ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Friday, October 14, 2011

ദീനീ സ്ഥാപനങ്ങള്‍ : അല്പം ചിന്തകള്‍

ചെറിയ പെരുന്നാളും ആറുനോമ്പും കഴിയുന്നതോടെ മത കലാലയങ്ങളുടെ അധ്യയന വര്‍ഷത്തിനു തുടക്കമാവുന്നു. പക്ഷെ ഇത് മുന്‍കാലങ്ങളെ പോലെയുള്ള പൊലിമയും ആവേശവും ഇല്ലാതെ പോകുന്നു എന്നതാണ് ഇന്നിന്റെ ദുഃഖം. മതത്തിനും മത സംസ്കാരത്തിനും ഒന്നാം പരിഗണന കല്പിച്ചിരുന്ന തലമുറ നാട് നീങ്ങിയതാണ് പ്രധാന കാരണം. കുട്ടിയുടെ പഠനം 'ബിസ്മി' കൊണ്ട് തുടങ്ങുന്ന ഓത്ത് പള്ളിയിലെ ആദ്യാക്ഷരിക്ക് മുമ്പ് മലയാളവും ഭൌതിക വിദ്യയും പഠിപ്പിച്ചു കൂടെന്ന കാര്‍ക്കശ്യം പുലര്ത്തിയിരുന്നവരും ഇശാ മഗ്രിബിനിടയില്‍ മലയാളം വായിച്ചു കൂടെന്ന്‍ വാശി പിടിച്ചിരുന്നവരും ഇന്ന് നമുക്ക് കേട്ട് കേള്‍വി മാത്രമായിരിക്കുന്നു. പാരത്രിക ജീവിതമാണ്‌ യഥാര്‍ത്ഥ ജീവിതമെന്നും അവിടുത്തെ വിജയത്തിന് നിദാനമാകുന്ന വിദ്യയാണ് യഥാര്‍ത്ഥ വിദ്യയെന്നും തിരിച്ചറിഞ്ഞ കഴിഞ്ഞു പോയ ആ തലമുറക്ക് പകരം വന്നത്, അനുഭവിക്കുന്ന ലോകം, അതാണ് ഉറപ്പുള്ളത്. മറ്റുള്ളത് അനുമാനമാണ്‌. ഉറപ്പുള്ളത് പാഴാക്കി അനുമാനത്തിന്റെ കൂടെ കൂടിക്കൂടെന്ന്‍ ചിന്തിക്കുന്ന ദുന്യാവിന്റെ മക്കളാണ്.

ഐഹിക നേട്ടങ്ങളുടെ കൊടുമുടി കയറാന്‍ വേണ്ടത്‌ സ്വയതമാക്കുകയാണ് ഇന്നത്തെ പ്രധാന ചിന്ത. പാരത്രിക വിജയം കൊയ്യുന്നത് തമ്മില്‍ മത്സരിച്ചു മുന്നേറാന്‍ കല്പിക്കപ്പെട്ടവര്‍ ആ മല്‍സരം കാഴ്ചവെക്കുന്നത് ഭൌതിക നേട്ടം കരഗതമാക്കുന്നതിലാണ്.ഡോക്ടര്‍,എഞ്ചിനീയര്‍,പൈലറ്റ് തുടങ്ങിയ ഉന്നത തസ്തികകളിലാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും നോട്ടമിടുന്നത്. നേട്ടങ്ങളില്‍ ഉന്നതമായത് സ്വപ്നം കാണാനും സ്വപ്നം യഥാര്ത്യമാക്കാന്‍ വേണ്ടി പരിശ്രമിക്കനുമാണ് ഉള്ബോധനങ്ങള്‍ നടന്നിരുന്നത്. ഇതിനിടക്ക് ആഖിരത്തിന്റെ കാര്യം പറഞ്ഞുവരുന്നവന് ചന്ദനാമി എണ്ണയും നെല്ലിക്കാതളവും നിര്‍ദേശിക്കാന്‍ ഇന്ന് സമുദായത്തിന് പുറമേ നിന്ന് ആളെ ഇറക്കുമതി ചെയ്യേണ്ടി വരുന്നില്ല.മുസ്ലിം കലണ്ടര്‍ പ്രകാരം നടന്നു വന്നിരുന്ന സ്കൂളുകളെ ജനറല്‍ കലണ്ടറിലേക്ക് മാറ്റാന്‍ മുന്നില്‍ നിന്ന് ശബ്ദിക്കുന്നതും സമുദായ അംഗങ്ങള്‍ ആണെങ്കില്‍ പ്രൈവറ്റ് സ്കൂളുകള്‍ നടത്തുന്ന സമുദായ നേതാക്കള്‍ പോലും ഈ സംവിധാനം തങ്ങളുടെ സ്ഥാപനത്തില്‍ നടപ്പില്‍ വരുത്തി തിരുതലുകാര്‍ക്ക് ന്യായമുണ്ടാക്കി കൊടുക്കുന്നു. സമുദായത്തിന്റെ മൊത്തം മനസ്സ്‌ ഈ നിലക്ക് പരിവര്തിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ സാക്ഷ്യ പത്രമല്ലേ ഇത് ?

പട്ടിണിയും പ്രരബ്ധവുമായി കഴിഞ്ഞു കൂടിയിരുന്ന പഴയ തലമുറ മത മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ ഏറെ മുന്നിലായിരുന്നു. ഒരു വേള അവരുടെ മക്കളെ പോറ്റാന്‍ മാര്ഗ്ഗമില്ലത്തിതിനാല്‍ ദര്‍സ്‌ പഠനതിനയക്കുന്നത് ഒരു പരിഹാര മാര്‍ഗ്ഗമായി കണ്ടിരുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അങ്ങിനെയും ധാരാളം പണ്ഡിതന്മാരെ സമുദായത്തിന് ലഭിച്ചിട്ടുണ്ട്.

ഗള്‍ഫ്‌ കവാടങ്ങള്‍ തുറക്കപ്പെട്ടു. പട്ടിണിയും പട്ടിണി മരണവും ദാരിദ്രത്തിന്റെ ക്ലേശങ്ങളും നാടുവിടാന്‍ തുടങ്ങി. ജീവിത രീതിയില്‍ സമൂലം മാറ്റങ്ങള്‍ കണ്ടു തുടങ്ങി. കോറതുണികളും ചിനായിമുണ്ടുകളും ധരിചിരുന്നവര്‍ പോളിയെസ്റെര്‍ വസ്ത്രങ്ങളും കോട്ടന്‍ഉടുപ്പുകളും ധരിച്ചു തുടങ്ങി. അത്തറിന്റെ ഗന്ധവും ടേപ്പ് രേകൊര്ടരില്‍ നിന്നുള്ള മാപ്പിള പാട്ടുകളും ഫോറീന്‍ പ്രൌഡി നാട്ടില്‍ പരത്തി. അംഗീകൃത രേഖ ഇല്ലാതെ കള്ള ലോഞ്ചില്‍ മറുകര പറ്റിയവര്‍ ആണ് ഗള്‍ഫ്‌ മധുരം ആദ്യം നുണഞ്ഞത് എങ്കില്‍ തൊട്ടു നുണഞ്ഞവരുംമണം പിടിച്ചവരുമൊക്കെ ഗള്‍ഫ്‌ സ്വപ്നങ്ങളുമായി നടന്നു.എല്ലാവരും ആ വഴിക്ക് ചിന്ധിച്ചപ്പോള്‍ നാട് പൂര്‍ണ്ണമായി ഗള്‍ഫിനെ ആശ്രയിച്ചു ജീവിക്കുന്ന നില വന്നു. പിന്നെ പിന്നെ വിദ്യാഭ്യാസമില്ലതവര്‍ക്ക് അവിടെയും ഡിമാന്റ് കുറഞ്ഞു. ഇതോടെ വിദ്യഭ്യാസത്തിന്റെ മഹത്വം ജനം അനുഭവിച്ചു. ഈ മഹത്വം വിളംബരം ചെയ്യാന്‍ മത രംഗത്തുള്ളവരും കടന്നു വന്നു. മത രംഗത്തുനിന്ന് ജന ശ്രദ്ധ ഭൌതികതയിലെക്ക് തിരിഞ്ഞത് ഇങ്ങനെയൊക്കെയാണ്. കാലക്രമത്തില്‍ മാറ്റം ഇന്ന് ഏകദേശം സമ്പൂര്‍ണമായ നിലയാണുള്ളത്. "ഞാന്‍ നിങ്ങളുടെ മേല്‍ ദാരിദ്ര്യം ഭയക്കുന്നില്ല; മറിച്ച് ഐഹിക ജീവിതത്തിന്റെ പ്രൌഡി നിങ്ങള്‍ക്കു മുമ്പില്‍ വിരുതപ്പെടുതപ്പെടുന്നതാണ് എന്നെ ഭയപ്പെടുത്തുന്നത് " എന്ന തിരുനബി (സ) യുടെ തിരു മൊഴി എത്ര സത്യമായി പുലര്‍ന്നു ! "എല്ലാ ഉമ്മത്തിനും ഓരോ ഫിത്ന ഉണ്ട് എന്റെ ഉമത്തിന്റെ ഫിത്ന സംബത്താകുന്നു" എന്നും അവിടുന്ന് വ്യക്തമാക്കിയിട്ടുണ്ട്.

എതു ഉന്നത തസ്തികകളും കയ്യാളുന്ന ഇംഗ്ലീഷ് കാരനില്‍ വിജയിയെ കാണുന്ന ഓരോ വ്യക്തിയും ഇംഗ്ലീഷ് കാരനെയും അവന്‍റെ സംസ്കാരത്തെയും രീതിയെയും അതിരറ്റു സ്നേഹിക്കാനും എന്തുവില കൊടുത്തും അത് നേടാനും തയ്യാറാകുന്നു. അപ്പെരില്‍ നഷ്ടപ്പെടുന്നതൊന്നും നഷ്ടമാല്ലെന്നാണ് അവന്‍റെ മതം.ഈ മനോഭാവം നാട്ടില്‍ വ്യാപകമായതില്‍ നിന്നാണ് നഴ്സറിയും ഇംഗ്ലീഷ് മിടിയങ്ങളുംപിറവിയെടുക്കുന്നത്.ഇതിനു മദ്രസ്സ തടസ്സമായാല്‍ മദ്രസ്സ വേണ്ടെന്നു വെയ്ക്കുന്നത് നഷ്ടമായി അവര്‍ കാണുന്നില്ല. നമ്മുടെ മദ്രസ്സകളില്‍ അഡ്മിഷന്‍ കുറഞ്ഞു വരുന്നതില്‍ ഒരു പരിധി വരെ പങ്കുവഹിക്കുന്നത് ഈ മനോഭാവമാണ്.


മത വിജ്ഞാനം കുറഞ്ഞു വരുമ്പോള്‍ സംസ്കരികമൂല്യങ്ങള്‍ ഉയര്‍ന്നു പോകുന്നതിനു പകരം മൃഗീയ സംസ്കാരം സമൂഹത്തില്‍ വ്യാപകമാവുന്നതും നാം കണ്ടു കൊണ്ടിരിക്കുന്നു. മൊബൈല്‍ ഫോണുകളും ഇന്റര്‍നെറ്റടക്കമുള്ള വര്തവിനിയമ സംവിധാനങ്ങളും ഇതിന്നാക്കം കൂട്ടുന്നു. മക്കളും പിതാവും തമ്മില്‍ ആലോചിക്കാന്‍പോലും കഴിയാത്ത വേണ്ടതാരങ്ങള്‍ യാഥാര്‍ത്ഥ്യമായി പുലരുന്നതും മക്കളെ തെമ്മടികള്‍ക്ക് കാഴ്ചവെക്കാന്‍ മാതാപിതാക്കള്‍ മുതിരുന്നതും വിശ്വസിക്കാനാകുന്നില്ലെന്ന് പറഞ്ഞ് തള്ളിക്കലയനാകാത്തവിധം പകല്‍ യഥാര്ത്യങ്ങളാനിന്നു.കാമ്പസുകളില്‍ നടമാടുന്ന തെമ്മടിത്തങ്ങള്‍ക്ക് കയ്യും കണക്കുമില്ലെന്നാണ് അറിയനാകുന്നത്.ഇങ്ങനെയെങ്കില്‍ നാം കൊട്ടിഗോഷിച്ച, ലക്ഷങ്ങള്‍ മുടക്കി നാം നേടാന്‍ ശ്രമിക്കുന്ന വിദ്യാഭ്യാസം നമ്മെ മനുഷ്യനില്‍ നിന്ന് മൃഗീയതയിലേക്കാണ് നയിക്കുന്നതല്ലേ യഥാര്‍ത്ഥ്യം! ലക്ഷങ്ങള്‍ മുടക്കി പഠനം നടത്തി വിവിധ കോഴ്സുകള്‍ പൂര്‍ത്തീകരിച്ചു തൊഴിലില്ലാതെ വലയുന്നവര്‍ക്കിന്നു കണക്കില്ല. ഇത്തരം പ്രഫഷണല്‍ തെരുവുതെണ്ടികള്‍ തനിക്കും സമൂഹത്തിനും ഭാരമാകുകയാണ്. മെഡിക്കല്‍-എഞ്ചിനീയറിംഗ് പ്രവേശനത്തിന്റെ മറവില്‍ നടക്കുന്ന കോഴക്കണക്കിരിക്കട്ടെ സര്‍വ്വാന്ഗീകൃത ഫീസ്‌ തന്നെ ഭീമന്‍ സംഖ്യയല്ലേ? ഈ കടമ്പകള്‍ മറികടന്നു ഡോക്ടറോ എങ്ങിനീയരോ ആകുമ്പോള്‍ മുടക്കുമുതല്‍ വസൂലാകുന്നത് മുഴുവനും ഈ പാവങ്ങളില്‍ നിന്നല്ലേ? ഭാവിയില്‍ ഒരു ജലദോഷപനിക്ക് പോലും ഡോക്ടറെ കാണാന്‍ പേടിക്കേണ്ട കാലം വരാനിരിക്കുന്നു.

ഏത് നിസ്സാര രോഗങ്ങള്‍ക്കും വലിയ ചെക്കപ്പുകളും ഒപരേഷനുകളും വിധിച് പാവം രോഗികളുടെ പണം പിടിച്ചു പറിച് തന്റെ മുടക്ക് വസൂലാക്കുന്ന ഡോക്ടര്‍മാര്‍ നമ്മുടെ ഭാവി ശാപമായിരിക്കും അല്ല വര്‍ത്തമാന ശാപം കൂടിയാണ്. എക്സ് റായും സ്കാന്നിങ്ങും അത്യാവശ്യത്തിനു മാത്രമേ നടത്താവൂ അത് ശരീരത്തിന് ഗുണമല്ലെന്നു പറഞ്ഞിരുന്നവരന് അടുത്ത കാലം വരെ ഡോക്ടര്‍ മാര്‍ ഇന്ന് നില മാറി. ഗര്‍ഭ ധാരണവും പ്രസവവും രോഗമായി കണക്കാക്കുന്ന ഇക്കാലത്ത് ഗര്‍ഭ സ്തിരീകരണവും ബ്രൂണ വളര്ച്ചയുമെല്ലാം സ്കാന്നിങ്ങിലൂടെ നിരീക്ഷിക്കല്‍ നിര്‍ബന്ധമായിരിക്കുന്നു. ആരാച്ചാരുടെ മുന്നില്‍ കൊലപ്പുള്ളി കഴുത് നീട്ടിക്കൊടുക്കുന്നത് പോലെ ഇതിനൊക്കെ വിധേയപ്പെടാന്‍ സമൂഹം തയ്യാറാകുന്നു. തങ്ങളെ കൊല്ലയടിക്കപ്പെടുന്നത് പോലും അറിയാത്ത മട്ടില്‍ ഭൌധിക വിദ്യയില്‍ ശിരസ്സിന്റെ പദവി വഹിക്കുന്ന വൈധ്യഷസ്ത്രത്തിന്റെ അപചയമാണ് നാം ഇവിടെ കാണുന്നത്. എങ്കില്‍ പിന്നെ മറ്റുള്ളവരുടെത് പറയേണ്ടതില്ലല്ലോ ?


വ്യക്തി , കുടുംബം , സമൂഹം, സമുദായം എന്നീ നിലകളില്‍ ഒരാള്‍ പാലിക്കേണ്ട കടപ്പാടുകളും മറ്റും വിവരിക്കുകയും മനസ്സിന്റെ വിചാര വികാരങ്ങളെ നിയന്ദ്രിച് ഒരു മനുഷ്യനാകാന്‍ സഹായിക്കുന്ന വിദ്യ ചെലവില്ലാതെ നേടാന്‍ അവസരമുണ്ടായിട്ടും അത് നേടാന്‍ ആരും തയ്യാറാകുന്നില്ലെങ്കില്‍ സമൂഹത്തിന്റെ നാശം യഥാര്ത്യമാകുക തന്നെ ചെയ്യും. തീര്‍ച്ച. 


ഭൌതിക വിദ്യാഭ്യാസത്തിനു അമിതപ്രാധാന്യം കല്പിക്കുന്നതിനാല്‍ പല വിധ്യര്തികള്‍ക്കും മത വിദ്യ തടയപ്പെടുന്നത് നാം കുരിച്ചല്ലോ. ഇത് പോലെ യോഗ്യരായ അധ്യാപകരുടെ അഭാവവും ഈ മേഖലയെ തളര്തുന്നുണ്ട്. ഇതും പല കാരണങ്ങളുമായും കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. കുട്ടികളുടെ കുറവ് വരുമാനത്തെ ബാധിക്കുന്നു. വരുമാനക്കുറവു യോഗ്യരെ ലഭിക്കുന്നതിനു തടസ്സമാകുന്നു. ഇനി ലഭിച്ചാല്‍ തന്നെ അര്‍ഹിക്കുന്ന ശമ്പളം കൊടുക്കാന്‍ ഭരണാധികാരികള്‍ മനസ്സ് വയ്ക്കാത്തതും ഒരു പരിധി വരെ കാണാനാമാകുന്നുണ്ട്. ഇല്ലാത്തതു കൊണ്ടോ ഉണ്ടായിട്ടു കൊടുക്കാന്‍ മനസ്സില്ലാത്തത് കൊണ്ടോ പലരും ഈ രംഗത്തേക്ക് കടന്നുവരാന്‍ മടിക്കുന്നു. ഉള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്യുന്നു. പിന്നെ കിട്ടുന്നത് മിക്കവാറും ഭൌതിക കലാലയങ്ങളില്‍ നിന്ന് പലകാരണത്താല്‍ പുറം തള്ളപ്പെടുകയും അതുകൊണ്ടുതന്നെ അത്തരം കലാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന ദുസ്സഭാവങ്ങളില്‍ ഒന്നമാതകന്‍ അവസരം ലഭിക്കുകയും ചെയ്തവരാണ്. അവര്‍ അവസാന മേച്ചില്‍ പുറമായി ഇതിനെ തെരെഞ്ഞെടുക്കുമായിരിക്കും. ഇവരുടെ ദൂഷ്യങ്ങള്‍ ഈ രംഗത്തും പ്രകടമാവുകയും ചെയ്യും. യോഗ്യരും ആത്മാര്‍ത്ഥതയോടെ ഈ രംഗത്ത് തുടരുന്നവരുമായ മറ്റുള്ളവര്‍ക്ക് കൂടി അവര്‍ മാനക്കേട് സംമാനിക്കുന്നതിനാല്‍ ഇത്തരക്കാര്‍ ഈ രംഗത്തിന്റെ ശപംയാണ് മാറുന്നത്. സമീപകാലത്തെ പല സംഭവങ്ങളും ഇത് തെളിയിക്കുന്നുണ്ടല്ലോ. അര്‍ഹരെ കണ്ടെത്തി ഇന്നത്തെ നിലയില്‍ അനുയോജ്യമായ ശമ്പളം നല്‍കി നിയമിക്കാന്‍ ഭരണകര്താക്കളും കാലികമായ വരിസംഖ്യ വര്‍ധനവിലും മറ്റും സഹകരിക്കാന്‍ രക്ഷിതാക്കളും എന്ത് വില കൊടുത്തും മതവിദ്യാഭ്യാസം മക്കള്‍ക്ക്‌ നല്‍കാനുള്ള ഉല്‍ബോധനം നല്‍കുന്നതില്‍ മത നേതൃത്വവും ശ്രദ്ധിക്കുന്നത് ഏറെ കുറെ നല്ല ഫലങ്ങള്‍ കാഴ്ചവെയ്ക്കാന്‍ ഉപകരിക്കുന്നു തന്നെയാണ് പറയാനുള്ളത്.

മതവിദ്യരംഗത്തെ ഉപരിപടന സംവിധാനമാണല്ലോ ദര്സ്. വിജ്ഞാന സംബടനതിനു ഇത്ര മികച്ച ഒരു രീതി ലോകത്തെവിടെയും ലഭ്യമല്ല.കേട്ടുകേള്‍വിയുമില്ല. നബി (സ) മദീന പള്ളിയില്‍ തുടക്കമിട്ട ഈ സംവിധാനത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. മഹല്ലിന്റെ സാംസ്‌കാരിക കേന്ദ്രമായ പള്ളി വിജ്ഞ്ഹനകെന്ദ്രമാക്കാനും അതിന്റെ പരിപാലനത്തിനും ദര്സ് വഴിയൊരുക്കുന്നു. ഭക്ഷണാദികളുടെ ചെലവു നാട്ടുകാര്‍ വഹിക്കുന്നതിനാല്‍ പഠിതാക്കള്‍ക്ക് ആശ്വസമാകുന്നതോടൊപ്പം നാട്ടുകാരുടെ ദീനീസേവനതിന്റെ പങ്കും യാഥാര്‍ത്ഥ്യമാകുന്നു. സാമൂഹിക ബന്ധം ഊട്ടിയുരപ്പിക്കപ്പെടുന്നു. മഹല്ല് കേന്ദ്രമായ പള്ളിയുമായി നാട്ടിലെ ഓരോ വീട്ടുകാരനും ദിനേന ബന്ധം സ്ഥാപിക്കാനുള്ള അവസരമൊരുങ്ങുന്നു. പഠിച്ച വിഷയങ്ങള്‍ താഴെയുള്ളവരെ പഠിപ്പിക്കാന്‍ കൂടി ദര്സില്‍ അവസരമുള്ളതിനാല്‍ അധ്യയനത്തോടൊപ്പം അധ്യാപനപരിശീലനവും സാധ്യമാകുന്നു. എന്ന് മാത്രമല്ല, ഇത്തരം ഒരു ചുമതല കൂടി വരുന്ന വിധ്യര്‍ത്തി മുമ്പ് പഠിച്ച ഭാഗം ശരിക്കും ഉറപ്പിക്കാന്‍ ശരിക്കും ഇത് വഴിയൊരുക്കുന്നു. ഇങ്ങനെ പോകുന്നു ദര്സിന്റെ സവിശേഷതകള്‍


മത വിജ് ഞാന രംഗത്ത് ദര്സ് ശൈലി പിന്തുടരുന്നതിലും ഫലപ്രദമായി അത് നടത്തിപ്പോരുന്നതിലും കേരളം മഹത്തായ മാതൃകയാണ്.ഉമര്‍ ഖാസി (റ) അടക്കമുള്ള പൊന്നാനി ഉലമാക്കള്‍ക്കും താജുല്‍ ഉലമ, ശംസുല്‍ ഉലമ തുടങ്ങി അടുത്ത കാലത്ത് നമുക്ക് നഷ്‌ടമായ ഉലമാക്കള്‍ക്കും ജന്മം നല്‍കിയത് ദര്സുകളാണ്. പല മേഖലകളിലും തോഴിലവസരങ്ങളില്ലാതെ വലയുമ്പോള്‍ മുത അല്ലിമുകളുള്ള മുദരിസുമാര്‍ക്കിന്നു വലിയ ഡിമാന്റ് തന്നെയാണ്. എന്റെ ദര്സില്‍ കൂടുതല്‍ മുത അല്ലിമുകള്‍ വേണമെന്നാഗ്രഹിക്കുന്ന മുദറിസ് പോലും മക്കളെ മറ്റു മേഖലകളിലേക്കാണ് വിടുന്നത്. ദര്സു പഠനം ഒരു കുറച്ചിലായി കാണുന്ന വിധമുള്ള ഒരു അപകര്‍ഷമാനോഭാവം പടര്‍ന്നു പിടിച്ചിട്ടുണ്ട്. കൂടുതല്‍ മുത അല്ലിമുകളുള്ള മുദരിസ് തന്നെ വേണമെന്ന് വാശി പിടിക്കുന്ന കമ്മിറ്റി കാരണവന്മാര്‍ തങ്ങളുടെ മക്കളെ -വേണ്ട , തങ്ങളുടെ നാട്ടിലെ കുട്ടികളെ ദര്സിലെക്കയക്കാന്‍ പരിശ്രമം നടതുണ്ടോ ? പിന്നെ, മഴയ്ക്ക് പാറ്റ പൊടിയുന്നതുപോലെ ഉണ്ടാകുന്നതാണോ മുത അല്ലിമുകള്‍ ? ഇതൊരു പഠനവും പൂര്‍ത്തിയാക്കിയാല്‍ അതുകൊണ്ടെന്തു ഭൌതിക നേട്ടം എന്നതാണ് ആരും ചിതിക്കുക. ഈ ചിന്തയോടെ മതവിദ്യഭ്യസത്തെ സമീപിക്കുമ്പോള്‍ പ്രോത്സാഹജനകമല്ല ദീനീ സേവന രംഗത്തെ വേതനം. യഥാര്‍ത്ഥത്തില്‍ അത്തരം ചിന്തയോന്നുമില്ലാതെപാരത്രിക നേട്ടംആണിവിടെ നോട്ടമിടെന്ടെതെങ്കിലും അങ്ങനെ ചിന്തിക്കുന്നവര്‍ ഇന്നെത്ര പേരുണ്ടാകും ? ഭരണ കര്‍ത്താക്കളുടെ വിവരക്കുറവും പൊതു സ്വത്തു വിനിയോഗത്തിലെ തിരിമറി മനോഭാവവുമൊക്കെ ഇവിടെ വില്ലനായി വരുന്നുണ്ട്.

ശമ്പളമില്ലാത്ത ജോലിയാണെങ്കിലും പള്ളി സെക്രട്ടറി, ഖജാഞ്ചി സ്ഥാനങ്ങള്‍ വഹിക്കാന്‍ ഇവിടെ വാശിയായ മത്സരങ്ങള്‍ തന്നെയാണ് നടക്കാറുള്ളത്. ആസ്തിയുള്ള മഹാല്ലുകളിലാണ്‌ ഇത് കൂടുതല്‍. സ്വത്തിന്റെ തിരിമാരിക്ക് അവസരം കിട്ടിയാല്‍ തങ്ങളുടെ ബിസിനെസ്സുകള്‍ക്ക് വേറെ മുതല്മുടക്കെണ്ടാതില്ലല്ലോ! എന്നുവെച്ചു - എല്ലാ ഭരണാധികാരികളും ഇങ്ങനെയാണെന്ന് വിധിയെഴുതരുതേ. ദര്സുകളുടെ പേരില്‍ തന്നെ ധാരാളം വഖ്ഫുസ്വതുകളുള്ള സ്ഥലങ്ങലെത്രയോ ഉടന്. ആ വരുമാനങ്ങള്‍ വിനിയോഗമാര്‍ഗ്ഗത്തില്‍ ചെലവഴിക്കാതെ മിച്ചം വെച്ച് ദുരഭിമാനം കൊള്ളുന്നവരും വകമാറ്റി ചെലവഴിക്കുന്നവരും അതിന്റെ പരിണതി അറിഞ്ഞിരുന്നെങ്കില്‍ ഇപ്പണിക്ക് മുതിരുമോ? ദര്സു നിലനിറുത്താന്‍ വിധ്യര്തികള്‍ക്ക് സ്ടിപ്പെന്റ്റ് നല്‍കുക പോലുള്ള മര്ഗ്ഗനഗല്‍ സ്വീകരിക്കല്‍ ഇന്ന് അത്യാവശ്യമായ കാര്യമാണ്. അതിനു ഫണ്ടില്ലാത്ത സ്ഥലങ്ങളില്‍ സമ്പന്നര്‍ അതിനു വഴി കാണണം. ദര്സിലെയും അറബിക് കോളേജിലെയും മുതഅല്ലിമുകള്‍ക്ക് മാസാന്തം നിശ്ചിത സംഖ്യ ഓഫര്‍ ചെയ്യാന്‍ തയ്യാറുള്ള ഉദാരമതികള്‍ കണ്ടെത്തല്‍ ആവശ്യമാണ്. ഇന്ന് ചെയ്യാവുന്ന വലിയ ദീനീ സേവനമാകുന്നത്. വര്‍ഷാവര്‍ഷം ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ പോകുന്നവര്‍ അവരുടെ പണം ഈ നിലക്ക് തിരിച്ചിരുന്നെങ്കില്‍ അത് നിലക്കാത്ത പ്രതിഫലമായി മാറിയേനെ.

മതസംഗടനകളും ദര്സുനശീകരണത്തില്‍ പങ്കു വഹിക്കുന്നുണ്ട്. മുത അല്ലിമ്കളെ ഗ്രൂപ്പ്കണ്ണോടെ വീക്ഷിക്കുന്ന വഴക്കവും തങ്ങളുടെ ഗ്രൂപുകാരായ മുത അല്ലിം-മുദരിസുമാരെ മാത്രമേ അംഗീകരിക്കൂ എന്നാ വാശിയും ഉണ്ടാക്കിയത് ഈ സംഘടന കാലാണല്ലോ. മുത അല്ലിമുകളുടെ സങ്ങടനപ്രവര്തനമാണ് നാട്ടുകാരെ പലപ്പോളും അവര്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ഗുരു പറയുന്നതിനനുസരിച്ച് ചാലിക്കെന്ദത്തിനു പകരം കുട്ടികള്‍ക്കനുസരിച്ചു നടക്കേണ്ട ഗതികെടനിന്നു മിക്ക മുദ രിസുമാര്‍കുമുള്ളത്. കുട്ടികള്‍ നഷ്ടപ്പെടുമോ എന്ന് പേടിക്കുന്ന മുദരിസ് തുലഞ്ഞ മുതലാളിയെപോലെ പിന്നില്‍ നടന്നു വളകാന്‍ തയ്യാറാകേണ്ടി വരുന്നതില്‍ സംഘടനകളുടെ പങ്കു ചെരുതാണോ? മൊബൈല്‍ ഫോണും മുന്തിയ ഉടയാടകളും ധരിച്ചു ബൈക്കിലും കാറിലും ചെത്തി പൊളിച്ചു നടക്കുന്നവരായി അധ പതിച്ചാല്‍ ഇവര്‍ക്ക് മുത അല്ലിമിന്റെ വല്ല സ്വീകാര്യതയും ലഭിക്കുമോ ? ഇവിടെ പൊതുജനത്തെ കുട്ടപ്പെടുതിയിട്ടെന്തുകര്യം? വിദ്യാര്‍ഥി സംഘടനകളുടെ പിറവി എതിര്‍ത്തിരുന്ന ദീര്‍ഘദ്രിക്കുകളായ പണ്ഡിതന്മാര്‍ അവരെ സ്മരിച്ചു നമുക്ക് തല കുനിക്കാം.

മിടുക്കന്മാരായ മുതഅല്ലിമുകളെ ആദരിക്കാനും സംഘടനാ സംവിധാനം ഉപയോഗിച്ച് മുതഅല്ലിമുകളെ കണ്ടെത്തി സ്വന്തം ഗ്രൂപുകാരായ പണ്ഡിതന്മാരെയെങ്കിലും ഏല്പിക്കാനും വഴിയൊരുക്കുക. ദര്സിനെ സംഘടന കോണിലൂടെ വീക്ഷിക്കതിരിക്കുക. ഇതൊക്കെ മത സംഘടനകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളാണ്. ഭൌതികം ഒഴിച്ചുകൂടെന്നു ചിന്തിക്കുന്ന രക്ഷിതാക്കളുടെ മക്കള്‍ക്കായി രൂപം കൊണ്ടതും അനിവാര്യതയുടെ ഭാഗമായി മാത്രം കനെണ്ടാതുമായ സമന്വയ വിദ്യാഭ്യാസ മേഖലയുടെ അമിത പ്രോത്സാഹനവും ദര്സുകളെ തളര്തിയിട്ടുണ്ട്. മതം കൈകാര്യം ചെയ്യാന്‍ അതിനു മാത്രം ഊന്നല്‍ നല്‍കുന്ന ഒരു വിഭാഗം ഉണ്ടായേ തീരൂ. എല്ലാ ശാഖകളിലും ഒരു പോലെ പ്രവീണ്യം നേടിയവര്‍ ചരിത്രത്തില്‍ തന്നെ ഒറ്റപ്പെട്ടവരെ മാത്രമേ കാണാനാവൂ. അപ്പോള്‍ മത പഠനത്തിന്റെ പൊതുവായ മാര്‍ഗ്ഗമല്ല,സമന്വയം,മതവിജ്ഞാനീയങ്ങള്‍ എല്ലാവര്ക്കും ഒരു പോലെ എല്ലാം വഴങ്ങനമെന്നില്ല. ഫിഖ്‌ഹില്‍ മികവു പുലര്‍ത്തുന്ന ആള്‍ ചിലപ്പോള്‍ മറ്റു വിഷയങ്ങളില്‍ പിന്നിലാകാം. പ്രകൃത്യാ ഇണങ്ങുന്ന ശാഖകളില്‍ കൂടുതല്‍ പഠനം നടത്തി വ്യത്യസ്ത ഫന്നുകളില്‍ മികച്ച് നില്‍ക്കുന്ന വ്യത്യസ്ത പണ്ടിതന്മാരെങ്കിലും അതതു വിഷയങ്ങളില്‍ അവര്‍ അവലംഭങ്ങളായി മാരും. ഇതാണ് ദര്സു കൊണ്ട് നേടാനായിരുന്നത്.ഇതുമാത്രമാണ് ശാസ്ത്രീയ രീതി.പത്താംതരാം പൂര്‍ത്തിയായത് മുതല്‍ ഭൌതിക സ്ഥാപനങ്ങളില്‍ വരെ നടപ്പുല്ലത് ഐചിക വിഷയങ്ങള്‍ തിരഞ്ഞെടുത്തുള്ള പഠന രീതിയാണ്‌. ഹ്യുമാനിറ്റീസ്,പഠിക്കുന്നവനും സയന്‍സും കോമേഴ്സും നഷ്ടപ്പെടുമല്ലോ എന്ന് പറഞ്ഞു വെവലതിപ്പെടുന്നതിലെന്താനര്തമുള്ളത് ? അത്യാവശ്യം ഭൌതിക വിദ്യ ഇന്നാര്‍ക്കും വേണ്ടത് തന്നെ. അത് കഴിഞ്ഞു മത പഠനത്തിനു മാത്രം കുറച്ചെങ്കിലും ആളുകള്‍ വേണ്ടതില്ലേ ? അവര്‍ക്ക് ഭൌതിക നഷ്ടപ്പെടുന്നല്ലോ എന്ന് പറഞ്ഞു കരയുന്നത് വസ്തുത ഗ്രഹിക്കതെയാണ്.മത വിജ്ഞാനം ശരിക്കും നേടിയ ഒരു പറ്റംഉണ്ടാവാന്‍ ദീര്‍ഘകാലം ചെലവഴിച്ച് അതിനു മാത്രം സമയം വിനിയോഗിച്ച് കഴിയാന്‍ ആരെങ്കിലും തയ്യാറാവുക തന്നെ വേണം. പുറമേ ഭൌതിക വിദ്യക്ക് മുന്ഗണന നല്‍കുന്നവര്‍ക്ക് അത്യാവശ്യ മത വിവരങ്ങള്‍ നല്‍കാനും മാര്ഗ്ഗമുണ്ടാകണം.ഇവര്‍ തികഞ്ഞ പണ്ട്ടിതന്മാരായി വരാനുള്ള സാധ്യത കുറവാണെങ്കിലും ഇസ്ലാമിക സംസ്കാരം ഒട്ടും ലഭിക്കാത്തവര്‍ എന്നാ അവസ്ഥ വരാതെ കാക്കാമല്ലോ. പിന്നെ പിന്നെ ഒന്നാം വിഭാഗത്തില്‍ ഇവരെ ഉള്‍പ്പെടുത്താന്‍ പറ്റുമോ എന്ന് ചിന്തിക്കുകയുമാകാം.ഇവര്‍ക്ക് ആലാത്തുകളുടെ വിവരങ്ങള്‍ കൂടുതല്‍ നല്കുന്നതിലേറെ മൌലിക വിവരങ്ങള്‍ നഷ്ടപ്പെടാതെ പടിപ്പിക്കാനുതകുന്ന സിലബസ്സാണ് വേണ്ടത്.അതോടൊപ്പം ഇതിനെ അനിവാര്യതയുടെ ഭാഗമായി മാത്രമേ കാണാവൂ. ഒന്നാം വിഭാഗത്തെ ലഭിക്കാനിടയില്ലത്തപ്പോള്‍ ഇവരെ കൊണ്ടെങ്കിലും ദര്സുകള്‍ നിലനില്‍ക്കട്ടെ.പാടെ ശൂന്യമാകുന്നതിലും ഭേദമല്ലേ ഇത്. സമുദായം ഉണര്‍ന്നു ചിന്തിച്ചില്ലെങ്കില്‍ നമ്മുടെ വിജ്ഞാന വെളിച്ചം നമുക്ക് കൈമോശം വരും. അള്ളാഹു കാക്കട്ടെ. 

Friday, October 7, 2011

‘ലാ’ കട്ട വാദപ്രതിവാദം - 2

1930 കളുടെ അവസാനത്തില്‍ സുന്നികളും വഹാബികളും നാദാപുരത്ത് വെച്ച് നടന്ന വാദപ്രതിവാദത്തെക്കുറിച്ചുള്ള വിശദീകരണം... 2009 ഡിസംബര്‍, 2010 ജനുവരി മാസങ്ങളില്‍ “ബുല്‍ ബുല്‍” മാസികയില്‍ വന്ന നിവാരണം.... രണ്ടാം ഭാഗം... 


ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...
-----------------------------------------------------------------------------------------------------------------------------

സദസ്സിനോട് ശാന്തമായിരിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട്  പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ്‌ ഇങ്ങനെ പറഞ്ഞു : 

"മാന്യ സഹോദരങ്ങളെ, നമ്മള്‍ രണ്ടു കക്ഷികളില്‍ ഒരു കക്ഷി തോറ്റു പോയാല്‍ അവരെ ഒരിക്കലും പരിഹസിക്കരുത്. നമ്മള്‍ മുസ്ലിംകളാണ്‌. നമ്മുടെ യോഗങ്ങളില്‍ കൈകൊട്ടുന്നതും കൂകി വിളിക്കുന്നതും ആഭാസകരമാണ്. അത് വിലക്കപ്പെട്ടതാണ്‌. മാത്രമല്ല മൌലവിമാരെ ചീത്തപ്പെടുത്തനമെന്നു ഈ സഭയുടെ ഭാരവാഹികള്‍ക്കുധേശമില്ല. അതിനാല്‍ നിങ്ങള്‍ കൂകി വിളിച്ചു കയ്യടിക്കുന്നതില്‍ ഇതിന്റെ ഭാരവാഹികളെ ചെപ്രയാക്കലും അപമാനപ്പെടുത്തലുമുണ്ട് അതൊരിക്കലും പാടില്ല."

അതോടെ സദസ്സ് ശാന്തമായി. കൈയ്യടിയും കൂവലും അടങ്ങി. തത്സമയം എം.സി.സി അബ്ദുറഹിമാന്‍ മൌലവിയുടെ സഹോദരന്‍ എം.സി.സി ഹസ്സന്‍ മൌലവി വഹാബി പക്ഷത്ത് എഴുനേറ്റ് നിന്ന്. മിശ്കാത് എന്നാ ഹദീസ് കിതബെടുത്ത് ബാങ്കിനെ പറ്റിപ്പറയുന്ന ഹദീസ് വായിച്ചു. പക്ഷെ ചോദിച്ച വിഷയത്തിനു രേഖ കാണാതായപ്പോള്‍ പെട്ടെന്ന് കിത്താബു പൂട്ടി വെക്കുകയും ചെയ്തു.

ബഹു. തരക്കണ്ടിയിലെ ഓര്‍(ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്ലിയാര്‍) ഇടപെട്ടു നടത്തിയ ഒരു ചെറിയ ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാന്‍ ആവാതെ അബ്ദുള്ളക്കുട്ടി മൌലവിയും, എം.സി.സി അബ്ദുറഹിമാന്‍ മൌലവിയും പരസ്പര വിരുദ്ധമായി - ഒരാള്‍ രേഖയാനെന്നും മറ്റയാള്‍ രേഖയല്ലെന്നും - മറുപടി പറയുകയും, രേഖയെന്തെന്ന ചോദ്യത്തിന് ഹദീസാനെന്നു വഹാബി പക്ഷത്ത് നിന്ന് മറുപടിയുണ്ടായപ്പോള്‍ 'എങ്കില്‍ ആ ഹദീസേത്, കിതാബെടുത് കാണിക്കുക' എന്ന് ബഹു. തരക്കണ്ടിയിലെ ഓര്‍ ആവശ്യപ്പെടുകയും ചെയ്തിടത്താണ് പ്രസ്തുത വാദപ്രതിവാദത്തിന്റെ ഒന്നാം ഘട്ടം അവസാനിക്കുന്നത്. 'ആ കിതാബ് ഞങ്ങളുടെ കൈവശം ഇല്ല അത് മടക്കക്കെട്ടില്‍ പെട്ടുപോയി' എന്നാ വഷളന്‍ മറുപടി കേട്ടപ്പോഴാണ് സദസ്സില്‍ കൈയ്യടിയും ബഹളവും ഉണ്ടായത്. പോലീസ് സൂപ്രണ്ട് ഇടപെട്ടു സദസ്സ്  ശാന്തമാക്കിയപ്പോള്‍ മിശ്കാതെടുത് ഹദീസ് വായിച്ചെങ്കിലും അതില്‍ ഉദ്ദേശിച്ച രേഖ കാണാതെ വഹാബി മൌലവി പെട്ടെന്ന് കിത്താബു പൂട്ടി വെക്കുകയും ചെയ്തു. എന്നിട്ടും ജനങ്ങള്‍ സൂപ്രണ്ടിന്റെ ഉപദേശം മാനിച്ചു ക്ഷമ കൈക്കൊണ്ടു. ഇതാണ് നാദാപുരം വാദപ്രതിവാദത്തിന്റെ ഒന്നാം ഘട്ടം.

ഇതിനെക്കുറിച് മൊയ്തു മൌലവി തന്റെ 'ഓര്‍മ്മക്കുറിപ്പുകള്‍' മിണ്ടുന്നേയില്ല. അദ്ദേഹം ഒന്നാം ചോദ്യമായി ഉദ്ദരിക്കുന്നത് 'ഔലിയക്കല്ക് മറഞ്ഞ ശേഷം കരാമത് ഉണ്ടാവുമോ ? അതോ മരണത്തോട് കൂടി മുറിഞ്ഞു പോവുമോ.?' എന്നാണ് ഇത് സംബന്ധമായി പ്രസ്തുത വാദപ്രതിവാദത്തില്‍ ചോദ്യോത്തരം നടക്കുന്നത് തന്നെ അവസാന ഘട്ടത്തിലാണ്. അത് വിശദമായി യഥാവിധം വഴിയെ കുറിക്കുന്നുണ്ട്. ഒരാള്‍ രേഖയാണെന്ന് പറഞ്ഞ വിഷയം ഉടനെ തന്നെ മറ്റൊരാള്‍ രേഖയല്ലെന്നു പറഞ്ഞു കൊണ്ട് റദ്ധു ചെയ്യുകയും ഹദീസ് രേഖയുണ്ടെന്ന് പറഞ്ഞ വിഷയത്തിനു കിതാബെടുത് ഹദീസ് വായിക്കാന്‍ പറഞ്ഞപ്പോള്‍ 'കിതാബ് മടക്കക്കെട്ടില്‍ പെട്ട് പോയെന്നും' പറഞ്ഞു വിഷന്നരാവുകയും ചെയ്തു കൊണ്ട് വഹാബികള്‍ നഗ്നമായി പരാജയപ്പെട്ടതാണ് ഒന്നാം ഘട്ടം. ഇത് മൊയ്തു മൌലവി സൌകര്യപൂര്‍വ്വം വിസ്മരിച്ചതാകാനാണ് സാധ്യത.

പ്രസ്തുദ വാടപ്രതിവാതത്തിലെ രണ്ടാം ഘട്ടം ഇങ്ങനെ ആരംഭിക്കുന്നു. കണ്ണിയത് അഹ്മദ് മുസ്ലിയാര്‍ സുന്നി പക്ഷത്ത് നിന്ന് എഴുനേറ്റ് നിന്ന് ചോദിക്കുന്നു. "നിങ്ങളുടെ വിളംബരം എന്നാ നോട്ടീസില്‍ തവസ്സുലിനു മൂനര്‍ത്ഥം പറഞ്ഞതില്‍ ഒന്ന് ഇങ്ങനെയാണ്: സ്വാലിഹായ ഒരാളെ മുന്തിനിരുത്തി പിന്നില്‍ നിന്ന് തേടുക, ദുആ ചെയ്യിക്കുക എന്ന്‍. എന്നാല്‍ വസീലാക്ക്
ഈ അര്‍ഥം എവിടെ പറഞ്ഞു ഏത് കിതാബിലുണ്ട്.?"

"ബുഖാരിയുടെ വ്യാഖ്യാനമായ ഫതഹുല്‍ ബാരിയിലും ഇബ്നു ഹജരിന്റെ ഹാശിയതുല്‍ ഈലഹിലും ആ അര്‍ത്ഥമുണ്ട്. പ്രസ്തുത രണ്ടു കിത്താബുകളും തന്നാല്‍ ഞാന്‍ കാണിച്ചു തരാം" എന്ന് എം.സി.സി അബ്ദുറഹിമാന്‍ മൌലവിയുടെ മറുപടി. സുന്നി പക്ഷത്ത് നിന്ന് ഹാശിയതുല്‍ ഈലാഹു നല്‍കപ്പെട്ടു. അതില്‍ നിന്ന് മറിചെടുത് എം.സി.സി ഇങ്ങനെ വായിച്ചു. "വഖദ്‌യകൂനുത്തവസ്സുല് ബിമഅനാ  ത്വലഭിദുആഇ മിന്ഹു" എന്ന്. 

വായന കഴിഞ്ഞു അര്‍ഥം പറയാതെ അവസാനിച്ചപ്പോള്‍ സുന്നി പക്ഷത്തെ ഇ.വി മോഇദീന്‍ മുസ്ലിയാര്‍ എടച്ചേരി അതിന്റെ അര്‍ഥം പറയാന്‍ മൌലവിയോടു ആവശ്യപ്പെട്ടു. വഹാബി പക്ഷത്ത് എം.വി മുഹമ്മദ്‌ മൌലവി 'വേണ്ട, ആ വായിച്ചതിന്റെ അര്‍ഥം നിങ്ങള്‍കും ഞങ്ങള്‍കും അറിയാം അതുകൊണ്ട് അര്‍ഥം പറയേണ്ടതില്ല' എന്ന് പറഞ്ഞു 'പോരാ സദസ്യര്‍ക്കും മനസ്സിലാകണമെന്നു' ഇ.വി മോഇദീന്‍ മുസ്ലിയാര്‍. 'സംസാരം നമ്മള്‍ തമ്മിലാണ്. നമുക്ക് മനസ്സിലായാല്‍ മതി. അര്‍ത്ഥം പറയേണ്ടെന്ന്' എം.വി വീണ്ടും. അപ്പോള്‍ പോലീസ് സൂപ്രണ്ട് ഇടപെട്ടു. അര്‍ഥം സദസ്യര്‍ക്കും തിരിയണമെന്നും പറയണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അപ്പോള്‍ എം സി സി ഹസ്സന്‍ മൌലവി ഇങ്ങനെ അര്‍ഥം പറഞ്ഞു 'ചിലപ്പോള്‍ തവസ്സുലിനു ദുആ ചെയ്യാന്‍ അപേക്ഷിക്കുക എന്നും സാരം വരും'. ഇത് കേട്ട് കണ്ണിയത് അഹ്മദ് മുസ്ലിയാര്‍" ഈ ഇബാരത്തിനു ദുആ ചെയ്യിക്കുക എന്നാ ഒറ്റ അര്‍ത്ഥമേ വരൂ. നിങ്ങളുടെ വിളംബരത്തില്‍ 'ഒരു സ്വലിഹിനെ മുന്‍ നിര്‍ത്തി  ചോദിക്കുക' എന്നാണര്‍ത്ഥം  പറഞ്ഞിട്ടുള്ളത്. ആദ്യം ഒരാളെ മുന്നില്‍ നിര്‍ത്തുകയും പിന്നെ ചോദിക്കുകയും ചെയ്യുകയെന്ന ഈ അര്‍ത്ഥത്തിനു എന്ത് രേഖ.? അത് പറയാന്‍ സാധിക്കുമോ.?" ഇത് കേട്ട് എം.സി.സി ഹസ്സന്‍ മൌലവി ഒരുത്തരവും മിണ്ടാതെ ക്ഷോഭത്തോടെ സ്റ്റേജില്‍ നിന്നിറങ്ങിപ്പോയി.

എന്ത് ബാലിശമായ ചോദ്യമാണിതെന്നും മറ്റും സംസാരമായി. രണ്ടു പക്ഷത്തും കുശുകുശുപ്പ്. അനന്തരം കണ്ണിയത് അവര്‍കള്‍ വീണ്ടും ചോദ്യം ആരംഭിച്ചു. "സലഫുസ്സ്വാലിഹികളില്‍ നിന്ന് ഇതുപോലെ ഒരാളെ മുന്‍നിര്‍ത്തി വയ്യാലെ(പിന്നില്‍ നിന്ന്) പ്രാര്‍ത്തിച്ചതായി വല്ല ചരിത്രവും ഉണ്ടോ.?"

"ഉണ്ട്. ഉമറുല്‍ ഫാറൂഖ് (റ) വന്ദ്യരായ അബ്ബാസ്‌(റ)നെ മുന്‍നിര്‍ത്തി പ്രാര്‍ഥിച്ചിട്ടുണ്ട്." വഹാബി പക്ഷത് നിന്ന് മറുപടി.

'എവിടെ.? കിതാബു കാണിക്കുക.' കണ്ണിയതിന്റെ ഗര്‍ജ്ജനം. എം.സി.സി ഹസ്സന്‍ മൌലവി ശര്‍ഹുല്‍ ഇഹയാ മരിച്ച 'അല്ലാഹുമ്മ ഇന്നാകുന്ന നതവസ്സല് ഇലൈക....' എന്ന ഇബാറത്തു വായിച്ചു കൊണ്ട്  'നിശ്ചയം ഞങ്ങള്‍ മുന്‍നിര്‍ത്തി ചോദിക്കുന്നവരായിരുന്നു...' എന്ന് പരിഭാഷ പറഞ്ഞു. 'അവരിരുവരില്‍ ആരാണ് മുമ്പില്‍ ദുആ ചെയ്തത്.?' എന്ന് സുന്നി ഭാഗത്ത്‌ നിന്ന് ചോദ്യം വന്നു. 'ഉമര്‍ ആണ് ആദ്യം ദുആ ചെയ്തത്' എം.സി.സി അബ്ദുറഹിമാന്‍ മൌലവിയുടെ മറുപടി.

ഉടനെ ഫാറൂഖ് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ ഇങ്ങനെ ചോദിച്ചു" ഉമരെന്നവര്‍ മുമ്പിലും അബ്ബാസെന്നവര്‍ പിന്നിലുമാണ് ദുആ ഇരന്നതെങ്കില്‍' അബ്ബാസെന്നവരെ മുന്‍ നിര്‍ത്തി ദുആ ചെയ്തു' എന്ന് നിങ്ങള്‍ പറയുന്നത് ശരിയാകുമോ.? സംഗതി ഉത്ഭവിക്കും മുമ്പ് എങ്ങനെ മുന്‍നിര്‍ത്തും.?"

വഹാബി പക്ഷത് നിന്ന് മറുപടി ഇല്ല. അവര്‍ നിന്ന് പരുങ്ങി. നിശ്ശബ്ധത നീണ്ടപ്പോള്‍ ഹദീസിന്റെ ശരിയായ സാരം എന്താണെന്നു സദസ്യര്‍ക് വിവരിച്ചു കൊടുക്കാന്‍ സഭയുടെ അധ്യക്ഷനായ അല്ലാമ: ഖുതുബി(റ)യോട് പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബ്‌ അപേക്ഷിച്ച് : "അത് പറ്റില്ല അധ്യക്ഷന്‍ പറയുമ്പോള്‍ അവസാന തീര്‍പ്പും തീരുമാനവുമാനെന്നു വരും. അത് സമ്മതിക്കുകയില്ല." എന്ന് വഹാബി പക്ഷത് നിന്ന്  അഡ്വ. കെ.എം സീതി സാഹിബ്‌ ഉറക്കെ വിളിച്ചു പറഞ്ഞു.

'അധ്യക്ഷന്റെ അവസാന തീര്‍പ്പ് എന്ന നിലക്കല്ലാതെ ഒന്നും പറയുന്നില്ലെന്നു' മൌലാന ഖുതുബിയും പറഞ്ഞു.

'എങ്കില്‍ ഹദീസിന്റെ ശരിയായ അര്‍ഥം മൌലാന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍ സദസ്യരെ ധരിപ്പിക്കട്ടെ.'- എന്നായി പോലീസ് സൂപ്രണ്ട്. ഇതിനെത്തുടര്‍ന്ന് ബഹു. പാങ്ങില്‍ അഹ്മദ്  കുട്ടി മുസ്ലിയാര്‍ സ്വഹീഹുല്‍ ബുഖാരിയും താങ്ങിപ്പിടിച്ചു സ്റ്റേജില്‍ എത്തി. ഇത് കണ്ടപ്പോള്‍ ബഹളമുണ്ടായി. "ജ്ജ്! പാങ്ങില്‍ക്കാരന്‍ സ്റ്റേജില്‍ കയറിയിരിക്കുന്നു! സമ്മതിക്കുകയില്ല" എന്ന് വഹാബി മൌലവിമാരില്‍ ചിലര്‍ ശഠിച്ചു. കുറ്റിയാടിക്കാരായ വഹാബി യുവാക്കള്‍ ഇതേറ്റു പിടിച്ചു. സദസ്സില്‍ തര്‍ക്കം മൂത്ത്. അതോടെ ജനം ഇളകി മറിഞ്ഞു. ബഹളം അരമണിക്കൂരിലധികം നീണ്ടു. പോലീസ് സുപ്രണ്ടും നിയമ പാലകരും ശ്രമിച്ചിട്ടും കുഴപ്പം തീര്‍ന്നില്ല. നട്ടുച്ച സമയം. ളുഹര്‍ നിസ്കാരത്തിനു സമയമായി. പഞ്ചസാര വെള്ളം സദസ്സില്‍ വിതരണം ആരംഭിച്ചു. ഈ സന്ദര്‍ഭം നോക്കി സ്റ്റേജില്‍ നിന്നും അറിയിപ്പുണര്‍ന്നു : തത്ക്കാലം സഭ നിറുത്തി വെച്ചിരിക്കുന്നു. ഇനി ഉച്ച തിരിഞ്ഞു രണ്ടു മണിക്ക് പരിപാടി തുടരും. ഇങ്ങനെ വാദപ്രതിവാദത്തിന്റെ രണ്ടാം ഘട്ടവും അവസാനിച്ചു. ഈ രണ്ടാം ഘട്ടത്തിലും വാഹബികളുടെ പരാജയവും വെപ്രാളവും പ്രകടമാണല്ലോ. വായിച്ച ഹദീസിനു തെറ്റായ പരിഭാഷ നല്‍കിയപ്പോളുണ്ടായ ചോദ്യത്തിന് മറുപടി ഇല്ലാതെ ഉഴന്നപ്പോള്‍ ഹദീസിന്റെ ശരിയായ പരിഭാഷ വിശദീകരിക്കാന്‍ പോലീസ് സൂപ്രണ്ട് പേരെടുത്തു പറഞ്ഞു ആവശ്യപ്പെട്ടത്‌ പ്രകാരം സ്റ്റേജില്‍ എത്തിയതാണ് മൌലാന പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാര്‍. ഇതിനെതിരെയാണ് വാഹബികള്‍ ബഹളമുണ്ടാക്കിയത്.

ഇനി മൂന്നാം ഘട്ടം ആരംഭിക്കുകയാണ്. കൃത്യം രണ്ടര മണിക്ക് തന്നെ സുന്നി പണ്ഡിതന്മാര്‍ വേദിയിലെത്തി. വാഹബിപക്ഷത് നിന്ന് ആരുമില്ല. സദസ്സാകെ ഉദ്വേഗം. അതുകണ്ട. പരിപാടി ഇവിടം വെച്ച് അവസാനിക്കുമോ? അങ്ങനെ സംഭവിച്ചില്ല സമയം മൂന്നു മണിയായപ്പോഴേക്കും വഹാബി മൌലവിമാരും വേദിയില്‍ എത്തി. സുന്നി പക്ഷത് നിന്നും വീണ്ടും ചോദ്യം ആരംഭിക്കുകയാണ്. ബഹു: കണ്ണിയത് അഹ്മദ് മുസ്ലയാര്‍ അത്യുച്ചത്തില്‍ തന്നെ ചോദിച്ചു: "നിങ്ങളുടെ വിളംബരത്തില്‍ തവസ്സുലിന്റെ ഏഴാമത്തെ വകുപ്പായി ഇങ്ങനെ കാണുന്നു: 'അമ്പിയ, ഔലിയ എന്നിവരുടെ ഹഖു കൊണ്ടും ബറകത് കൊണ്ടും ദാതു കൊണ്ടുമുള്ള തവസ്സുല്‍ ഇതിനു യാതൊരു തെളിവും ഇല്ല' എന്ന്. ഏറെ പെരുത് ഹദീസുകള്‍ കൊണ്ട് ഈ തവസ്സുല്‍ സ്ഥിരപ്പെട്ടിരിക്കെ യാതൊരു തെളിവുമില്ലെന്നു വിളംബരത്തില്‍ പറഞ്ഞത് എന്തടിസ്ഥാനത്തില്‍?"

വഹാബി പക്ഷത് നിന്ന് ഇ.കെ മൌലവിയാണ് ഇത്തവണ രംഗത്ത് വന്നത്. അദ്ദേഹം തിരിച്ചു ചോദിച്ചു. "അത്തരത്തിലുള്ള ഹദീസുകള്‍ ഏതാണ്.?"

ഇമാം ത്വബ്രാനി, ഇബ്നു ഹിബ്ബാന്‍, ഹാകിം എന്നിവര്‍ നിവേദനം ചെയ്തതും സ്വഹീഹക്കിയതുമാനെന്നുനര്തിക്കൊണ്ട്‌ കണ്നിയതവര്കള്‍ ഒരു ഹദീസ് ഉദ്ധരിച്ചു. അലി(റ)യുടെ മാതാവും തിരുനബി(സ)യുടെ പോറ്റുമ്മയുമായ ഫാത്തിമ ബിന്‍ത് അസദിനെ ഖബറില്‍ കിടത്തിയ ശേഷം നബി(സ)തങ്ങള്‍ ഇങ്ങനെ പ്രാര്തിച്ചതാണ് ആ ഹദീസ്. 'പടച്ചവനെ, നിന്റെ പ്രവാചകരുടെയും മറ്റു അംബിയയിന്റെയും ഹഖു കൊണ്ട് എന്റെ മാതാവ്‌ ഫാത്തിമ ബിന്‍ത് അസദിന് നീ പൊറുത്തു കൊടുക്കേണമേ'

ഈ ഹദീസ് ഉധരിച്ചയുടനെ വഹാബി ഭാഗത്ത്‌ നിന്ന് എം.വി മുഹമ്മദ്‌ മൌലവി ചാടി എണീറ്റ്  പ്രസ്തുത ഹദീസിന്റെ സനാദ് കാണിക്കാനാവശ്യപ്പെട്ടു. വിജ്ഞാനത്തിന്റെ നിറകുടമായ അല്ലാമ തരക്കണ്ടിയില്‍ ഓര്‍ (ആയഞ്ചേരി അബ്ദുറഹിമാന്‍ മുസ്ലിയാര്‍) ഇടപെട്ടത് അപ്രതീക്ഷിതവും വളരെ പെട്ടെന്നുമയിരുന്നു. ഓര്‍ പറഞ്ഞു: "ഈ ഹദീസിനു സനാദ് കാണിക്കേണ്ട ഒരു ആവശ്യവും ഇല്ല. എന്തെന്നാല്‍ ഒരു ഹദീസിനു സനദിന്റെ അവശ്യം വരുന്നത് അത് സഹീഹാണോ അല്ലയോ എന്നറിയുന്നതിനാണ്. ഇവിടെ ഉദ്ദരിക്കപ്പെട്ട ഹദീസ് ഇമാം ത്വബ്രാനിയും(റ), ഹാകിമും(റ), ഇബ്നുഹിബ്ബാനും(റ) സ്വഹീഹാനെന്നു  പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇനിയും അത് സഹീഹാണോ എന്നത് നമ്മള്‍ പരിശോദിക്കേണ്ട ആവശ്യമില്ല. അതിനാല്‍ സനാദ് കാണിക്കേണ്ട പ്രശ്നം ഉദിക്കുന്നില്ല."

തരക്കണ്ടി ഓരുടെ സ്വതസിധശൈലിയില്‍  ഈ വിവരണം കേട്ട വാഹബികള്‍ അമ്പരന്നു വാ പിളര്‍ത്തു. അവരാരും ഒന്നും ഉരിയാടിയില്ല. വഹാബി ക്യാമ്പില്‍ തികഞ്ഞ നിസ്സബ്ധത, മൂകത, മ്ലാനത. ജനം ആര്‍ത്തു വിളിക്കേണ്ടതാണ്. പക്ഷെ, പോലീസ് സൂപ്രണ്ട് കലീമുള്ള സാഹിബിന്റെ നേരത്തെയുള്ള ഉപദേശം ഓര്‍ത്ത് അവര്‍ അച്ചടക്കത്തോടെ സ്വയം നിയന്ദ്രിതരായി. ഈ മൂന്നാം ഘട്ടത്തിലും വാഹബിപക്ഷം തെളിഞ്ഞ തോല്‍‌വിയില്‍ തന്നെ. എടച്ചേരി ഇ.വി മോഇദീന്‍ മുസ്ലിയാരുടെ പുതിയ ചോദ്യത്തോടെ നാലാം ഘട്ടം ആരംഭിച്ചപ്പോഴാണ് വഹാബികള്‍ സ്ഥലജലവിബ്രാമത്തില്‍ നിന്നുണര്‍ന്നത്. ആ ചോദ്യം ഇങ്ങനെ 

"നിങ്ങളുടെ തന്സീഹുദ്ധീന്‍  എന്ന കൃതിയില്‍ ഇങ്ങനെയുണ്ടല്ലോ. 'ഔലിയാക്കള്‍ക്ക് ജീവിത കാലത്ത് തന്നെ കറാമത്ത് അബൂ ഇസ്ഹാഖ്, എന്നിവര്‍ പറഞ്ഞിരിക്കെ മരണത്തിനു ശേഷം ഔലിയയിനു കറാമതില്ലെന്നു പറഞ്ഞാല്‍ എന്താണ് അതിശയം?!' എന്ന്. ഇതിനസ്പദമായ രേഖയെത്.?"

തവസ്സുലിന്റെ വിഷയത്തില്‍ തോറ്റംപുകയും മിണ്ടാട്ടം മുട്ടുകയും ചെയ്ത വഹാബി പക്ഷം വിഷയം മാറിക്കിട്ടിയതില്‍ ആശ്വസിചിരിക്കണം. എം.സി.സി അബ്ദുറഹിമാന്‍ മൌലവി അവരുടെ പക്ഷത് നിന്ന് കയ്യില്‍ ഒരു കുറിപ്പുമായി ഉടനെ പ്രത്യക്ഷപ്പെട്ടു. ഒരു ഹദീസായിരുന്നു കുറിപ്പില്‍. 'ഇദാമാതബ്നു ആദമ ഇന്ഖതഅ അമലൂഹു ഇല്ലാ മിന്‍ഥലാത് .......' എന്നാ പ്രസിദ്ധമായ ഹദീസ് (ഒരു മനുഷ്യന്‍ മരണപ്പെടുന്നതോടെ അയാളുടെ കര്‍മ്മങ്ങളില്‍ മൂന്നെനമെള്ളതതെല്ലാം മുറിഞ്ഞു. സ്ഥായിയായ ദാനം, ഉപകാരമുള്ള വിജ്ഞാനം, സദ്‌വൃദ്ധരായ മക്കള്‍ ഇതാണ് അവശേഷിക്കുന്ന മൂനെണ്ണം. എന്നത്രേ ഹദീസിന്റെ സാരം). ഈ ഹദീസ് വായിച്ച ഉടനെ തരക്കണ്ടിയിലെ ഓര്‍ ഇങ്ങനെ ചോദിച്ചു. "ഔലിയാവിന്റെ കരാമതും അമലാനെന്നു നീ വിചാരിച്ചുവോ.?"

ഈ ചോദ്യം കേട്ട് മറുത്തൊന്നും പറയാനാകാതെ തന്റെ കുറിപ്പ് മടക്കി കീശയിലിട്ടു കൊണ്ട് എം.സി.സി പറഞ്ഞു: "കിതാബാണ് ഞങ്ങള്‍ക്ക് രേഖ."

"ഏതാണ് കിത്താബു? കാണട്ടെ" എന്ന് തരക്കണ്ടി ഓര്‍.

ഉടന്‍ ഹദാദിന്റെ ശര്‍ഹായ 'ദാഖീരതുല്‍ മആദ' എടുത്ത് എം.സി.സി വായിക്കാന്‍ തുടങ്ങി. 'വര്‍റാജിഹു ഇന്‍ദ ജുംഹൂരില്‍ ഉലമാഇ അന്നഹാ ലാതന്‍ഖത്തിഉ  ' എന്ന് വായിച്ചു കൊണ്ട് 'അപ്പോള്‍ മരണത്തിനു ശേഷം കാരാമത് മുറിയുമെന്നു' സാരം പറഞ്ഞപ്പോള്‍ അല്ലാമ തരക്കണ്ടിയിലെ ഓര്‍ ചോദിച്ചു: "എന്ത്?! ലാതന്ഖതിഉ എന്നതിന് അര്‍ഥം മുറിയുമെന്നോ.? 'ലാ' നീ കട്ടുവോ?!"

ഇത് കേട്ട് തൊലി ഉരിഞ്ഞ എം.സി.സി മൌലവിയുടെ നാക്കിറങ്ങി. അദ്ദേഹം ഒരക്ഷരം ഉരിയാടാതെ സ്റ്റേജില്‍ നിന്നിറങ്ങി. തങ്ങളുടെ ഭാഗത്തെ ഭീമാബന്ധം ബോധ്യപ്പെട്ടപ്പോള്‍ വഹാബി പക്ഷത്തെ തലമുതിര്‍ന്ന നേതാവ് കെ.എം മൌലവി രംഗത്ത് വന്നു. അദ്ദേഹം അളിയന്‍ എം.സി.സി വിട്ടുകളഞ്ഞ 'ലാ' യുടെ അര്‍ഥം കൂടി ചേര്‍ത്തുകൊണ്ട് വായിച്ചു ഇബാരതിന്റെ അര്‍ഥം പതിഞ്ഞ സ്വരത്തില്‍ ഇങ്ങനെ പറഞ്ഞു: "മരണത്തിനു ശേഷം ഔലിയായിന്റെ കരാമത് മുറിയുകയില്ലെന്നാണ് ബഹുഭൂരിപക്ഷം ഉലമായിന്റെയും പ്രബലാഭിപ്രായം" വായിച്ച ഇബാരത്തിന്റെ ശരി പരിഭാഷ ഇതാണെന്ന് കൂടി അദ്ദേഹം വിശദീകരിച്ചു. അവരുടെ പക്ഷത്തെ വക്കീല്‍ കെ.എം സീതി സാഹിബ്‌ ഇത് ഉച്ച്ത്തില്‍ ഏറ്റുപറഞ്ഞു.

തത്സമയം ഇ.വി മോഇദീന്‍ മുസ്ലിയാര്‍ സുന്നി പക്ഷത് നിന്ന് വീണ്ടും ചോദിച്ചു"അപ്പോള്‍ ഔലിയാക്കന്മാര്ക് മരണ ശേഷവും കറാമത്തു ഉണ്ടെന്നു നിങ്ങള്‍ സമ്മതിക്കുന്നില്ലേ?"

"ഉണ്ടാകുന്നതില്‍ വിരോധമില്ല." കെ.എം മൌലവിയുടെ മറുപടി. അന്നേരം ജംഉല്‍ ജവാമിയിലെ ഇബാരത് വായിച്ചു കൊണ്ട് ഇ.വി മോഇദീന്‍ മുസ്ലിയാര്‍ ഇങ്ങനെ പറഞ്ഞു:"ഈ കിതാബിലെല്ലാം മരണശേഷവും ജീവിതകാലതെന്ന പോലെ കറാമതുണ്ടാവുമെന്നും അങ്ങനെ വിസ്വസിക്കനമെന്നുമാനുല്ലത്. നിങ്ങള്‍ ഇത് മുമ്പ് നിഷേധിച്ചവരാന്. ഇപ്പോള്‍ അത് സമ്മതിച്ചിരിക്കുന്നു എങ്കില്‍ ഇവിടെ തടിച്ചു കൂടിയ ജനസദസ്സിന്റെ അറ്റത്തിരിക്കുന്നവര്‍ കേള്‍ക്കെ അത് ഉച്ചത്തില്‍ വിളിച്ചു പറയണം."

കെ.എം മൌലവി അതിനു സമ്മതിച്ചു. അദ്ധേഹത്തിന്റെ അനുവാദപ്രകാരം കെ.എം സീതി സാഹിബ്‌ ഇങ്ങനെ വിളിച്ചു പറഞ്ഞു: "ഔലിയാക്കാല്ക് കരാമത് ജീവിതകാലതും മരണശേഷവും ഒരുപോലെയുണ്ടാകുമെന്നു മൌലവിപക്ഷം സമ്മതിച്ചിരിക്കുന്നു."

"അല്ഹമ്ദുലില്ലാഹ്..." ഇ.വി മോഇദീന്‍ മുസ്ലിയാരുടെ കനത്ത സ്വരം മുഴങ്ങി. സദസ്സും ഇതേറ്റു ചൊല്ലി.

ഇതോടെ ഒരു ദിവസത്തെ പരിപാടി സമ്പൂര്‍ന്നമായി അവസാനിച്ചു. അനന്തരം വേദിയെയും സദസ്സിനെയും ഭംഗിയായി നിയന്ദ്രിച്ചു കൊണ്ടിരുന്ന മലബാര്‍ പോലീസ് സുപ്രണ്ട് ജനാബ് കലീമുള്ള സാഹിബ്‌ എഴുനേറ്റു നിന്ന് ഇങ്ങനെ വിളിച്ചു പറഞ്ഞു:

"ഒരു ദിവസത്തെ സഭ ഇതോടെ അവസാനിച്ചു. മൌലവി പക്ഷത്തിന്റെ(വഹാബികള്‍) നിലയും സ്ഥിതിയും അവര്‍ തെറ്റ് തിരുത്തി വിളിച്ചു പറഞ്ഞതും ഓര്‍ത്താല്‍ ഇന്നത്തോടെ പരിപാടി അവസാനിപ്പിക്കാമെന്ന് എനിക്ക് തോന്നുന്നു. അവര്‍ സമ്മതിച്ച തെറ്റുകലെപോലെ തന്നെയാണ് അവരുടെ മറ്റു വാദങ്ങളുടെയും നിലയെന്നു ആര്‍കും ഓര്‍ത്താല്‍ മനസ്സിലാക്കാം. അതിനാല്‍ നിശ്ചയപ്രകാരം രണ്ടു ദിവസം കൂടി ഇനിയും ബാകിയുണ്ടെങ്കിലും ഈ സഭ തുടരേണ്ടതില്ലെന്നും ഇന്നത്തോടെ അവസാനിപ്പിക്കാമെന്നും ഞാനഭിപ്രയപ്പെടുന്നു."

തടി രക്ഷപ്പെട്ടെങ്കില്‍ എന്ന് ആര്‍ത്തിയോടെ കൊതിച്ചിരുന്ന വഹാബി പക്ഷം സൂപ്രണ്ടിന്റെ ഈ അഭിപ്രായം കേട്ട് ആശ്വാസത്തിന്റെ ശ്വാസം വിട്ടിരിക്കണം. മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന വാദപ്രതിവാദം വഹാബികള്‍ പരാജയപ്പെട്ടുവെന്ന മേല്‍ പ്രഖ്യാപനത്തോടെയാണ് അവസാനിച്ചത്. സ്വാഗത സംഗം അധ്യക്ഷന്‍ ഇരുകക്ഷികളിലെയും പണ്ഡിതന്മാര്‍ക്കും സഭാധ്യക്ഷര്‍ക്കും ശ്രോധാക്കള്‍ക്കും കൃതഞ്ഞത രേഖപ്പെടുതിയതിന്റെ ശേഷമാണു വാദപ്രതിവാദ സഭ സമംഗലം പിരിഞ്ഞത്. ഇരുകക്ഷികളിലെയും പണ്ഡിതന്മാരും നേതാക്കളും സ്വീകരണ കമ്മിറ്റി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തു ഭക്ഷണം കഴിച്ചു സന്തോഷത്തോടെയാണ് പിരിഞ്ഞത്. എത്ര മാതൃകാപരമായ രീതി !!!!!

അന്നൊരു ഡിസംബര്‍ ഏഴു വ്യാഴാഴ്ച ആയിരുന്നു. മഗ്രിബു  നിസ്കരനാന്തരം അതേ പന്തലില്‍ വെച്ച് തന്നെ ജയിച്ച കക്ഷിയുടെ-അഹ്ലുസ്സുന്നതിന്റെ ഒരു മഹാസമ്മേളനം നടന്നു. സുന്നി രംഗത്തെ അതികായനും പ്രഗത്ഭ വാഗ്മിയുമായ മൌലാന പാങ്ങില്‍ അഹ്മദ് കുട്ടി  മുസ്ലിയാരയിരുന്നു അധ്യക്ഷന്‍. കണ്ണൂരിലെ പി മൂസ്സക്കുട്ടി ഹാജി വാദപ്രതിവാദതിനാധരമായ തവസ്സുല്‍ എന്നാ വിഷയത്തില്‍ സരസവും ഗംഭീരവുമായ ഒരു പ്രസംഗം നടത്തി. വഹാബികളുടെ 'തന്സീഹുധീന്‍', 'വിളംബരം' എന്നിവയിലെ അബദ്ധങ്ങള്‍ അദ്ദേഹം ഒന്നൊന്നായി തുറന്നു കാട്ടി. ഫരൂഖിലെ അബ്ദുറഹിമാന്‍ ഹാജി 'മുഹിയുധീന്‍ മാലയും കരാമതും' എന്നാ വിഷയത്തില്‍ സാമാന്യം സുദീര്‍ഗമായി പ്രസംഗിച്ചു. കോട്ടപ്പുറം മുദരിസ് കെ.ഹൈദേര്‍ മുസ്ലിയാര്‍ 'ദുരാചാര  മര്‍ദനം' എന്നാ വിഷയമാണ്‌ പ്രസംഗിച്ചത്. വാദപ്രതിവാദത്തില്‍ ഉശിരന്‍ ചോദ്യങ്ങള്‍ കൊണ്ട് വഹാബികളെ ഞെട്ടിച്ച എടച്ചേരി ഇ.വി മോഇദീന്‍ മുസ്ലിയാരും തന്സീഹും വിളംബരവും ഖണ്ഡിച്ചു കൊണ്ട് പ്രസംഗിച്ചു. അധ്യക്ഷന്‍ മൌലാന പാങ്ങില്‍ ഉപസംഹാര പ്രസംഗം ശുദ്ധ മലയാളത്തില്‍ ഭംഗിയായി നിര്‍വഹിച്ചു. രാദുല്‍ വഹാബിയ്യ സംഗമാണ് ഈ യോഗം സംഘടിപ്പിച്ചത്.

ഇതാണ് 'ലാ' കട്ട വാദപ്രതിവാദം എന്ന പേരില്‍ പിന്നീട് പ്രസിദ്ധമായ നാദാപുരം സംവാദത്തിന്റെ ശരിയായ റിപ്പോര്‍ട്ട്‌. അന്നത്തെ ശരിയായ രേഖകളും അതില്‍ പങ്കെടുത്തവരുടെ മൊഴികളും വച്ചുകൊണ്ട് തയ്യാറാക്കിയതാനിത്. ഇതില്‍ നാലാം ഘട്ടത്തിലാണ് മരണശേഷം കരാമത് മുറിയുന്നത് സംബന്ധിച്ച ചോദ്യോത്തരം കടന്നു വരുന്നത്. ഈ നാലാം ഘട്ടത്തിലെന്ന പോലെ മൂന്നു ഘട്ടങ്ങളും വഹാബികള്‍ ഉത്തരം മുട്ടുന്നത്തിലാണ് അവസാനിച്ചത്.  ആ മൂന്നു ഘട്ടങ്ങളിലും സുന്നി പക്ഷത് നിന്ന് ചോദ്യം ആരംഭിക്കുനത് ബഹു: കണ്ണിയത് അഹ്മദ് മുസ്ലിയാര്‍ ആണെങ്കിലും മറ്റുള്ളവര്‍ ഇടപെടുമ്പോഴാണ് വഹാബികള്‍ ഇളിഭ്യരാകുന്നത് എന്ന് കാണാം. അല്ലാമ തരക്കണ്ടിയിലെ ഓരുടെ ചോദ്യത്തിന് മുമ്പിലാണ് മൂന്നു ഘട്ടങ്ങളിലും വഹാബിപക്ഷം  നഗ്നമായി ഉത്തരം മുട്ടുന്നത്. 'ലാ കട്ടതോ.?' എന്ന ചോദ്യവും തരക്കണ്ടിയുടെത് തന്നെ. ഇടക്കൊരു പ്രാവശ്യം ഫാറൂഖ് സ്വദേശി ഹാജി അബ്ദുറഹിമാന്‍ മുസ്ലിയാരുടെ ചോദ്യത്തിന് മുന്നിലും വഹാബികള്‍ക്കുതരമില്ലാതായി. 

മൊയ്തു മൌലവിയുടെ 'ഓര്‍മ്മക്കുറിപ്പുകള്‍'ല്‍  പല ഓര്‍മ്മപ്പിശകുകളും സംഭവിച്ചിട്ടുണ്ട്. അതില്‍ ചിലതെങ്കിലും ബോധപൂര്‍വ്വം വരുത്തിയ ഓര്‍മ്മത്തെറ്റുകളാണ്  . അല്ലാമ ആയഞ്ചേരി  അബ്ദുരഹിമാര്‍ മുസ്ലിയാരുടെ (തരക്കണ്ടി ഓര്‍) ഒരു 'പൊടിക്കൈ' പ്രയോഗത്തില്‍ കുടുങ്ങി വഹാബികള്‍ തോറ്റുവെന്ന് വെറുതെ പ്രച്ചരിച്ചതാനെന്ന രീതിയില്‍ അദ്ദേഹം എഴുതിയതും ഈ ഗണത്തില്‍ പെട്ടതാകാന്‍ സാധ്യത ഉണ്ട്. അല്ലെങ്കില്‍ അദ്ദേഹം അന്ന് സംവാദത്തില്‍ സംബന്ധിച്ച ഏതെങ്കിലും വഹാബി മൌലവിമാരില്‍ നിന്ന് തെറ്റിധാരണയില്‍ കുടുങ്ങിയതാവാം. ഏതാണെങ്കിലും അള്ളാഹു പൊറുത്തു കൊടുക്കട്ടെ.

വഹാബി പ്രമുഘനമാര്‍ മുഴുവന്‍ അണിനിരന്ന നാദാപുരം സംവാദത്തില്‍ അത്യന്തം അവര്‍ പരാജയപ്പെടുകയാനുണ്ടായതെന്നു അവിടെ തടിച്ചു കൂടിയ പന്തീരായിരത്തില്‍ പരം ജനങ്ങള്‍ക് നഗ്നമായി ബോധ്യപ്പെട്ട പച്ചപരമാര്ത്യമാണ്. വെറുതെ പ്രച്ചരിച്ചതല്ല. ഇത് കൊണ്ടാണ് ഈ അടുത്ത കാലം വരെയും നാദാപുരത്തും പരിസരത്തും വഹാബിസത്തിനു യാതൊരു സ്വാധീനവും ഇല്ലാതിരുന്നത്. ഗള്‍ഫു പണത്തിന്റെ ഹുങ്കും തജ്ജന്യമായ പരിഷ്കരവന്ജയും അതോടൊപ്പം സുന്നിസത്തിനു വേണ്ടി ചിലര്‍ നടത്തുന്ന ചിന്തയില്ലാത്ത അധര സേവനങ്ങളുമാണ്, ഇപ്പോള്‍ സ്ഥിതിയില്‍ നേരിയ മാറ്റമുണ്ടെങ്കില്‍ അതിനു കാരണം. അള്ളാഹു സത്യദീനിനെ കയ്യേറ്റക്കാരില്‍ നിന്ന് രക്ഷിക്കട്ടെ.. ആമീന്‍