ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Wednesday, July 18, 2012

ഖബര്‍ കെട്ടിപ്പൊക്കല്‍


ഖുബ്ബയായോ വീടായോ പള്ളിയായോ മറ്റേതു രൂപത്തിലായാലും പൊതു സ്ഥലത്ത് ഖബരുകല്ക് മേല്‍ കെട്ടിപ്പൊക്കാവതല്ല. ചെറുതും വലുതും ഒന്നും പാടില്ല. എന്നാല്‍ ഖബറിന്റെ നിലനില്‍പ്പിനു വേണ്ടി ഖബരിനെ അടിയില്‍ നിന്ന് തന്നെ പടുത്ത്ഉയര്‍ത്തുന്നത്  ആവശ്യമാണെങ്കില്‍ അതിനു വിരോധവും ഇല്ല. പ്രസിദ്ധമായ മഖാമുകളിലും, ദര്ഗ്ഗകളിലും ഇന്ന് കാണപ്പെടുന്ന ഖുബ്ബകളും എടുപ്പുകളും എല്ലാം നിഷിദ്ധമായ രൂപത്തില്‍ നിര്‍മ്മിക്കപ്പെട്ടതാവാന്‍ സാധ്യത ഉണ്ടല്ലോ. നിജസ്ഥിതി അറിയപ്പെടാതിരിക്കുമ്പോള്‍ അവകാശതോട് കൂടെ നിര്‍മ്മിക്കപ്പെട്ടതാവും എന്നാ നിഗമനത്തില്‍ അവ നിലനിര്തപ്പെടുകയാണ് വേണ്ടതെന്നു ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട് (നിഹായ 3-35)

ഖബരിന്മേല്‍ എഴുതല്‍ കരാഹത് ആണ്. എഴുതപ്പെടുന്നത് മയ്യിതിന്റെ പേരോ അഡ്രസോ അല്ലാഹുവിന്റെ നാമങ്ങളോ വിശുദ്ധ ഖുര്‍ആനോ മറ്റോ എന്താണെങ്കിലും കരാഹത് തന്നെ. ഖബറിന്റെ മേല്‍ നാട്ടി വെക്കുന്ന കല്ലിന്മേലോ (മീസാന്‍ കല്ല്‌ ) പലകയിലോ മറ്റോ എവിടെ ആയാലും കരാഹത് ആണ്. നബി (സ) അത് വിരോധിച്ചതായി ഇമാം തുര്മുദി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്.  എങ്കിലും സ്വാളിഹീങ്ങളുടെയും ആലിമീങ്ങളുടെയും ഖബറുകള്‍ അതിന്മേല്‍ എഴുതല്‍ കൊണ്ടല്ലാതെ തിരിച്ചറിയാന്‍ കഴിയാതെ വരികയും ദീര്‍ഘ കാലങ്ങള്‍ക്ക് ശേഷം അറിയപ്പെടാതെ മാഞ്ഞു പോകുമോ എന്ന് ഭയപ്പെടുകയും ആണെങ്കില്‍ ആവശ്യമായത് എഴുതാവുന്നതാണ് (ഫതാവല്‍ കുബരാ 1-405) അപ്പോള്‍ എന്ന് നമ്മുടെ മഖ്ബരകളിലും പള്ളിക്കാടുകളിലും ഖബരിന്മേല്‍ പേരെഴുതുന്നതെല്ലാം ഈ നിലയില്‍ ചെയ്യുന്നതാകാം.

(കടപ്പാട്)

Saturday, July 14, 2012

S Y F നെ നയിക്കുന്നവര്‍


എസ് . വൈ . എഫ് പന്ത്രണ്ടാം പൊതു സഭയില്‍ വെച്ച് പാസാക്കിയ പ്രമേയങ്ങള്‍


ആദര്‍ശ പ്രതി ബാധതയും പ്രാസ്ഥാനിക കൂറുമുള്ള നെത്രിത്വതോടൊപ്പം തങ്ങളെന്നും ഉറച്ചുനില്‍ക്കുമെന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ചു കൊണ്ട് നൂറുക്കണക്കിനു പ്രവര്‍ത്തകര്‍ സംഗമിച്ച എസ്.വൈ.എഫിന്റെ പന്ത്രണ്ടാം പൊതുസഭ പരിപാടികള്‍ കണ്ണൂരില്‍ സമാപിച്ചു.  പൊതു സഭയോട് അനുബന്ധിച്ച് പാസ്സാക്കിയ പ്രമേയങ്ങള്‍ ...

പ്രമേയം - ഒന്ന് : 

ഒരേ ലക്ഷ്യത്തിനു വേണ്ടി ഒരേ ആശയതിലുള്ളവര്‍ സംഘടന പ്രശ്നത്തിന്റെ പേരില്‍ രണ്ടു ഗ്രൂപ്പുകളായി തീരുകയും ഇരു സംഘടനകളായി പിരിയുകയും ചെയ്ത ശേഷം പരസ്പരം കുറ്റപ്പെടുത്തുകയും ആശയപരമായി ശത്രുക്കളെ പോലെ പോരടിക്കുകയും ചെയ്യുനത് ഇസ്ലാമിക സംസ്കാരത്തിന് നിരക്കുന്നതല്ല. രണ്ടായി കഴിഞ്ഞ സമസ്തകളും മുജാഹിട് സംഘടനകളും യോജിക്കാവുന്ന പോയിന്റുകലേക്കാള്‍ ഭിന്നിപ്പിന്റെ മേഖലകള്‍ വളര്‍ത്തി കൊണ്ടിരിക്കുകയും പരസ്പരം വ്യക്തിപരമായി തേജോവധം നടത്തുകയും ചെയ്യുന്ന തരാം താഴ്ന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. പൊതു പ്രശ്നങ്ങളില്‍ എങ്കിലും അകലങ്ങള്‍ കുറച്ക് ഐക്യപ്പെടുവാന്‍ ഇസ്ലാമിക സാഹോദര്യം നിലനിര്‍ത്താനും അടുക്കുവാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് സാഹോദര്യ ബുദ്ധ്യാ ഉണര്‍ത്തുന്നു.

പ്രമേയം - രണ്ടു : 

സ്ത്രീ ശാക്തീകരണം എന്നാ പേരില്‍ വനിതകളെ രംഗത്തിറക്കി പൊതു വേദികളിലും നിരത്തുകളിലും പ്രദര്‍ശിപ്പിക്കുന്നത് ഇസ്ലാമിന്റെ പേരില്‍ ചില പുരോഗമന സംഘടനകള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത് ആപത്കരമാണ്. 
നബിയുടെ കാലത്ത് തന്നെ ഇസ്ലാം ദീന്‍ പ്രചരിച്ചിട്ടുള്ള കേരളത്തില്‍ നൂറ്റാണ്ടുകളായി നിലവിലില്ലാത്ത ഇത്തരം ദുരാചാരങ്ങള്‍ കുടുംബ ജീവിതത്തില്‍ അസ്വാരസ്വങ്ങളും പൊതു സമൂഹത്തില്‍ അസാന്മാര്‍ഗ്ഗികതകളും വ്യാപകമാക്കാന്‍ ഇടവരുത്തും. ഇക്കാര്യത്തില്‍ മുസ്ലിം സംഘടനകളും വിശ്വാസികളും ജാഗ്രത പാലിക്കണമെന്ന് ഈ പൊതു സഭ ആഹ്വാനം ചെയ്യുന്നു.

പ്രമേയം മൂന്നു : 

രൂപയുടെ മൂല്യ നിര്‍ണ്ണയം ഇന്ത്യയുടെ ആഭ്യന്തര സാഹചര്യത്തില്‍ മൊത്തം വില സൂചിക () ഉപഭോക്ത വിഅല സൂചിക () എന്നീ രണ്ടു ഘടകങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ രൂപ നേരിടുന്ന മൂല്യ ശോഷണത്തിന് ഈ ഘടകങ്ങള്‍ ഒന്നും അല്ല പ്രധാന ഉത്തരവാദി. അന്താരാഷ്ട്ര വിപണിയില്‍ ഡോളറിനുള്ള മേധാവിത്ത്വവും പെട്രോളിയം പോലുള്ള ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്‌ട്ര വിപണിയെ ആശ്രയിക്കേണ്ടി വരുന്നതും രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ പ്രതിസന്ധി തരണം ചെയ്യണമെങ്കില്‍ കയറ്റുമതി കൂട്ടുകയും ഇറക്കുമതി കുറക്കുകയും ചെയ്യുക മാത്രമേ പരിഹാരമുള്ളൂ. അതിനാല്‍ ആ രംഗത്ത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നീക്കങ്ങള്‍ നടത്തി ഭാവിയിലെങ്കിലും ഇന്ത്യന്‍ രൂപയെ സംരക്ഷിക്കാന്‍ ഈ യോഗം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു. 

കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ

1921 - ല്‍ കേരളക്കരയില്‍ രൂപം കൊണ്ട ബിദഈ പ്രസ്ഥാനങ്ങളുടെ ഫിത്നയില്‍ നിന്ന് സാധാരണ ജന വിഭാഗങ്ങളെ മോചിപ്പിക്കാനും അവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും രൂപം കൊണ്ട മഹത്തായ ഉലമാ സംഘം ആയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്നാ ഉലമാ സംഘടന അതിന്റെ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്നും വ്യതിചലിച്ചു ചില വ്യക്തി സംഘ താത്പര്യത്തിന് വേണ്ടിയുള്ള ചെറിയ ചെറിയ മാറ്റ തിരുത്തലുകള്‍ ഉണ്ടായപ്പോള്‍ പാരമ്പര്യ ആഹ്ലുസ്സുന്നത് നിലനിര്‍ത്താന്‍ വേണ്ടി സമസ്തയില്‍ അംഗങ്ങള്‍ ആയതും അല്ലാത്തതും ആയ മഹാന്മാരായ ഉഖ്റവീ പണ്ഡിതന്മാരുടെ നെത്രിത്വതില്‍ രൂപം കൊണ്ട മഹത്തായ ഉലമാ സംഘം ആണ് "കേരള സമസ്ഥാന ജംഇയ്യത്തുല്‍ ഉലമ". ഫിഖ്ഹീ പരമായ (ശാഖാ പരമായ) മസ്അലകളില്‍ സമസ്ത മുശാവറ വിധി പാസാക്കാതെ ഫത്വ കമ്മിറ്റിക്ക് വിടുക എന്നാ തീരുമാനം മറികടന്നു കൊണ്ട്  സമസ്തയുടെ വഴികാട്ടികള്‍ ആയിരുന്ന ഷെയ്ഖ്‌ ആദം ഹദ്രതിന്റെയും മൌലാന ഖുതുബി തങ്ങളുടെ ഫത്വ നിലനില്‍ക്കെ തന്നെ അന്നത്തെ പ്രസിഡന്റ് അടക്കം പകുതിയിലധികം മുശാവറ അംഗങ്ങള്‍ ഹാജരാവാത്ത മുശാവരയില്‍ വെച്ച് സമസ്ത ഒരു വിധി കുപ്രസിദ്ധമായ ഒരു വിധി പാസാക്കി.. അതില്‍ മനം നൊന്ത് അന്നത്തെ സമസ്തയുടെ പ്രസിഡന്റ് ആയിരുന്ന മുഫ്തി താജുല്‍ ഉലമ ഖുദ്വതുല്‍ മുഹഖിഖീന്‍ ശൈഖുന കെ.കെ സദക്കതുള്ള മൌലവി (റ) സമസ്ത ആ തീരുമാനം മാറ്റും എന്നാ വിശ്വാസത്തോട് കൂടി തലസ്ഥാനത് നിന്ന് മാറി നില്‍ക്കുകയും ആ തിരുത്തിനു വേണ്ടി കാത്തിരിക്കുകയും ചെയ്തു.  

പക്ഷെ വലിയുലലാഹി കക്കിടിപ്പുറം ഓരെ പോലുള്ളവര്‍ താജുല്‍ ഉലമയുടെ അടുത്തേക്ക് ദൂതന്മാരെ വിട്ടു കൊണ്ട് ഒതുങ്ങി കഴിയരുതെന്നും വേറെ ഒരു സംഘം ഉണ്ടാക്കി ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു... അതിന്റെ അടിസ്ഥാനത്തില്‍ താജുല്‍ ഉലമയുടെ നെത്രിത്വതില്‍ അക്കാലത്തെ പ്രമുഖ ഉലമാക്കള്‍ ആയ പട്ടിക്കാട് ജാമിയ്യ നൂരിയ്യയിലെ പ്രഥമ പ്രിന്‍സിപ്പലും സദര്‍ മുദരിസും ആയിരുന്ന മൌലാന താഴേക്കോട് കുഞ്ഞലവി മുസ്ലിയാര്‍ , ശംസുല്‍ ഉലമ ശൈഖുന കീഴന ഓര്‍ , സമസ്തയുടെ സ്ഥാപക മെമ്പറും താജുല്‍ ഉലമയുടെയും മൌലാന കണ്ണിയതിന്റെയും സഹപാഠിയും ആയിരുന്ന മൌലാന എ.കെ കുഞ്ഞറമുട്ടി മുസ്ലിയാര്‍ , കാസര്‍ഗോഡ്‌ ഖാളി മൌലാന അവറാന്‍ മുസ്ലിയാര്‍ , കാവനൂര്‍ ഖാളി മൌലാന എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ , മൌലാന കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാരുടെ പ്രധാന ശിഷ്യര്‍ ആയ കക്കാട് മുദരിസ് പാണക്കാട് സയ്യിദ് കെ.എം.എസ പൂക്കോയ തങ്ങള്‍ , ഏഴിമല സയ്യിദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ , മൌലാന ചെറുകുന്ന് മമ്മിക്കുട്ടി മുസ്ലിയാര്‍ , മൌലാന ആമയൂര്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മൌലാന എന്‍ . കെ മുഹമ്മദ്‌ മുസ്ലിയാര്‍ , മൌലാന വിളയൂര്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് രൂപം കൊടുത്ത മഹത് സംഘം ആണ് "കേരള സമസ്ഥാന ജംഇയ്യത്തുല്‍ ഉലമ" 

ബഹുമാനപ്പെട്ട സമസ്തയുടെ സ്ഥാപിത ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ ഉഖ്റവിയ്യായ ഉലമാക്കളുടെ നെത്രിത്വതില്‍ ഇന്നും ഈ സംഘം പ്രവര്‍ത്തിക്കുന്നു...വണ്ടൂര്‍ ജാമിയ്യ വാഹബിയ്യ, മഞ്ചേരി ദാരുസ്സുന്ന, നാദാപുരം ഫലാഹിയ്യ, അരൂര്‍ ദാറുല്‍ ഖൈര്‍ തുടങ്ങി നിരവധി ദീനി സ്ഥാപനങ്ങളും അനവധി മദ്രസകളും ഈ ഉലമാ സംഘത്തിന്റെ ആശിര്വാടതോട് കൂടി പ്രവര്‍ത്തിച്ചു വരുന്നു...SYF ഈ സംഘത്തിന്റെ യുവജന വിഭാഗം ആണ്. വിവിധ ഗള്‍ഫു നാടുകളിലും കേരളം, തമിഴ്നാട് , കര്‍ണ്ണാടക, തുടങ്ങിയ സ്ഥലങ്ങളിലും സംഘത്തിന്റെ പോഷക സംഗങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. 

Wednesday, July 11, 2012

വിത്‌ര്‍ നിസ്കാരം (2)- രിയാളുസ്വാലിഹീന്‍


1172 :  وَﻋﻨْﻬَﺎ ﻗَﺎﻟَﺖْ : ﻣﺎ آﺎن رﺳُﻮلُ اﻟﻠﱠﻪِ ﺻَﻠّﻰ اﷲُ ﻋَﻠَﻴْﻪِ وﺳَﻠﱠﻢ ﻳَﺰِﻳﺪُ - ﻓﻲ رﻣﻀﺎنَ وَﻻ ﻓﻲ ﻏَﻴْﺮِﻩِ - ﻋَﻠﻰ إِﺣْﺪى
ﻋﺸﺮةَ رَآْﻌَﺔً : ﻳُﺼﻠﱢﻲ أَرْﺑﻌﺎً ﻓَﻼ ﺗَﺴْﺄَلْ ﻋَﻦْ ﺣُﺴْﻨِﻬِﻦﱠ وَﻃﻮﻟﻬِﻦﱠ ، ﺛُﻢﱠ ﻳُﺼَﻠﱢﻲ أَرْﺑﻌﺎً ﻓَﻼ ﺗَﺴْﺄَلْ ﻋَﻦْ ﺣُﺴْﻨِﻬِﻦﱠ وَﻃﻮﻟﻬِﻦﱠ
، ﺛُﻢﱠ ﻳُﺼَﻠﱢﻲ ﺛَﻼﺛﺎً . ﻓَﻘُﻠْﺖُ : ﻳﺎ رﺳُﻮلَ اﻟﻠﱠﻪِ أَﺗﻨَﺎمُ ﻗَﺒْﻞَ أَنْ ﺗُﻮﺗﺮَ ،؟ ﻓﻘﺎل: « ﻳﺎ ﻋﺎﺋﺸﺔُ إِنﱠ ﻋﻴْﻨَﻲﱠ ﺗَﻨﺎﻣﺎنِ وَﻻ ﻳَﻨﺎمُ
ﻗﻠﺒﻲ » ﻣﺘﻔﻖٌ ﻋﻠﻴﻪ

ആയിഷ (റ) നിന്ന് നിവേദനം : അവര്‍ പറയുന്നു : റമളാനില്‍ ആകട്ടെ അല്ലാതിരിക്കട്ടെ നബി(സ) പതിനൊന്നു രക'അതില്‍ കൂടുതല്‍ നിസ്കരിക്കാരില്ല. ആദ്യം നാല് രക'അത് നിസ്കരിക്കും, അവയുടെ മേന്മയും ദൈര്ഘ്യതെയും കുറിച്ച് ചോദിക്കണ്ട, വീണ്ടും നാല് രക'അത് നിസ്കരിക്കും   അവയുടെ മേന്മയും ദൈര്ഘ്യതെയും കുറിച്ച് ചോദിക്കണ്ട, പിന്നീട് മൂന്നു രക'അത് നിസ്കരിക്കും. 

(ഈ ഹദീസ് ഉദ്ദരിച്ച്‌ ഇത് തരാവീഹിനെ കുറിച്ച ആണെന്ന് പറയുന്ന വമ്പന്‍മാര്‍ക്ക് ഇരുട്ടടി കൊടുത്തു കൊണ്ട് തന്നെ ആയിഷ ബീവി(റ) മുത്ത് മുസ്ടഫ (സ)യോട് ചോദിക്കുന്നു....)

ഞാന്‍ ചോദിച്ചു : "അല്ലാഹുവിന്റെ റസൂലേ, അങ്ങ് വിതര്‍ നിസ്കരിക്കുന്നതിനു മുമ്പ് ഉറങ്ങാറുണ്ടോ." നബി(സ): "എന്റെ കണ്ണുകള്‍ ഉറങ്ങും. എന്നാല്‍ എന്റെ ഹൃദയം ഉറങ്ങുകയില്ല" (മുതഫഖുന്‍ അലൈഹി)

Tuesday, July 10, 2012

വിത്ര്‍ നിസ്കാരം


ഇഷ'ഇന്റെ ശേഷം വിതര് നിസ്കരിക്കല്‍ സുന്നതാകുന്നു. "വിതര്‍ എല്ലാ മുസ്ലിമിനും കടമയാണ്" എന്നാ നബി വചനം ആണ് ഇതിനു തെളിവ്. അത് നിര്‍ബന്ധം ആണെന്ന അഭിപ്രായം ഉള്ളതിനാല്‍ മറ്റെല്ലാ രവാതിബുകലെക്കാളും ശ്രേഷ്ഠം ആണ് അത്.. അതിന്റെ മുമ്പ് ഇഷ'ഇന്റെ സുന്നതോ മറ്റോ  നിസ്കരിചിട്ടില്ലെങ്കിലും ഏറ്റം കുറഞ്ഞ വിതര്‍ ഒരു രക'അത് ആകുന്നു. പൂര്‍ണ്ണതയില്‍ ഏറ്റവും കുറഞ്ഞത് മൂന്നും അതിനേക്കാള്‍ പൂര്‍ണ്ണം ആയത് അഞ്ചും പിന്നെ ഏഴും പിന്നെ ഒമ്പതും ആണെന്ന് മജ്'മൂഇല്‍ പറഞ്ഞിട്ടുണ്ട്. ഏറ്റവും കൂടിയ വിതര്‍ പതിനൊന്നു രക'അത് ആണ്.

വിതര്‍ എന്നാ നിയ്യതോട് കൂടി പതിനൊന്നില്‍ കൂടുതല്‍ അധികരിപ്പിക്കല്‍ അനുവദനീയം അല്ല. ഒറ്റയായിട്ടെ വിതര്‍ നിസ്കരിക്കാവൂ. രക'അതുകളുടെ എണ്ണം കരുതാതെ വിത്റിനു ഇഹ്റാം
കെട്ടിയാല്‍ അത് ശരിയാവും. (ഒറ്റയായ നിലയില്‍ ) ഉദ്ദേശിച്ചത്ര നിസ്കരിച്ചു മതിയാക്കുകയും ചെയ്യാം. ഇതാണ് ന്യായ യുക്തമായ അഭിപ്രായം. ശൈഖുന പറഞ്ഞു : രക'അതുകളുടെ എണ്ണം
കരുതിയാലും അതില്‍ എണ്ണം കൂട്ടുകയും കുറക്കുകയും ചെയ്യാമെന്നതില്‍ മുഥ്ലഖ് പോലെയാണ് വിതര്‍ എന്നാ ചിലരുടെ വിശകലനം ഇതില്‍ നിന്ന് അനുമാനിച്ചത് പോലെയിരിക്കുന്നു. അത്
വ്യക്തമായ പിഴവ് ആണ്. ഇമാം ഫൌരാനി പ്രസ്താവിച്ചതായി ഇമാം ഗസ്സാലി(റ) ഉദ്ടരിച്ചതില്‍ പ്രസ്തുത കാര്യം ഗ്രഹിക്കാമെന്ന് അവര്‍ പറഞ്ഞതും ഊഹം തന്നെ. ബസീഥില്‍ നിന്ന്
ഗ്രഹിക്കാവുന്നത് ആണിത്. കരുതിയ എണ്ണത്തില്‍ കൂട്ടലും കുറയ്ക്കലും അനുവദനീയം അല്ലെന്നത് ളുഹറിന്റെ നാല് രക'അത് സുന്നത് ഒന്നിച്ചു നിസ്കരിക്കമെന്ന ഉദ്ദേശ്യത്തില്‍ ഇഹ്റാം
കെട്ടിയവനും ബാധകം ആണ്. അപ്പോള്‍ രണ്ടാം രക'അതില്‍ സലാം വീട്ടിപ്പിരിയല്‍ - ചുരുക്കുന്നതിനു മുമ്പ് തന്നെ അത് അവര്‍ കരുതിയാലും - അനുവദനീയമല്ല. ഇതില്‍ ചുരുക്കല്‍ അനുവദനീയം. ആണെന്ന് ചിലര്‍ ഊഹിച്ചു പറഞ്ഞതിന് വിപരീതം ശൈഖുന പറഞ്ഞിരിക്കുന്നു.

വിതര്‍ ഒന്നിലധികം രക'അതുകള്‍ നിസ്കരിക്കുന്നവര്‍ക്ക് എല്ലാ ഈരണ്ടു രക'അതുകളിലും സലാം വീട്ടാം. ഒടുവിലെ രക'അതില്‍ ഒരു അത്തഹിയ്യാത്ത് ഒതിക്കൊണ്ടോ അല്ലെങ്കില്‍ ഒടുവിലെ രണ്ടു
രക'അതുകളില്‍ രണ്ടു അത്തഹിയ്യാത്ത് ഒതിക്കൊണ്ടോ ചേര്‍ത്ത് നിസ്കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠം ആണത്. ചേര്‍ത് നിസ്കരിക്കുംപോള്‍ രണ്ടില്‍ കൂടുതല്‍ അത്തഹിയ്യാത്ത് ഓതല്‍ അനുവദനീയം അല്ല. മൂന്നു രക'അത് അല്ലാതത്തില്‍ ചേര്‍ത് നിസ്കരിക്കല്‍ ഖിലാഫുല്‍ ഔലയും, മൂന്നു രക'അതില്‍ അത് കരാഹതും ആകുന്നു. "വിത്രിനെ മഗ്രിബ് നിസ്കാരതോട് സാമ്യപ്പെടുതരുത്" എന്നാ നബി വചനത്തിലുള്ള നിരോധം ആണ് ഇതിനു കാരണം.

വിതര്‍ മൂന്നു രക'അത് നിസ്കരിക്കുന്നവര്‍ ഒന്നാം രക'അതില്‍ സൂറത്തുല്‍ അ'അലായും രണ്ടില്‍ കാഫിരൂനയും മൂന്നില്‍ ഇഖ്ലാസ്, മുഅവ്വിദതൈനി എന്നിവയും ഓതല്‍ സുന്നത് ഉണ്ട്. നബിചര്യ
ആനതിനു തെളിവ്. മൂന്നില്‍ കൂടുതല്‍ നിസ്കരിക്കുന്നവന്‍ അവസാനത്തെ മൂന്നു രക'അതുകളെ മുമ്പുള്ളതില്‍ നിന്ന് വിട്ടുപിരിക്കുന്ന പക്ഷം അതില്‍ പ്രസ്തുത സൂറത്തുകള്‍ ഓതല്‍ സുന്നതുണ്ട്.
അല്ലെങ്കില്‍ സുന്നത്തില്ല. ഇമാം ബുല്ഖിനി(റ)ഇപ്രകാരം ഫത്'വാ കൊടുത്തിരിക്കുന്നു. മൂന്നില്‍ കൂടുതല്‍ രക'അത് വിതര്‍ നിസ്കരിക്കുന്നവര്‍ - ചേര്‍ത്ത് നിസ്കരിക്കുകയാനെങ്കിലും അല്ലെങ്കിലും -
ആദ്യത്തെ രണ്ടു രക'അതില്‍ സൂറത്തുല്‍ ഇഖ്ലാസ് ഓതല്‍ സുന്നത്താണ്. വിത്റിനു ശേഷം
 " سُبْحَانَ الْمَلِكِ الْقُدُّوسِ " എന്ന് മൂന്നു പ്രാവശ്യം പറയലും മൂന്നാം പ്രാവശ്യം അത് ഉച്ചത്തില്‍ പറയലും

അനന്തരം
"اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذَ بِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ" എന്ന് പറയലും സുന്നതുണ്ട്.

വിത്രിന്റെ സമയം-തരാവീഹിന്റെത് പോലെ തന്നെ-ഇഷാ നിസ്കാരതിന്റെയും-മുന്തിച് ജംഅ ആക്കുമ്പോള്‍ മഗ്രിബിന്റെ ശേഷമാനത് നിസ്കരിക്കുന്നതെങ്കില്‍ പോലും-പ്രഭാതോദയത്തിന്റെയും
ഇടയിലുള്ള സമയം ആകുന്നു. വിതര്‍ (ഇഷാഓട് കൂടി) ഖളാ ആയാല്‍ ഇഷാഇന്റെ മുമ്പ് അതിനെ ഖളാ വീട്ടല്‍ അനുവദനീയം അല്ല. ഫര്ളുകളുടെ ശേഷം ഉള്ള രവാതിബ് സുന്നത്തുകളെ പോലെ
തന്നെ. ഫുഖ'ഹാക്കളില്‍ ചിലര്‍ മുന്‍'ഗണന കല്പിച്ച അഭിപ്രായത്തിനു വിപരീതം ആണിത്. വിതരോ തരാവീഹോ നിസ്കരിച്ചതിനു ശേഷം ഇഷാ നിസ്കാരം ബാത്വില്‍ ആയിട്ടുണ്ടെന്ന് വ്യക്തമായാല്‍ തരാവീഹും വിതറും മുഥ്ലഖ് സുന്നത്തായി പരിണമിക്കുന്നത് ആണ്.

ഉപാഖ്യായം : 

സ്വന്തമായോ മറ്റൊരാള്‍ മുഖേനയോ പ്രഭാതത്തിനു മുമ്പ് ഉണരുമെന്ന് ഉറപ്പുള്ളവര്‍ക്ക് വിതര്‍ മുഴുവനും-തരാവീഹല്ല-രാവിന്റെ ആദ്യത്തില്‍ നിന്ന് പിന്തിക്കല്‍ ആണ്-റമളാനില്‍ പിന്തിക്കുന്നതിനാല്‍ വിത്രിന്റെ ജമ'അത് നഷ്ടപ്പെടുമെങ്കില്‍ പോലും-സുന്നത്. "വിത്രിനെ നിങ്ങളുടെ രാത്രി നിസ്കാരങ്ങളില്‍ അവസാനതെത് ആക്കുവിന്‍ " എന്ന് ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത നബിവചനം ആണതിന് തെളിവ്. രാത്രി നിസ്കരിക്കേണ്ട എല്ലാ നിസ്കാരങ്ങളെക്കാലും വിത്രിന്റെ പിന്തിക്കല്‍ സുന്നത് തന്നെ. പ്രഭാതത്തിനു ഉണരുമെന്ന് ഉറപ്പില്ലാത്തവര്‍ ഉറങ്ങുന്നതിനു മുമ്പ് തന്നെ വിതര്‍ നിസ്കരിക്കണം. അതിനെ മടക്കല്‍ സുന്നത്തില്ല. ഉറങ്ങിയതിനു ശേഷം വിതര്‍ നിസ്കരിച്ചാല്‍ അത് കൊണ്ട് തഹജ്ജുദിന്റെ സുന്നത് കൂടി സിദ്ധിക്കും. ഉറങ്ങുന്നതിനു മുമ്പ് നിസ്കരിച്ചാല്‍ വിത്രേ ആവുകയുള്ളൂ. തഹജ്ജുദ് ആവുകയില്ല. "ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കാന്‍ നബി(സ)എന്നോട് ആജ്ഞാപിച്ചു " എന്ന് അബൂഹുരൈര(റ)പറഞ്ഞതായി ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രഭാതത്തിനു മുമ്പ് ഉണര്‍ന്നാലും ഇല്ലെങ്കിലും ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കുകയും പിന്നെ എഴുനെട്റ്റ് തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യണമെന്ന
അഭിപ്രായവുമുണ്ട്. അബൂബകര്‍ (റ)ഉറങ്ങുന്നതിനു മുമ്പ് വിതര്‍ നിസ്കരിക്കുകയും പിന്നെ എഴുനെട്റ്റ് തഹജ്ജുദ് നിസ്കരിക്കുകയും ചെയ്യുമായിരുന്നു. ഉമര്‍ (റ) വിത്രിന്റെ മുമ്പ് ഉറങ്ങി പിന്നെ വിതറും തഹജ്ജുടും നിസ്കരിക്കലായിരുന്നു പതിവ്. അവര്‍ രണ്ടു പേരും തങ്ങളുടെ പ്രവര്‍ത്തിയെ കുറിച്ച നബി(സ)യോട് ഉണര്തിയപ്പോള്‍ അവിടന്ന് പറഞ്ഞു : ഇദ്ദേഹം (അബൂബകര്‍ - റ)
സൂക്ഷമത അവലംബിച്ചു. ഇദ്ദേഹം (ഉമര്‍ - റ)ശക്തിയും അവലംബിച്ചു. ഉസ്മാന്‍ (റ) അബൂബകര്‍ (റ) ചെയ്തത് പോലെയും അലി (റ) ഉമര്‍ (റ)ചെയ്തത് പോലെയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. അബൂബകര്‍ (റ) ചെയ്തതിനെയാണ് ഇമാം ഷാഫി'ഈ (റ) ബലപ്പെടുത്തിയത് എന്ന് വസീഥില്‍ (ഇമാം ഗസ്സാലി - റ) പറഞ്ഞിരിക്കുന്നു. ഇമാം ജൌജരിയും ഷെയ്ഖ്‌ സക്കരിയ്യ (റ)യും വ്യക്തമാക്കിയത് പോലെ വിത്റിനു ശേഷം ചില ആളുകള്‍ ഇരുന്നു നിസ്കരിക്കുന്ന രണ്ടു രക'അത് സുന്നത്തില്‍ പെട്ടതല്ല. അഞ്ജതയാല്‍ അത് സുന്നത്താണെന്ന് വിശ്വസിക്കുകയും അതിലേക് ക്ഷണിക്കുകയും ചെയ്യുന്നവരാല്‍ നീ വന്ജിതരാവരുത് എന്ന് മജ്'മൂഇല്‍ പറഞ്ഞിട്ടുണ്ട്.

(ഫത്'ഹുല്‍ മുഈന്‍ - വിത്ര്‍ നിസ്കാരം)

Monday, July 9, 2012

തഹജ്ജുദ് നിസ്കാരം


തഹജ്ജുദ് നിസ്കാരം സുന്നതാനെന്നതില്‍ പക്ഷാന്തരം ഇല്ല. രാത്രി ഉറങ്ങിയതിനു ശേഷം നിസ്കരിക്കുന്ന സുന്നത്താണ് തഹജ്ജുദ്. 'രാത്രി ഖുര്‍'ആന്‍ ഒതിക്കൊണ്ട് തഹജ്ജുദ് നിസ്കരിക്കുക' എന്ന് അല്ലാഹു (നബി(സ)യോട്) പറഞ്ഞിരിക്കുന്നു. അതിന്റെ സ്രേഷ്ടതയില്‍ ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്. അത് പതിവാക്കിയവന് നിര്‍ബന്ധ സാഹചര്യത്തില്‍ ഒഴികെ അത് ഉപേക്ഷിക്കല്‍ കരാഹത് ഉണ്ട്.  രാത്രി ഉറങ്ങിയതിനു ശേഷം ഉള്ള നിസ്കാരത്തിന്റെ വമ്പിച്ച മഹത്വം പരിഗണിച്ചു ഉറങ്ങിയതിനു ശേഷം ഒരു നിസ്കാരത്തെ-രണ്ടു രക'അത് എങ്കിലും-ഒഴിവാക്കാതെ പതിവാക്കള്‍ ബലപ്പെട്ട സുന്നത് ആണ്. തഹജ്ജുദിന്റെ രക'അതുകലക് പരിധിയില്ല. അതിന്റെ പരിധി പന്ത്രണ്ട് രക'അത് ആണെന്ന് അഭിപ്രായവും ഉണ്ട്. അതില്‍ ദു'ആയും ഇസ്തിഗ്ഫാരും അധികരിപ്പിക്കലും ബലപ്പെട്ട  സുന്നത്തുകള്‍ തന്നെ. രാവിന്റെ അവസാനത്തെ പകുതി  ആണതിന്   അത്യുത്തമം. അവസാന പകുതിയില്‍ ഏറ്റവും നല്ലത് അത്താഴ സമയം ആകുന്നു. (അവര്‍ അത്താഴ സമയത്ത് പൊറുക്കലിനെ തേടുന്നവരാണ്) എന്നാ അര്‍ഥം വരുന്ന ഖുര്‍'ആന്‍ വാക്യം ആണ് അതിനു തെളിവ്. തഹജ്ജുദ് നിസ്കരിക്കാന്‍ ആഗ്രഹം ഉള്ളവരെ വിളിച്ചുണര്‍ത്തലും  പ്രബല സുന്നത്താണ്. 

പെരുന്നാള്‍ നിസ്കാരം, റവാത്തിബ്, ളുഹാ മുതലായ സമയ നിര്‍ണ്ണയം ഉള്ള സുന്നത്തുകള്‍ ഖളാ ആയാല്‍ വീട്ടല്‍ സുന്നത് ഉണ്ട്. ഗ്രഹണ നിസ്കാരം, തഹിയ്യത്, വുളുവിന്റെ സുന്നത് തുടങ്ങിയ കാരണങ്ങള്‍ ഉള്ള സുന്നത്തുകള്‍ ഖളാ വീട്ടല്‍ സുന്നത് ഇല്ല.  മുഥ്ലഖ് സുന്നത്തുകളില്‍ (സമയ നിര്ന്നയമോ കാരണമോ ഇല്ലാത്തതാണ് മുഥ്ലഖ് സുന്നത്) നിന്ന് സാധാരണായി താന്‍ ചെയ്തു വരാറുള്ളത് (വിര്ദ്) പാഴായി പോയാല്‍ ഖളാ വീട്ടല്‍ സുന്നത്താണ്. നിസ്കാരം അല്ലാത്തതും ഇപ്രകാരം തന്നെ. മുഥ്ലഖ് സുന്നതുകല്ക് ഒരു ക്ളിപതവും ഇല്ല. ഒരു അതഹിയ്യാത്-സലാമോട് കൂടി അത് ഒരു രക'അത് ആക്കി ചുരുക്കല്‍ കരാഹതുമില്ല. ഒന്നില്‍ കൂടുതല്‍ രക'അത് നിയ്യത്ത് ചെയ്‌താല്‍ രണ്ടിലും, മൂന്നിലും, നാലിലും, അതിലധികരിച്ചതിലും അത്തഹിയ്യാത്ത് ഓതല്‍ അനുവദനീയമാണ്. ക്ലിപ്ത എണ്ണം കരുതിയാലും അതില്‍ കൂട്ടുന്നതിലും കുറക്കുന്നതിലും വിരോധം ഇല്ല. അങ്ങനെ ചെയ്യുന്നതിന് മുമ്പ് അത് കരുതണം എന്ന് മാത്രം. അല്ലെങ്കില്‍ നിസ്കാരം ബാത്വിലാകും. ഒരാള്‍ രണ്ടു രക'അത് നിയ്യത്ത് ചെയ്യുകയും മൂന്നാം രക'അതിലേക് നിന്നതിനു ശേഷം അത് ഓര്‍മ്മ ആവുകയും ചെയ്‌താല്‍ ഉടനെ ഇരിക്കല്‍ നിര്‍ബന്ധം ആണ്. കൂടുതല്‍ ആക്കല്‍ ഉദ്ദേശം ഉണ്ടെങ്കില്‍ അതിനു വേണ്ടി പിന്നീട് എഴുനേല്‍ക്കുകയും അനന്തരം നിസ്കാരത്തിന്റെ അവസാനത്തില്‍ സഹ്വിന്റെ സുജൂദ് ചെയ്യുകയും വേണം. കൂടുതലാക്കല്‍ ഉദ്ദേശം ഇല്ലെങ്കില്‍ ഇരുന്നു അത്തഹിയ്യാത്ത് ഓതുകയും സഹ്വിന്റെ സുജൂദ് ചെയ്ത് സലാം വീട്ടുകയും ചെയ്യേണ്ടതാണ്. 

രാത്രിയോ പകലോ എപ്പോള്‍ സുന്നത് നിസ്കരിക്കുക ആണെങ്കിലും എല്ലാ ഈരണ്ടു രക'അതിലും സലാം വീട്ടല്‍ ആണ് സുന്നത്. "രാത്രി നിസ്കാരം ഈരണ്ടു രക'അത് ആകുന്നു" എന്ന് ബുഖാരി-മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത നബിവചനം ആണിതിന് തെളിവ്. സ്വീകാര്യമായ മറ്റൊരു റിപ്പോര്‍ട്ടില്‍ "പകലിലെ നിസ്കാരം" എന്നും ഉണ്ട്. നിര്‍ത്താം ദീര്ഘിപ്പിക്കള്‍ രക'അതുകള്‍ അധികാരിപ്പിക്കുന്നതിനേക്കാള്‍ ഉത്തമം ആണെന്ന് മജ്'മൂഇല്‍ പറഞ്ഞിരിക്കുന്നു. സുന്നത് നിസ്കാരങ്ങളില്‍ ഏറ്റവും വലിയ ശ്രേഷ്ടത വലിയ പെരുന്നാള്‍ നിസ്കാരതിനാണ്, പിന്നെ ചെറിയ പെരുന്നാള്‍ നിസ്കാരം, സൂര്യഗ്രഹണ  നിസ്കാരം, ചന്ദ്രഗ്രഹണ നിസ്കാരം, മഴയെ തേടുന്ന നിസ്കാരം, വിതര്‍, സുബഹിയുടെ മുമ്പുള്ള രണ്ട രക'അത്, ബാക്കിയുള്ള രവാതിബുകള്‍ (രവാതിബുകള്‍ എല്ലാം ഒരേ പദവിയില്‍ ആണ്) തരാവിഹ്, ളുഹാ, തവാഫിന്റെ രണ്ടു രക'അത്, തഹിയ്യത്, ഇഹ്രാമിന്റെ രണ്ടു രക'അത്, വുളുഇന്റെ രണ്ട രക'അത് എന്നിങ്ങനെയാണ് ശ്രേഷ്ടതയുടെ ക്രമം എന്നും മജ്മൂഇല്‍ പറഞ്ഞിട്ടുണ്ട്.  

 (ഫത്'ഹുല്‍ മുഈന്‍ - തഹജ്ജുദ് നിസ്കാരം)

തരാവിഹ് നിസ്കാരം..

തരാവിഹ് നിസ്കാരവും ജമ'അത് സുന്നതുള്ളതാണ്. റമളാനിലെ എല്ലാ രാവുകളിലും പത്ത് സലാമോട് കൂടി നിര്‍വഹിക്കപ്പെടുന്ന ഇരുപത് രക'അത് നിസ്കാരം ആണത്. 'റമളാനില്‍ സത്യാ വിശ്വാസത്തോടും പ്രതിഫലേച്ചയോടും കൂടിയും ഒരാള്‍ നിസ്കരിച്ചാല്‍ അവന്റെ കഴിഞ്ഞ കാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന' നബി വചനം ആണ് അതിനു തെളിവ്. എല്ലാ ഈരണ്ടു രക'അതിലും സലാം വീട്ടല്‍ നിര്‍ബന്ധം ആണ്. ഒരു സലാമോട് കൂടി നാല് രക'അത് നിസ്കരിച്ചാല്‍ അത് സാധുവാകുകയില്ല. ളുഹര്‍, അസ്വര്‍, എന്നിവയുടെ സുന്നതുകള്‍ക്കും ളുഹാ, വിതര്‍ എന്നിവക്കും വിപരീതം. അതില്‍ തരാവിഹ് നിസ്കരിക്കുന്നു എന്നോ റമളാനിലെ പ്രത്യേക സുന്നത് നിസ്കാരം നിര്‍വഹിക്കുന്നു എന്നോ കരുതണം. ആദ്യ സമയത്ത് തന്നെ നിസ്കരിക്കല്‍ ഉറങ്ങിയതിനു ശേഷം സമയത്തിന്റെ മധ്യവേളയില്‍ നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം ആകുന്നു. ഇമാം ഹലീമി(റ) ഊഹിച്ചതിനു വിപരീതം. ദീര്‍ഘനേരം നില്‍ക്കുന്നതിനാല്‍ എല്ലാ ഈരണ്ടു സലാമുകല്ക് ശേഷവും സ്വഹാബികള്‍ വിശ്രമിക്കാരുണ്ടായിരുന്നത് കൊണ്ടാണ് ഇതിനു തരാവിഹ് എന്ന് നാമകരണം ചെയ്യപ്പെട്ടത്. റമളാന്‍ അല്ലാത്ത മാസങ്ങളില്‍ ബലപ്പെട്ട റവാത്തിബ് സുന്നത്തുകള്‍ പത്ത് രക'അതാണ്‌. റമളാന്‍ ആരാധനകളില്‍ പരിശ്രമിക്കെണ്ടതും അധ്വാനിക്കേണ്ടതും ആയ മാസം ആയതിനാല്‍ മറ്റു മാസങ്ങളിലെ പത്തിനെ ഇരട്ടിപ്പിച്ചു എന്നതാണ് തരാവിഹ് ഇരുപതാക്കിയതിന്റെ യുക്തി. അതിന്റെ അവസാനത്തെ രക'അതുകളില്‍ സൂറത്തുല്‍ ഇഖ്ലാസ് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു ഓതല്‍ നല്ലതല്ലാത്ത ബിദ്'അത് ആകുന്നു. ശൈഖുന ഫത്'വാ കൊടുത്തത് പോലെ അതില്‍ സുന്നത്തിനു ഭംഗം വരുത്തല്‍ ഉണ്ട്.

(ഫത്'ഹുല്‍ മുഈന്‍ - തരാവിഹ് നിസ്കാരം)