്‍ത്ഥന....

ശൈഖുനല്‍ മര്‍ഹൂം മുഫ്തി താജുല്‍ ഉലമ ഖുദ് വതുല്‍ മുഹഖിഖീന്‍ സദഖത്തുള്ള യുടെ ഫതാവയില്‍ നിന്നും :



ചോദ്യം : നമസ്കാര ശേഷം പ്രാര്‍ത്ഥന നടത്തുന്നതിന് വല്ല തെളിവും ഉണ്ടോ.? നബി(സ) സ്വഹാബികളുമായി നമസ്കരിച്ചതിനു ശേഷം അവിടെ ഇരുന്നു ദു'ആ ഇരക്കുകയും മഅമൂമീങ്ങള്‍ ആമീന്‍ പറഞ്ഞതായും വല്ല ഹദീസിലും ഉണ്ടോ.? സൈനുദ്ധീന്‍ മഖ്ദൂമിന്റെ "ഫത്'ഹുല്‍ മു'ഈനില്‍ " ഇമാമിന് അവന്റെ നമസ്കാര സ്ഥലത്ത് നിന്ന് എഴുനേറ്റു പോവലാണ് ഏറ്റവും ശ്രേഷ്ടത അങ്ങനെ ചെയ്യാത്ത പക്ഷം വലഭാഗം മഅമൂമീങ്ങളെ കൊല്ളെയും ഇടതു ഭാഗം ഖിബ്ല കൊല്ളെയും നേരിടിച് അവിടെ ഇരുന്നു ദു'ആ ഇറക്കണം" എന്ന് പറഞ്ഞിട്ടുണ്ട്. എഴുനേറ്റു പോവലാണ് ശ്രേഷ്ടത എന്ന് പറയുമ്പോള്‍ ഇന്ന് അധിക പേരും അതിനു വിപരീതം പ്രവര്തിക്കുകയല്ലേ..???

ഉത്തരം : ചോദ്യത്തില്‍ പറഞ്ഞത് പ്രകാരം പ്രാര്‍ത്ഥന നടത്തുന്നതിന് തെളിവുകള്‍ ഉണ്ട്. റസൂല്‍(സ) ബഹുവച്ചനതിന്റെ പദങ്ങള്‍ പ്രയോഗിച്ചു കൊണ്ട് നമസ്കാരാനന്തരം സാധാരണയില്‍ ദു'ആ ചെയ്തിരുന്നു എന്ന് അബൂ സ'ഈദില്‍ (റ) ല്‍ നിന്ന് നിവേദനം ചെയ്ത് ഹദീസ് ഇമാം സുയൂതി(റ) ദുര്‍രുള്‍ മന്‍സൂര്‍ 2.36-ല്‍ ഉധരിചിട്ടുണ്ട്. നമസ്കാരാനന്തരം ഇമാം മ'അമൂമീങ്ങളുടെ ഭാഗത്തേക് വലഭാഗം തിരിഞ്ഞു കൊണ്ട് ഇരുന്നിരുന്നു. റസൂല്‍(സ) ന്റെ ശേഷം ഖുലഫഉര്രാഷിദീങ്ങള്‍ അതിനു വിപരീതം പ്രവര്‍ത്തിച്ചതായി അറിയപ്പെട്ടിട്ടില്ല. ഈ ചര്യ (ഹദീസ്) ഇമാം ഇബ്നു ഹജര്‍ (റ) തന്റെ തുഹ്ഫ 2-105ല്‍ പ്രസ്താവിച്ചിട്ടുണ്ട്. "ഒരു കൂട്ടം ആളുകള്‍ ഒരുമിച്ചു കൂടുകയും അവരില്‍ ചിലര്‍ ദു'ആ ചെയ്യുകയും മറ്റുള്ളവര്‍ ആമീന്‍ പറയുകയും ആണെങ്കില്‍ അല്ലാഹു അത് സ്വീകരിക്കുക തന്നെ ചെയ്യും" എന്ന് ഹബീബില്‍ മസ്ലാമത്തില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ് ഇമാം ഇബ്നു ഹജരിനില്‍ അസ്ഖലാനി(റ) ഫത്'ഹുല്‍ ബാരി 11-167 ല്‍ ഉധരിചിട്ടുണ്ട്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇമാം അവിടെ ഇരുന്നു ദു'ആ ചെയ്യുന്നതും മ'അമൂമീങ്ങള്‍ ആമീന്‍ പറയുന്നതും.

എന്നാല്‍ ഇമാം നമസ്കാരത്തില്‍ നിന്ന് വിരമിചിരിക്കുന്നു എന്ന് പുറത്തു നിന്ന് വരുന്നവര്‍ ഗ്രഹിക്കാന്‍ വേണ്ടി നമസ്കരിച്ച ഉടനെ 'ഖിയാം' ഇമാമിന് ശ്രേഷ്ഠം ആണെന്ന് ഷാഫി'ഈ ഫുഖഹാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. ഈ പറഞ്ഞ 'ഖിയാമിന്റെ' വിവക്ഷയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ഇമാം അര്‍ദബീലി(റ) - 'അന്‍വാര്‍ ' 1-165-ല്‍ പറയുന്നു. "ഇമാം നമസ്കാരാനന്തരം മ'അമൂമീങ്ങളെ അഭിമുഖമായി എഴുനേറ്റു നില്‍ക്കല്‍ സുന്നത്താണ്". ഖല്യൂബി 1-175-ല്‍ പറയുന്നു "ഇമാം ഖിബ്ലയില്‍ നിന്ന് തെറ്റലാണ് "ഖിയാം" എന്ന് പ്രയോഗിച്ചവരുടെ ഉദ്ദേശം". ആകയാല്‍ ഇമാം നമസ്കരിച്ച ഉടനെ സ്ഥലം വിടുകയാണ് വേണ്ടതെന്നു ചില ഇബാരതുകളില്‍ നിന്ന് ഊഹിക്കാംഎന്കിലും  ഇബ്നു ഹജരിനില്‍ ഹൈതാമി(റ) ശരഹു ബാ ഫളാല്‍ 1-178-ല്‍ പറഞ്ഞത്, "ദിക്രും ദു;ആയും കഴിഞ്ഞ ഉടനെ സ്ഥലം വിടലാണ് സുന്നത്" എന്നാണു. അതിനാല്‍ സുന്നികളുടെ പ്രവൃത്തി ഫത്'ഹുല്‍ മു'ഈനിനോട് എതിരല്ല. കാരണം ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ "ഖിയാം" അന്വാരില്‍ പറഞ്ഞത്(എഴുനേറ്റു നിലക്കല്‍) ആകാന്‍ സാധ്യത ഉണ്ട്. എങ്കിലും "ഖിബ്ലയില്‍ നിന്ന് തെറ്റലാണ് ഖിയാമിന്റെ വിവക്ഷ" എന്ന് ഖല'യൂബി പറഞ്ഞ അടിസ്ഥാനത്തിലും, 'ദിക്രും ദു'ആയും കഴിഞ്ഞതില്‍ ശേഷമേ സ്ഥലം വിടാവൂ" എന്ന് ഇബ്നു ഹജര്‍ (റ) പറഞ്ഞതിന്റെ അടിസ്ഥാനത്തിലും ആണ് ഇന്ന് സുന്നികള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ചോദ്യം കര്‍ത്താവ്‌ ഉദ്ദരിച്ച പോലെ ഫത്'ഹുല്‍ മു'ഈനില്‍ പറഞ്ഞ ഖിയാമിന് "സ്ഥലം വിടുക" എന്നാ അര്‍ത്ഥമേ നല്‍കാവൂ എന്നില്ല. അതിന്റെ ഭാഷാര്തവും അതല്ലല്ലോ..

മരിച്ചവരുടെ പേരില്‍ ഭക്ഷണം ദാനം ചെയ്യല്‍

ശൈഖുനല്‍ മര്‍ഹൂം മുഫ്തി താജുല്‍ ഉലമ ഖുദ് വതുല്‍ മുഹഖിഖീന്‍ സദഖത്തുള്ള യുടെ ഫതാവയില്‍ നിന്നും :
ചോദ്യം : "മരിച്ചവരുടെ ചാവടിയന്തിരം കഴിക്കുന്നതിനു ഇസ്ലാമില്‍ വല്ല തെളിവും ഉണ്ടോ.?" എന്നാ ചോദ്യത്തിന് "ഇസ്ലാമില്‍ ഒരാള്‍ ചത്താല്‍ ഒരു സദ്യ ഉണ്ടാക്കാനുള്ള കല്പന ഇല്ല. നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം മാസിക പു:22 , ല:11 , ല്‍ ഒരു ഉത്തരം എഴുതിക്കണ്ടു ഇതിനെ പറ്റി എന്ത് പറയുന്നു..:

ഉത്തരം : " നബിയോ സ്വഹാബിമാരോ അങ്ങനെ ചെയ്തതായി അത് നിലനിര്‍ത്താന്‍ വാശി ഉള്ളവര്‍ തന്നെ വാദിക്കുന്നില്ല." എന്ന് പ്രബോധനം എഴുതിയത് അന്ജതയോ കണ്ണടച് ഇരുട്ടക്കാലോ ആണ്. കാരണം മരണ ദിവസം മുതല്‍ എഴ ദിവസം വരെ മയ്യിതിന്റെ പേരില്‍ ഭക്ഷണം പാകം ചെയ്ത് കൊടുക്കല്‍ സ്വഹാബിമാര്‍ പുണ്യകര്‍മ്മം ആയി ആചരിച്ചിരുന്നു. ഇത് "താവൂസി"(റ)ല്‍ നിന്ന് സ്വഹീഹായി ലഭിച്ചത് ആണെന്ന് "ഇബ്നു ഹജര്‍" (റ) "ഫതാവ"യില്‍ ഉധരിചിട്ടുണ്ട്. ഫതാവയില്‍ തുടരുകയാണ് : 'അവര്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാ പദം' താബിഅ (സ്വഹാബിയുടെ ശിഷ്യന്‍ ) ഉപയോഗിച്ചാല്‍ ഹദീസിന്റെയും ഉസൂളിന്റെയും പണ്ഡിതന്മാരുടെ പക്കല്‍ രണ്ടു അര്‍ഥം ആണ് ഉള്ളത്. റസൂല്‍(സ)യുടെ കാലത്ത് അങ്ങനെ പദിവ് ഉണ്ടായിരുന്നു എന്നും റസൂല്‍(സ) അത് അറിയുകയും അനുവദിക്കുകയും ചെയ്തിരുന്നു എന്നാണു ഒരര്‍ത്ഥം. സ്വഹാബിമാര്‍ ചെയ്തിരുന്നു എന്നതാണ് രണ്ടാമത്തെ അര്‍ഥം. ഈ രണ്ടാം അര്‍ത്ഥത്തിന്റെ വെളിച്ചത്തില്‍ അത് സ്വഹാബാക്കളുടെ ഇജ്മാഅ (സര്‍വ്വ സമ്മതമായ അഭിപ്രായം) ആയി ഉദ്ടരിക്കുന്നതാണ് (ഫതാവ  2-30

ഒന്ന് കൂടി കാണുക : അബൂ ദര്'രൂരുല്‍ ഗിഫാരി(റ) എന്നാ സ്വഹാബി മരണം ആസന്നമായ സന്ദര്‍ഭത്തില്‍ വസിയ്യത്ത്‌ ചെയ്യുകയാണ്. എന്റെ മയ്യിത്ത് പരിപാലനത്തിന് വരുന്നവര്‍ക്ക് ഈ ആട്ടിനെ അറുത്ത് ഭക്ഷണം പാകം ചെയ്തു കൊടുക്കണം എന്ന്. അത് പ്രകാരം മരണാനന്തരം ആട്ടിനെ അറുത്ത് പാകം ചെയ്യുകയും അബ്ദുല്ലഹിബ്നു മസ്ഉദ് (റ) എന്നാ സ്വഹാഹിയുടെ നെത്രിത്വതില്‍ പതിനാലു പേര്‍ ആ സദ്യയില്‍ പങ്കെടുക്കുകയും ചെയ്തു. ഈ സംഭവം ഇബ്നു ജരീരി ത്വബ്രിയുടെ "താരീഖുല്‍ ഉമമി വല്‍ മുലൂക്" എന്നാ ഗ്രന്ഥം ല്‍ സനാദ് സഹിതം ഉധരിചിട്ടുണ്ട്.

മരിച്ചവരുടെ പേരില്‍ ഭക്ഷണം പാകം ചെയ്തു കൊടുക്കല്‍ സ്വഹാബിമാരുടെ കാലത്ത് നടപ്പുണ്ടായിരുന്നു എന്ന് ഇത് കൊണ്ടെല്ലാം സ്പഷ്ടം ആയി കഴിഞ്ഞു. എന്നിരിക്കെ ഈ ഏര്പാട് ഇതര സമുദായങ്ങളില്‍ നിന്ന് കടന്നു കൂടിയതാണെന്ന് പ്രബോധനം ജല്പിച്ചത് അടിസ്ഥാന രഹിതം എന്ന് തീര്‍ച്ച...

Thursday, April 26, 2012

ശിര്‍ക്ക് തൌഹീദ്...ഒന്നാം ഭാഗം


1920-കള്‍ക്ക് ശേഷം വന്ന സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം കേരള മുസ്ലിംകള്‍ക്കിടയില്‍ ഉണ്ടായ ഫിത്ന ചെറുതൊന്നും അല്ല.... പരമ്പരാഗതമായി മുസ്ലിംകള്‍ പ്രവര്‍ത്തിച്ചു  വരുന്നു പല കാര്യങ്ങളും ശിര്‍ക്ക് ആണെന്നും കുഫ്ര്‍ ആണെന്നും വാദിച്ചു കൊണ്ട് സുന്നീ പണ്ഡിതന്മാരെയും സാധാരക്കരെയും കൂട്ടമായി മുശ്രിക്കും കാഫിറും ആക്കാന്‍ ഇറങ്ങി തിരിച്ചു.... ആ സമയത്ത് പാകപ്പെട്ട ഒരു കൂട്ടര്‍ കൂടെ ഇല്ലാത്തത് കൊണ്ട് തന്നെ അത് വ്യക്തമായി പറയാന്‍ ഈ സംഘത്തിന്റെ നേതാക്കന്മാര്‍ മുതിര്‍ന്നിരുന്നില്ല... ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴികെ.... മാത്രമല്ല ഇപ്പോഴത്തെ ആളുകള്‍ പരിപൂര്‍ണ്ണമായി നിരാകരിക്കുന്ന പല സുന്നി ആശയങ്ങളും അവര്‍ അനുവര്‍ത്തിച്ചു വരികയും ചെയ്തിരുന്നു.....

പക്ഷെ ഇപ്പോള്‍ നിരുപാധികം തന്നെ ചില പാമര ജനങ്ങള്‍ മുസ്ലിംകളെ യാതൊരു ഉളുപ്പും ഇല്ലാതെ മുശ്രിക്കാക്കാന്‍ തുടങ്ങിയിരിക്കുന്നു... വ്യക്തിപരമായി പേരെടുത്തു പറഞ്ഞു കൊണ്ട് തന്നെ....  . കര്‍മ്മങ്ങളില്‍ ശിര്‍ക്ക് വരുമെന്ന് പറഞ്ഞു കൊണ്ട്  .. കുഫ്ര്‍ എന്താണ്, ശിര്‍ക്ക് എന്താണ് എന്ന് പോലും അറിയാത്ത  ഒരു പാമര ജനത്തെ ഇത്തരത്തില്‍ വളര്തിയെടുതിരിക്കുന്നു വഹാബി പ്രസ്ഥാനം .....

തൌഹീദ് എന്നതിന്റെ വിപരീതമാണ് ഇശ്രാക്.  ഇതിനെ ചുരുക്കി പറയുന്നതാണ് ശിര്‍ക്ക് എന്ന്.. കൂറ്, പങ്ക്, എന്നൊക്കെയാണ് ശിര്‍ക്ക് എന്നാ പദത്തിന്റെ ഭാഷാര്‍ത്ഥം... പക്ഷെ ഇപ്പോള്‍ ശിര്‍ക്ക് എന്ന് സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്നത് ഇഷ്രാകിന്റെ അര്‍ത്ഥത്തില്‍ ആണ്... ശരീകിനെ സ്ഥാപിക്കുക എന്നതാണ് ഇഷ്രാകിന്റെ അര്‍ഥം...ശരീക് എന്നാല്‍ കൂറുകാരന്‍ എന്നര്‍ത്ഥം...

ശരീകിനെ സ്ഥാപിക്കുക് എന്നാല്‍ എന്താണ് ഉദ്ദേശം...??? ശരീക് ഉണ്ടെന്നു വിശ്വസിക്കുക തന്നെ... അതായത് അല്ലാഹുവിനു ശരീക് ഉണ്ടെന്നു ഒരാള്‍ തന്റെ  മനസ്സില്‍ സ്ഥാപിക്കുക. ഇതാണ് ഇശ്രാക്....
തൌഹീദ് വിശ്വാസത്തില്‍ മാത്രം ഉണ്ടാകുന്ന ഒരാശയമാണ് .... ഏകനായ അല്ലാഹുവില്‍ വിശ്വസിക്കാത്ത ഒരാള്‍ വിശ്വാസികള്‍ ചെയ്യുന്നത് പോലെ നോമ്പോ, നമസ്കാരമോ, സുജൂദോ ചെയ്യുന്നത് കൊണ്ട് തൌഹീദ് എന്ന് പറയുമോ...????അത് പോലെ തന്നെ തൌഹീദിന്റെ നേരെ വിപരീതമായ ശിര്‍ക്കും... അല്ലാഹുവിനു പങ്കുകാരില്‍ വിശ്വാസമില്ലാത്ത ഒരാള്‍ ബഹുദൈവ വിശ്വാസികള്‍ ചെയ്യുന്നത് പോലെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് മാത്രം ആ പ്രവര്‍ത്തിയെ ശിര്‍ക്ക് എന്ന് വിധി എഴുതുകയില്ല...കേവലം വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും തൌഹീദ് വരാത്തത് പോലെ തന്നെ കേവലം വാക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ ശിര്‍ക്ക് വരില്ല...
പക്ഷെ അങ്ങനത്തെ ബഹുദൈവ വിശ്വാസികളുടെ പ്രവര്‍ത്തികള്‍ ഒരാള്‍ ചെയ്‌താല്‍ കാഫിരാനെന്നു വിധി എഴുതാം... അതായത് മുസ്ലിമായ ഒരാള്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുന്ന രിദ്ദത് സംഭവിച്ചതായി ചില പ്രവര്‍ത്തികള്‍ മൂലം വിധി എഴുത്തും.... കാരണം വിശ്വാസം, പ്രവര്‍ത്തി, വാക്ക്, എന്നിവ മൂന്നു കൊണ്ട് സംഭവിക്കുന്നതാണ് ഇസ്ലാമില്‍ നിന്ന് പുറത്തു പോകല്‍ (രിദ്ദത്) എന്ന കുഫ്ര്‍...

അല്ലാഹുവിങ്കല്‍ കാഫിരാവുക എന്നത് വിശ്വാസം കൊണ്ട് മാത്രം സംഭവിക്കുന്നത് ആണെങ്കിലും ഒരു ഇസ്ലാമിക ഭരണ കൂടത്തിനു കീഴിലുള്ള പൌരന്മാരെ കാഫിരെന്നു വിധി കല്പിക്കാന്‍ ബാഹ്യമായ ചില പ്രവര്‍ത്തനങ്ങള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്..(തുഹ്ഫ ശര്‍വാനി സഹിതം 9:81-92, നിഹായ 7:414-417, മുഗ്നി 4:133-136,) ശിര്‍ക്ക് അങ്ങനെയല്ല കുഫ്രില്‍ നിന്നുള്ള പ്രത്യേക ഇനമാണ് ശിര്‍ക്ക്

അല്ലാഹുവിന്‍ ശരീകിനെ വിശ്വസിക്കുക എന്ന കുഫ്ര്‍ മാത്രമേ ശിര്കില്‍ പെടുകയുള്ളൂ...കുഫ്ര്‍ ഇതിനേക്കാള്‍ വിപുലാര്‍ത്ഥത്തില്‍ ഉള്ള പദമാണ്. ഒരാള്‍ മുസ്'ഹഫിനെ നിസ്സരമാകി ചീന്തിയാലോ മുസ്'ഹാഫില്‍ തുപ്പിയാലോ കാഫിര്‍ ആയിപ്പോവും. ഈ പ്രവിര്‍ത്തി കുഫ്രു കൊണ്ട് വിധി കല്‍പിക്കാന്‍ പോന്നത്ര ഭീകര കുറ്റമാണ്. പക്ഷെ ഇത് കൊണ്ട് ശിര്‍ക്ക് വരികയില്ല. ശിര്‍ക്ക് കുഫ്രിനേക്കാള്‍ പരിമിതമാണ്.

മനുഷ്യരെയെല്ലാം ജീവികളെന്നു വിശേഷിപ്പിക്കരുന്ടെങ്കിലും ജീവികള്‍ എല്ലാം മനുഷ്യര്‍ അല്ലല്ലോ... ഇത് പോലെ ശിര്‍ക്ക് എല്ലാം കുഫ്ര്‍ ആണെങ്കിലും കുഫ്ര്‍ എല്ലാം ശിര്‍ക്ക് അല്ല...

ശിര്‍ക്ക് രണ്ടു തരം


അല്ലാഹുവിന്‍ കൂരുകാരെ വിശ്വസിക്കല്‍ രണ്ടു വിധമുണ്ട്.

ഒന്ന് ) 
അല്ലാഹുവിനെ പോലെ തന്നെ ഉണ്ടാകല്‍ അനിവാര്യമായ വേറെയും പടച്ചവന്മാരുന്ടെന്നു വിശ്വസിക്കുക. അതായത് ജഗന്നിയന്താവും സൃഷ്ടാവും ആയ ഏകസത്യ ദൈവത്തെയാണ് അല്ലാഹു എന്ന് വിളിക്കുന്നത്. ഈ അല്ലാഹു ആരാലും സൃഷ്ടിക്കപ്പെട്ടതല്ല. ഇല്ലായ്മ മുന്കടന്നിട്ടില്ലാതവനും എന്നും ഉണ്ടായിരുന്നവനും ആണ്. ഉണ്മ അവന്റെ അനിവാര്യ ഗുണമാണ്. ഇങ്ങനെയുള്ള ഒരു ദാത്(സത്ത) അല്ലാഹു ഏകന്‍ മാത്രമാണ്. ഇതാണ് സത്യം... എന്നാല്‍ ഇത് പോലെ മറ്റൊരു ദാതിനെയും അഥവാ പല ദാതിനെയും  മുമ്പേ ഉണ്ടായിരുന്നതായും ഉണ്മ അനിവാര്യമായി വിശ്വസിക്കുക ഇതാണ് അല്ലാഹുവിനു ശരിയായ കൂറുകാരനെ സ്ഥാപിക്കല്‍... ഇങ്ങനെ വാദിച്ചിരുന്ന പലരും ഉണ്ട്... ജൂതന്മാരില്‍ നിന്നും ബഹുദൈവ വിശ്വാസികള്‍ ആയി മാറിയ ഒരു വിഭാഗമാണ്‌ മജൂസികള്‍ . അഗ്നിയെ ആരാധിക്കുന്ന വിഭാഗം ആണിവര്‍. ഇവര്‍ തുല്യ ശക്തിയുള്ള രണ്ടു ദൈവങ്ങളില്‍ വിശ്വസിക്കുന്നു. നന്മകള്‍ സൃഷ്ടിക്കുന്ന "യസ്ദാന്‍ " എന്ന ദൈവവും തിന്മകള്‍ സൃഷ്ടിക്കുന്ന "ആഹ്രമന്‍ " എന്ന ദൈവവും. "സനവിയ്യത്" എന്ന വിഭാഗം "ഹലീം" "സഫീഫ്" എന്നീ രണ്ടു ദേവന്മാരെ ഇപ്രകാരം വിശ്വസിചിരുന്നതായും കാണുന്നു.  ഇങ്ങനെ ജഗന്നിയന്താവിന്റെ സ്രിഷ്ടിയല്ലാത്ത, സ്വയം തന്നെ എന്നുമുള്ള ഉണ്മയില്‍ അനിവാര്യമായ ബഹുദൈവങ്ങളില്‍ വിശ്വസിക്കുന്നതാണ്‌ ഒരു ശിര്‍ക്ക്. ഇത്തരം ബഹുദൈവ വിശ്വാസികള്‍ ഇന്നുമുണ്ട്. സൃഷ്ടിയും, സംഹാരവും, വേറെ വേറെ മൂര്തികല്ക് സങ്കല്‍പ്പിക്കുകയും ഈ മൂര്‍ത്തികള്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്ന ഇതിഹാസ കഥകള്‍ നമ്മുടെ നാട്ടിലെ ബഹുദൈവ വിശ്വാസികള്‍ക്കിടയില്‍ പ്രസിദ്ധം ആണല്ലോ... ബഹുദൈവങ്ങളില്‍ ഏതെങ്കിലും ഒന്നിനെ വലിയ ദൈവമായി വിശ്വസിക്കുന്നവര്‍കിടയിലും ഈ മഹാ ദൈവം മറ്റു ദേവന്മാരുടെയും ദേവിമാരുടെയും മുമ്പില്‍ തൊട്ടു പോവുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്ന കഥകളും പുരാണങ്ങളില്‍ നിറഞ്ഞു കിടപ്പുണ്ട്...

സാക്ഷാല്‍ ദൈവത്തിനു പ്രതിയോഗിയായി സങ്കല്പ്പിക്കപെടുന്ന ഇത്തരം പങ്കു ദൈവത്തിനു "നിദ്ദ്" എന്നാണു അറബിയില്‍ പറയുക. പ്രതിയോഗിയായ എതിരാളി എന്നാണു ഈ ശബ്ദത്തിനു അര്‍ഥം. فَلَا تَجْعَلُوا لِلَّهِ أَندَادًا, എന്ന് സൂരത് ബഖറയില്‍ അള്ളാഹു പറയുന്നുണ്ടല്ലോ... അള്ളാഹു എന്ന സത്യാ ദൈവത്തില്‍ വിശ്വസിക്കുന്ന-സര്‍'വേശ്വരനെ അങ്ങീകരിക്കുന്ന-ഒരു വിഭാഗവും എല്ലാ അര്‍ത്ഥത്തിലും അല്ലാഹുവിനോട് തുല്യനായ ഒരു പ്രതിയോഗിയെ-എതിര്‍ ദൈവത്തെ -വിശ്വസിക്കുന്നവരല്ല.  അങ്ങനെ ലോകത്ത് അറിയപ്പെട്ടിട്ടില്ല. എങ്കിലും മത്സരവും പരസ്പരം കീഴ്പ്പെടുതലും നടക്കുന്ന ദൈവങ്ങള്‍ ഏകദേശം തുല്യരും പ്രതിയോഗികളും ആയിരിക്കണമല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ ഖുര്‍'ആനിന്റെ പ്രസ്തുത നിരോധനത്തെ അതിന്റെ യാതാര്‍ത്ഥ നിലക് തന്നെ പരിഗണിക്കുന്നതില്‍ അസാമ്ഗത്യമില്ല. ഇന്ത്യയിലെ ബഹുദൈവ വിശ്വാസികളെ പോലെ പലരും പ്രതിയോഗികളായ ബഹു ദൈവങ്ങളില്‍ വിശ്വസിക്കുന്ന വരാനെന്നു അവരുടെ കഥകളും പുരാണങ്ങളും നമ്മെ മനസ്സിലാക്കി തരുന്നു...

രണ്ടു)
ഷെയര്‍ ദൈവങ്ങളിലുള്ള വിശ്വാസത്തിന്റെ രണ്ടാമത്തെ രൂപം ആണ് പൊതുവില്‍ ബഹുദൈവ വിശ്വാസികളില്‍ പ്രചാരപ്പെട്ടത്. ആരാധനക് അവകാശമുള്ള പല ദൈവങ്ങളിലും വിശ്വസിക്കുക എന്നതാണിത്‌. സര്‍വേശ്വരനായ അല്ലാഹുവിനു പുറമേ ആരാധന ചെയ്യപ്പെടാന്‍ അര്‍ഹരായി വേറെയും ദൈവങ്ങളില്‍ വിശ്വസിക്കുമ്പോള്‍ , 'ഇബാദത്ത് ചെയ്യപ്പെടാനുള്ള അര്‍ഹത' എന്ന അല്ലാഹുവിനു മാത്രം പരിമിതമായ ഗുണത്തില്‍ അവര്‍ വിശ്വസിക്കുന്ന ദൈവങ്ങളെ കൂടി ഷേയരുകാരാക്കുന്നുണ്ടല്ലോ.. ഇതാണ് ഈ ബഹുദൈവത്വതിലെ ഇശ്രാക്-ശരീകിനെ സ്ഥാപിക്കല്‍ . ബഹുദൈവ വിശ്വാസികളില്‍ എല്ലാ കാലവും വ്യാപകമായി നിലകൊണ്ടത് ഈ ശിര്‍ക്ക് ആണ്.  മക്കയിലെ മുശ്രിക്കുകളില്‍ മാത്രമല്ല അവര്‍ക്ക് ശിര്‍ക്ക് പകര്‍ന്നു കിട്ടിയത എവിടെ നിന്നാണോ ആ സമൂഹത്തിലും, അതിനു മുമ്പ് ആദം നബി(അ)ക്ക് ശേഷം ആദിമാനവിക സമൂഹമായ നുഹ് നബി(അ)യുടെ സമൂഹത്തിലും എല്ലാം ഈ ശിര്‍ക്ക് ആണ് വ്യാപകമായി നിലവില്‍ ഉണ്ടായിരുന്നത്. ഈശ്വര വിശ്വാസം ഉള്ള എല്ലാ സമൂഹങ്ങളിലും ഈ ശിര്‍ക്ക് തന്നെയാണ് പൊതുവേ ഉള്ളത്.

ഇപ്പറഞ്ഞ വിധം രണ്ടു ശരീകുമാരെ അല്ലഹുവിന്നോപ്പം ചേര്‍ക്കലാണ് തൌഹീദിനു വിരുദ്ധമായ ശിര്‍ക്ക്... ഇത് രണ്ടു പൂര്‍വ്വ കാലത്തെ ബഹുദൈവ വിശ്വാസികളില്‍ ഉണ്ടായിരുന്നു. ഇമാം നസഫി(ര)യുടെ പ്രസിദ്ധമായ ആഖാ'ഇടിന്റെ ശര്‍ഹില്‍ ഇമാം സ'അദുട്ദീനിതഫ്താസാനി(റ) പറയുന്നു : ശിര്‍ക്ക് വെക്കുക എന്നാല്‍ ഇലാഹാക്കുന്നതില്‍ - ദൈവികതയില്‍ അല്ലാഹുവിനു കൂറുകാരനെ സ്ഥാപിക്കല്‍ എന്ന് മാത്രമാനര്‍ത്ഥം. അല്ലാഹുവിനെ പോലെ ഉണ്മ അനിവാര്യമായ മറ്റൊരു ഇലാഹില്‍ വിശ്വസിക്കല്‍ അതല്ലെങ്കില്‍ ആരാധനക് അര്‍ഹാതയുല്ലതായി വേറെ ഇലാഹില്‍ വിശ്വസിക്കല്‍ . ഇങ്ങനെ രണ്ടു അര്‍ത്ഥമാണ് ഉള്ളതിതിനു. ഇങ്ങനെ രണ്ടു തരം ശിര്‍ക്കിന്റെ വിശ്വാസവും നിലവിലുണ്ടായിരുന്നു. ആദ്യതെത് മജൂസികള്‍ വിശ്വസിച്ചിരുന്നത് പോലെ. രണ്ടാമതെത് വിഗ്രഹാരാധകര്‍ വിശ്വസിച്ചിരുന്നത് പോലെയും. ഈ രണ്ടു വിശ്വാസങ്ങളും ഇല്ലാതെ അല്ലാഹുവിനു പറയുന്ന എന്തെങ്കിലും ഗുനങ്ങലോ നാമങ്ങളോ അല്ലാഹുവല്ലാത്ത സൃഷ്ടികളുടെ മേല്‍ പറയുകയോ വിശേഷിപ്പിക്കുകയോ ചെയ്യുന്നത് കൊണ്ട് മഹാപാപമായ ശിര്‍ക്ക് വരികയില്ല. ഇസ്ലാമില്‍ നിന്ന് പുറത്ത് പോവുകയില്ല (ശര്‍ഹുല്‍ ആഖാ'ഇദു - ഹാശിയതുല്‍ ഖയാലി, ശര്‍ഹുല്‍ ഉസ്വാം സഹിതം പേ : 97)