ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Friday, September 14, 2012

ഇമാം ഗസ്സാലി (റ) ജമാഅത്ത് കോളാമ്പിയില്‍


ആശയപ്രചാരണത്തിന്റെ ഭാഗമായി പൊതുവേ സ്വീകരിച്ചുവരുന്ന ഒരു നടപടിയാണ് ആദര്‍ശ ജീവികള്‍ ആയ "വീരപുത്രന്‍ " മാരെ പുതു തലമുറക്ക് പരിചയപ്പെടുത്തല്‍ . ആദര്‍ശം, വീക്ഷണം,
ജീവിത രീതി, നിലപാടുകള്‍ , രചനകള്‍ തുടങ്ങി അവരുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പകര്‍ന്നു നല്‍കുക വഴി മുന്‍ഗാമികളുടെ ആശയാദര്‍ഷങ്ങളിലേക്ക് പിന്‍തലമുറകളെ വഴിനടത്തല്‍
ആണിതിന്റെ ലക്ഷ്യം. രാഷ്ട്രീയ പാര്‍ട്ടികളും മത സഭകളും എല്ലാം ഈ രീതി നടപ്പിലാക്കുന്നുണ്ട്. ചെഗുവേര, ഇ.എം.എസ് പോലുള്ളവരെ മാര്‍ക്സിസ്റ്റുകളും, നെഹ്‌റു, ഗാന്ധിജി, എന്നിവരെ
കോണ്‍ഗ്രസ്സുകാരും ഉയര്തിക്കാട്ടുന്നതും, അല്‍ഫോന്‍സാമാതാവിന്റെയും ഗീവര്‍ഗീസ് പുണ്യാളന്റെയും സ്മരണകളുയര്‍ത്തി ക്രിസ്ത്യാനികള്‍ ചെയ്യുന്നതും ഇതിന്റെ ഭാഗമാണ്.

എന്നാല്‍, മുന്‍ഗാമികളുടെ ആശയാദര്ഷങ്ങളില്‍ നിന്ന് വ്യതിചലിക്കുകയും വിരുദ്ധവീക്ഷണവും നിലപാടുകളും വച്ച്പുലര്‍ത്തുകയും ചെയ്യുന്നവരും സുസമ്മതരായ മഹാമാനീഷികളെ തങ്ങളുടെ
കുപ്പിയിലിറക്കി കൈകാര്യം ചെയ്യുന്ന രീതിയും ഇന്ന് കടന്നു വന്നിട്ടുണ്ട്. മുന്‍ഗാമികളുടെ സമ്മിതിയും സമൂഹത്തിലെ സ്വാധീനവും സ്വീകാര്യതയും സ്വയം നിര്‍മ്മിതാശയങ്ങല്ക് കൂടി ലഭിക്കുന്നതിനു ആണിത്. 'ഇസ്ലാമിക പ്രസ്ഥാന' ലേബലില്‍ പുറത്തിറങ്ങിയ ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് വായിച്ചപ്പോഴാണ് ഇത് ബോധ്യം ആയത്. ഗസ്സലിയെ ജമാഅത് ആശയാദര്‍ശങ്ങളുടെ
റോള്‍ മോഡല്‍ ആക്കിയിരിക്കുന്നു അതില്‍. ഇമാം ഗസ്സാലിയെ വികലമായോ അപൂര്‍ന്നമായോ വായിക്കണമെന്ന വാശി ഇതിന്റെ അണിയറശില്പികള്‍ക്ക് ഉണ്ടെന്നു അത് ഒരാവര്‍ത്തി
വായിച്ചവര്‍ക്ക് ബോധ്യപ്പെടും.

ഇമാം ഗസ്സാലിയെ മദ്ഹബ് വിരോധിയും സ്വതന്ത്ര വാദിയും ആക്കുന്നത് കാണുക : "ദീനറിവുകളെ ഇമാം ഗസ്സാലി നവീകരിചിട്ടുണ്ട്. കടുത്ത മദ്ഹബ് പക്ഷപാതിത്വത്തെ അദ്ദേഹം വിമര്‍ശിച്ചു.
അന്ധമായ അനുകരണത്തെ ശക്തമായ ഭാഷയില്‍ കൈകാര്യം ചെയ്തു. ജനങ്ങളെ ഖുര്‍ആനീന്റെയും സുന്നത്തിന്റെയും ശീതളചായയിലെക് മടക്കി കൊണ്ട് വന്നു. ഇജ്തിഹാദ് പുനരുജ്ജീവിപ്പിച്ചു." (പ്രബോധനം - ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് 2012 ജനുവരി പേ : 11)

മദ്ഹബ് എന്താണെന്നും ഇമാം ഗസ്സാലി ആരാണെന്നും തിരിച്ചറിയാതെയുള്ള ജല്പനം ആണിത്. ഷാഫിഈ മദ്ഹബുകാരനായ ഇമാമിന് ഷാഫിഈ ഫിഖ്ഹില്‍ ബസീത്, വസീത്, വജീസ് തുടങ്ങിയ
ഗ്രന്ഥങ്ങള്‍ ഉണ്ടെന്നിരിക്കെ, പില്‍ക്കാലത്ത്‌ വിരചിതമായ ഇമാം റാഫിഈ(റ)യുടെയും, നവവി(റ)യുടെയും ഗ്രന്ഥങ്ങള്‍ ഇമാം ഗസ്സാലി(റ)യുടെ ഗ്രന്ഥങ്ങളില്‍ നിന്ന് ഉരുവപ്പെട്ടതാനെന്നിരിക്കെ ഇമാം എങ്ങനെയാണ് തഖ്ലീദിനേ (അന്ധമായ അനുകരണം) എതിര്‍ക്കുന്നത്? ശാഫിഈ മദ്ഹബ് എന്നത് ശാഫിഈ ഇമാമിന്റെ മാത്രം അഭിപ്രായം അല്ലെന്നും മദ്ഹബിലെ ഇജ്തിഹാദിനു യോഗ്യത ഉള്ളവരുടെ വീക്ഷണാഭിപ്രായങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നു എന്നും ഇമാം ഗസ്സാലി അത്തരം സോപാധിക മുജ്തഹിദിന്റെ പദവിയിലാണ് ഉള്ളതെന്നും മനസ്സിലാക്കാതെയാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്.  അതായത് ഇമാം ഗസ്സാലി ഒരു സ്വതന്ത്ര മുജ്തഹിദ് അല്ല. പ്രത്യുത ഇമാം ശാഫിഈയെ തക്ഹ്ലീദ് ചെയ്ത ഒരു മുഖല്ലിദ് ആണ്.  അതെ സമയം ഇമാം ശാഫിഈ വ്യക്തമാക്കിയ വിഷയങ്ങളില്‍ നിയമപ്രകാരം ഹുക്‌മു(വിധി) കണ്ടെത്തുക എന്നാ ധര്‍മ്മ സേവയും അവര്‍ ചെയുന്നു. ഇത് പക്ഷെ യോഗ്യത ഉള്ളവര്‍ക്ക് മാത്രമാണ്. ഇമാം ഗസ്സാലിയുടെ ഈ നില ഉയര്‍ത്തിക്കാട്ടി സ്വതന്ത്ര ഇജ്തിഹാദിനിരങ്ങുന്ന - അതിനു വേണ്ടി വാദിക്കുന്ന നവ മുജ്തഹിദുകള്‍ എന്ത് ഭോഷന്മാരാന്. ഇമാമിന്റെ ചില ഗ്രന്ഥങ്ങളില്‍ വന്ന തക്ഹ്ലീദ് വിലക്കുന്ന പ്രസ്താവനകളെ ആധാരമാക്കിയാണ്  അവരെ തക്ഹ്ലീദ് വിരോധിയാക്കുന്നതെങ്കില്‍ ഇമാം ഗസ്സാലിക്ക് മുമ്പേ ഇമാം ശാഫിഈയുടെതായിട്ടു തെന്നെ ഇത്തരം പ്രസ്താവനകള്‍ വന്നിട്ടുണ്ടല്ലോ. 'ദലീലില്‍ നള്ര്‍ ചെയ്യാതെ' കേവലം മുഖല്ലിദാകുന്നതിനെ തൊട്ടു അതിനര്‍ഹാതയുള്ള തന്റെ മുഖല്ലിടുകളെ ഇമാം ഷാഫിഈ വിലക്കിയത് ഏതാടിസ്ഥാനത്തില്‍ ആണോ അതെ അടിസ്ഥാനത്തില്‍ തന്നെ എടുത്താല്‍ മതിയല്ലോ ഇമാം ഗസ്സാലിയുടെ വാക്കുകളും ! പണ്ഡിതന്മാര്‍ സ്വന്തം ബുദ്ധിയും ചിന്തയും മനനവും മാറ്റി വെച്ച് കേവലം ഇല്മിന്റെ സൂക്ഷിപ്പ് പാത്രങ്ങള്‍ ആകുന്നതിനെയാണ് ഇമാം ഗസ്സാലി വിമര്‍ശിക്കുന്നത്.  ഇത് മനസ്സിലാക്കാനുള്ള സാവകാശം പോലും കാണിക്കാതെ ഇമാം തഖ്ലീദിനേ കൈകാര്യം ചെയ്തു എന്നും മദ്ഹബിനെ വിമര്‍ശിച്ചു എന്നും പറയുന്നത് എത്ര വലിയ മണ്ടത്തരമാണ്.

ഇമാം ഗസ്സാലിക് നേരെ തൊടുക്കുന്ന മറ്റൊരസ്ത്രം സൂഫിസമാണ്. ശങ്കരാചാര്യന്റെ അദ്വൈതമതം ഇമാമിന്റെ മേല്‍ കേട്ടിവേക്കുന്നത് കാണുക : "ഇതോടൊപ്പം ചില സംഗതികള്‍ കൂടി ചേര്‍ത്ത്
വായിക്കുമ്പോള്‍ പ്രത്യക്ഷപരമായും അദ്വൈതപരമായ ഉദ്ദീരനങ്ങലോട് ഇമാം വളരെ മൃദുവായ നിലപാട് കൈകൊണ്ടുവോ എന്ന് സംശയിച്ചു പോവും. അവ അബദ്ധങ്ങളെന്നു ഒരിടത്ത് പറഞു
എങ്കിലും മറ്റൊരിടത് അവയെ ന്യായീകരിക്കുക ആണെന്ന് തോന്നും. 'അനല്‍ ഹഖ്' (അഹം ബ്രഹ്മാസ്മി) എന്നാ ഹല്ലാജിന്റെ പ്രഖ്യാപനവും ഞാനെത്ര പരിശുദ്ധന്‍ , എന്റെ അവസ്ഥ എത്ര
മഹത്തരം 'ഈ ഉടുപ്പിനുള്ളില്‍ ഉള്ളത് അല്ലാഹു തന്നെ' എന്നെ അബൂയസീദില്‍ ബിസ്താമിയുടെ പ്രഖ്യാപനവും ഇമ്മട്ടിലുള്ള ഇതര സൂഫീ പ്രസ്താവനകളും അര്‍ത്ഥമാക്കുന്നത് സ്വയം
ദൈവീകരണത്തെ ആണ്, അവയെ പറ്റിയുള്ള ഗസ്സാലിയുടെ നിരൂപണം ആ ഉദീരനങ്ങളുടെ സാഹചര്യത്തെ ന്യായീകരിച്ചു കൊണ്ടാണ്" (പ്രബോധനം - ഇമാം ഗസ്സാലി വിശേഷാല്‍ പതിപ്പ് 2012 ജനുവരി പേ : 95) സാമാന്യമായി വേദാന്ത ദര്‍ശനം എന്നറിയപ്പെടുന്ന ബാദരായണമഹര്‍ഷിയുടെ ബ്രഹ്മസൂത്രം ഉള്‍ക്കൊള്ളുന്ന മൂന്നു ചിന്താ ധാരകളില്‍ ഒന്നായ അദ്വൈതത്തെ, തന്റെ മാര്‍ഗ്ഗത്തിലേക് നിദാനമായ സന്ദേശങ്ങളെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്വന്തമായി വ്യാഖ്യാനം നല്‍കി ഉപനിശുതക്കളില്‍ നിന്നും ഊതിക്കാച്ചി എടുത്തു ഒരു പ്രസ്ഥാനമായി അവതരിപ്പിച്ച ശങ്കരഭാഷ്യതിന്റെ അടിത്തറ തന്നെ മായാവാദംആണ് . കണ്ണില്‍ കണ്ടതിനെയെല്ലാം മിത്യായെന്നും അവിദ്യയെന്നും അയതാര്ത്യമെന്നും പറഞ്ഞു ലോകത്തിന്റെ ഉണ്മതന്നെ നിഷേധിച്ച ശങ്കരറെ അദ്വൈത വേദാന്ത തത്വശാസ്ത്രമെങ്ങനെ ആണ് പ്രപഞ്ചത്തിന്റെ ഉണ്മയെ നിഷേധിക്കുന്നവരെ തീയിലിട്ടു കരിച്ചു ഉണ്മ പഠിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച ആഹ്ലുസ്സുന്നതിന്റെ അടിയുറച്ച ഇമാമുകളെ
സ്വാധീനിക്കുന്നത്! ഈ ലളിതസത്യം മനസ്സിലാക്കിയാല്‍ സൂഫികളുടെ വിഭ്രമാവസ്തയിലെ 'അനല്‍ ഹഖ്' പോലുള്ള ഉദ്ദീരനങ്ങളെ അദ്വൈതപരമായ ഉദ്ദീരനങ്ങലാക്കേണ്ട കാര്യമെന്ത്?! സ്വയം
ഉള്ളവന്റെ ഉണ്മയും ഉണ്ടാക്കപ്പെട്ടവന്റെ ഉണ്മയും രണ്ടാണെന്നും സ്വയം ഉള്ളവന്റെ ഉണ്മയാണ് യാതാര്തതിലുള്ള ഉണ്മയെന്നും ഗ്രഹിച്ചു അതിനെ മാത്രം നോക്കി കണ്ടു, അതില്‍ മാത്രം ലയിച്ചവരുടെ വിഭ്രാമാവസ്ഥയില്‍ വരുന്ന കേവലം ഉദ്ദീരണങ്ങള്‍ മാത്രമാണ് ഇത്തരം വാക്കുകള്‍ .  അല്ലാതെ ജീവാത്മാവും പരമാത്മാവും ഒന്നായി കണ്ടവന്റെ ഉദ്ദീരനങ്ങളല്ല. പരമാത്മാവിനെ മാത്രം കണ്ടവരുടെ ഉദ്ദീരനങ്ങളെ അഞ്ജത കൊണ്ട് പരമാത്മാവും ജീവാത്മാവും ഒന്നാണെന്ന തത്വത്തില്‍ വിശ്വസിച്ചവന്റെ ഉദ്ദീരനങ്ങളോട് താരതമ്യപ്പെടുത്തുന്നത് അനീതിയും ശുദ്ധഭോഷ്കുമത്രെ.  കാരണം അദ്വൈതികളുടെ അടിത്തറയായ മായാവാദം സൂഫിസതിലെവിടെയും കടന്നു വരുന്നില്ല.  പ്രത്യുത, അതിന്റെ നിഷേധപഠനം ആഹ്ലുസ്സുന്നത് വിഭാവനം ചെയ്യുന്നുണ്ട് താനും.

'ഇസ്ലാമിക പ്രസ്ഥാന്ക്കാരുടെ'ടെ 'ഇസ്ലാമിക രാഷ്ട്ര'തെക്കുരിച്ചും ഒരുപാട് ഹഖാഇഖുകള്‍ വിശേഷാല്‍ പതിപ്പില്‍ ഉണ്ട്.  'ഇസ്ലാമിക സമൂഹത്തിന്റെ കെട്ടുറപ്പും നൈരന്തര്യവും ഉറപ്പുവരുത്താന്‍ ചില മാരിചിന്തിക്കലുകള്‍ക്ക് പണ്ഡിത സമൂഹം തയ്യാറാകേണ്ടി വരും' എന്നാ മുന്നറിയിപ്പോടെ ഇസ്ലാമിക രാഷ്ട്ര മീമാംസയുടെ സമകാലിക പ്രസക്തി കുറിക്കുന്നത് കാണുക :
"ഖിലാഫതുര്‍രാഷിടിയില്‍ മതകീയവും ഭൌതികവുമായ രണ്ടധികാരങ്ങളെയും ഖലീഫ എന്നാ ഒരേ ആളില്‍ നിക്ഷിപ്തം ആയിരുന്നു. നാം നേരത്തെ കണ്ടതുപോലെ ഗസ്സാലിയുടെ കാലത്ത്
ഖിലാഫത്ത് മതകീയ പിന്‍ബലം മാത്രമുള്ള ഒന്നായി മാറി. അതിനു അധികാരങ്ങലോന്നുമുണ്ടായിരുന്നില്ല.  ഖിലാഫതുര്‍രാഷിടിയില്‍ നിന്ന് ഭിന്നമായി വ്യത്യസ്ത അധികാര കേന്ദ്രങ്ങള്‍ ഉയര്‍ന്നു വരിക സ്വാഭാവികം. പഴയ ഭരണക്രമം മുന്നില്‍ വെച്ച് പുതിയ മാറ്റങ്ങളെ അനിസ്ലാമികം എന്ന് മുദ്ര കുത്തുന്നതിനു പകരം അവയെ ഖുര്‍ആനീന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പുനര്‍വ്യഖ്യാനിക്കാനാണ് ശ്രമിക്കേണ്ടത്. ഭൂതകാലത്തില്‍ കുടുങ്ങി കിടക്കരുത് എന്നര്‍ത്ഥം. ഇസ്ലാമിക രാഷ്ട്രീയ ചിന്തക്ക് ഗസ്സാലി നല്‍കിയ ഈ വികാസം പില്‍ക്കാല നൂറ്റാണ്ടുകളിലും തുടരനമെന്നാനല്ലോ അതിന്റെ ധ്വനി (IBID page :120) ജമാഅതെ ഇസ്ലാമി ഹിന്ദിന്റെ ലക്‌ഷ്യം 'ഹിഖാമാതുട്ദീനാ'ണെന്നും അത്കൊണ്ടുള്ള വിവക്ഷ യാതൊരു വിധ പാരിച്ചേദവും വിഭജനവും കൂടാതെ ആത്മാര്തതയോടും ഏകാഗ്രതയോടും കൂടി ഈ ദീനിനെ പരിപൂര്‍ണ്ണമായി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിര്‍മാണവും രാഷ്ട്രത്തിന്റെ സംവിധാനവുമെല്ലാം ഈ ദീനിന് അനുരൂപാമായിരിക്കുമാര് മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ നിഖില മേഖലകളിലും ഇതിനെ പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുകയും  ചെയ്യുക എന്നതാകുന്നുവെന്നും ഭരണ ഘടനയില്‍ നാലാം ഖന്ധികയ്ക്ക് താഴെ കുറിച്ചപ്പോള്‍ , ഇമാം ഗസ്സാലി രാഷ്ട്രീയ ചിന്തയ്ക്ക് നല്‍കിയ വികാസം കാണാനുള്ള  കണ്ണട നിര്മാനതിലായിരുന്നിരിക്കാം ! അത് കൊണ്ടാകാം ഇത് കാണാതെ പോയത്. ഭരണ ഘടനയില്‍ കുറിച്ചത് സാരമില്ല.  നാലാം ഖണ്ടികയ്ക് താഴെയായി എന്നാ കാരണം വച്ച് തന്നെ അത് മാറ്റി അച്ചടിക്കാം.

 ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും അതാവാമെങ്കില്‍ നമുക്കാണോ പറ്റാത്തത്. കാരണം, വെല്‍ഫെയരുകാരാരെങ്കിലും ചെവിക്കുന്നി പിടിച്ചു രാഷ്ട്രീയ സംവിധാനവും ദീനിന് അനുരൂപാമായിരിക്കുമാര് നടപ്പില്‍ വരുതലാണ് ലക്ഷ്യമെന്നു പറഞ്ഞിട്ട് 'ദൈവ്കമാല്ലാത്ത ഭരണവ്യവസ്ഥയില്‍ കുഞ്ചിക സ്ഥാനം നേടാനാണോ ശ്രമിക്കുന്നതെ'ന്നു ചോദിച്ചാല്‍ ശ്വാസം മുട്ടിപ്പോകും !പൌരോഹിത്യ്വതിനെതിരെ ഹദീസുകളുടെ സനദും ബലവും അന്വേഷിക്കാതെ പോലും പടവാളെന്തിയ മഹാനാണ് ഇമാം ഗസ്സാലി ഇവര്‍ക്ക്. നമ്മുടെ ചെമ്മാട്ടെ വൈസ് ചാന്സലര്‍ക്ക് ഇമാം ഗസ്സാലി സമന്വയ വിദ്യാഭ്യാസത്തിന്റെ അപ്പോസ്തലനാണ്. വഹുയു മുഖേന കിട്ടിയ വിജ്ഞാനങ്ങളും ഭൌതിക വിജ്ഞാനീയങ്ങളും സന്തുലിതമായി അഭ്യസിക്കപ്പെടുംബോഴേ ക്രിയാക്ത്മകമായി ഇസ്ലാമിക സമൂഹം രൂപപ്പെടുകയുള്ളൂ എന്ന് പ്രമാണ നിബന്ധമായി ഗസ്സാലി അടിവര ഇടുന്നുണ്ടത്രെ ! എവിടെയാണാവോ ഈ പ്രാമാണിക അടിവര ? എന്ന് വെച്ചാല്‍ 40 മിനുറ്റ് ഫിഖ്ഹു പഠിപ്പിച്ചാല്‍ 40 മിനുട്ട് Spoken English പഠിപ്പിക്കണം... അത് കഴിഞ്ഞു ഹദീസ് പഠനം ആണെങ്കില്‍ ശേഷം അത്രയും സമയം ഉറുദുവോ അറബിയോ അതുമല്ലെങ്കില്‍ വല്ല മലേഷ്യന്‍ ഭാഷയോ ആവാം ! ആര്‍ക്കും ഈ രീതി പരീക്ഷിക്കു നോക്കാവുന്നതാണ്. ശേഷം കുറെയധികം (വി)ക്രിയകള്‍ ചെയ്യാന്‍ പറ്റുന്ന ഒരു ക്രിയാത്മക സമൂഹത്തെ കിട്ടുമെന്നുള്ള കാര്യം മൂന്നുവട്ടം തീര്‍ച്ച. ശ്രദ്ധിക്കേണ്ടത് വിജ്ഞാനീയത്തിലെ സമമായതുലനം മാത്രം. വേറെ ചിലര്‍ ഇമാമിനെ മതനവീകരണത്തിന്റെ ആളായും പാരമ്പര്യ സുന്നി മിസ്ടിസതിന്റെ അത്യൂക്തികളെ പുല്കിയതായും ചിത്രീകരിക്കുന്നുണ്ട്! ജമാഅത് പ്രവര്‍ത്തനം ഗസ്സാലി ചിന്തയില്‍ വെരൂന്നിയതാനെന്നു പറയാനും ചിലര്‍ മടിച്ചില്ല !ചുരുക്കിപ്പറഞ്ഞാല്‍, ഇമാം ഗസ്സാലി വിശേഷാല്‍പതിപ്പ് അക്ഷരാര്‍ത്ഥത്തില്‍ ഒരു ഞെളിയന്പരംബായി. മാലിന്യ മഹാസമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചവരും ഉദ്ഘാടിച്ചവരും ആശംസ നടത്തിയവരും ഗാനം ആലപിച്ചവരും വീണേ വായിച്ചവരും എല്ലാം ഇവിടെ മലിനം വിതറി. എല്ലാവരും തങ്ങളുടെ കുപ്പിയില്‍ ഇമാമിനെ ഇറക്കി സായൂജ്യമടഞ്ഞു!  ഇമാമിന്റെ വിശ്വാസാടര്ഷങ്ങളും ഷാഫിഈ മദ്ഹബിലെ സ്ഥാനവും രചനകളും എല്ലാം വിസ്മരിച്ചു കളഞ്ഞു ! ബിദ്അതിനെതിരെയും വിശ്വാസ വൈകല്യതിനെതിരെയും ഉള്ള ഇമാമിന്റെ ഖന്ധനങ്ങളും ഔലിയാഇന്റെ കരാമതിനെ കുറിച്ചും ഖബര്‍ ജീവിതത്തിലെ രഹസ്യങ്ങലെക്കുരിച്ചുമുള്ള വിവരണങ്ങളെയും തള്ളിക്കളഞ്ഞു ! ഇമാമിന്റെ സാമ്പത്തിക ചിന്തകളും സൌന്ദര്യ സങ്കല്പങ്ങളും

കുറിക്കാന്‍ സമയം കണ്ടെത്തിയവര്‍ ഏതായാലും ഇമാമിനെ ശരിയാം വിധം അനുവാചകര്‍ക്കു നല്‍കാന്‍ ഉദ്ദേശിച്ചിട്ടില്ല. പകരം വികലവും അപൂര്‍ണ്ണവും ചിത്രീകണം ആണ് അവരുട്ടെഷിച്ചത്. വായനാ സമൂഹം ഇത് തിരിച്ചരിയെണ്ടതാണ്....

No comments:

Post a Comment