ദീനീ വിജ്ഞാന ദാഹികള്‍ക്ക് ഒരു ഉത്തമകൂട്ടുകാരന്‍, ബൈലക്സ് മെസ്സഞ്ജറിലെ സുന്നത്ത് ജമാ’അത്തിന്റെ ജിഹ്വ “കേരള സുന്നീ ക്ലാസ് റൂം”

Sunday, January 3, 2010

അമലുകള്‍ക്ക് നിയ്യത്ത് അനിവാര്യം

ഉമറുബ്നു ഖതാബ്(റ)ല്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു : നിയ്യത്തുകള്‍ക്കൊണ്ട് മാത്രമേ കര്‍മ്മങ്ങള്‍ പരിഗണിക്കപ്പെടുകയുള്ളൂ. ഓരോ മനുഷ്യനും ലഭിക്കുക അവനുദ്ദേശിച്ചത് മാത്രമായിരിക്കും. ഒരാള്‍ ഹിജ്’റ(പാലായനം) ചെയ്യുന്നത് അള്ളാഹുവിങ്കലേക്കും അവന്റെ റസൂല്‍(സ)ലിങ്കലേക്കും ആണെങ്കില്‍ അയാളുടെ ഹിജ്’റ അള്ളാഹുവിലേക്കും റസൂലി(സ)ലേക്കും തന്നെ. ഒരാളുടെ ഹിജ്’റ ഐഹികനേട്ടങ്ങള്‍ കരസ്ഥമാക്കാനോ അഥവാ താന്‍ (കാമിക്കുന്ന) സ്ത്രീയെ വിവാഹം കഴിക്കാനോ ആണെങ്കില്‍ അവന്റെ ഹിജ്’റ അവര്‍ ഉദ്ദേശിച്ചതിലേക്കാകുന്നു.(*)

ബുഖാരി :
1.കിതാബുകൈഫകാനബദു’ഉല്‍’വഹ്’യി
2.കിതാബുല്‍ ഈമാന്‍
3.കിതാബുറഹ്നിഫില്‍ ഹളറി
4.മനാഖിബുല്‍ അന്‍സാര്‍
5.കിതാബുന്നികാഹ്
6.കിതാബുല്‍ അയ്മാന്‍
മുസ്ലിം :
1.കിതാബുല്‍ ഇമാറത്ത്

(*) നിയ്യത്ത് കൂടാതെ ഒരു അമലും സ്വീകാര്യമല്ലെന്നാണ് ഈ ഹദീസ് നല്‍കുന്ന പ്രഥമ പാഠം. നമസ്കാരം, നോമ്പ്, സക്കാത്ത്, ഹജ്ജ്, വുളു, കുളി, തയമ്മം, സദഖ, ആദിയായ എല്ലാ കര്‍മ്മങ്ങളിലും നിയ്യത്ത് അനിവാര്യമാകുന്നു. അള്ളാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചു ആത്മാര്‍ത്ഥമായനുഷ്ടിക്കുന്ന സുക്യതങ്ങള്‍ മാത്രമേ പ്രതിഫലാര്‍ഹമാകയുള്ളുവെന്ന് ഈ വചനം വിളംബരം ചെയ്യുന്നുണ്ട്. കര്‍മ്മം ബാഹ്യ വീക്ഷണത്തില്‍ നന്നായത് കൊണ്ടായില്ല. പേരിനും പെരുമക്കും വേണ്ടി ചെയ്യുന്നതും ഭൌതിക നേട്ടങ്ങളില്‍ പ്രചോദിതമായനുഷ്ടിക്കപ്പെടുന്നതുമായ കര്‍മ്മങ്ങള്‍ക്കൊന്നും അള്ളാഹുവിങ്കല്‍ പ്രതിഫലം ലഭിക്കയില്ലെന്ന് ഈ വചനം തെളിയിക്കുന്നു.

ഒരാള്‍ ഉമ്മുഖൈസ് എന്ന സ്ത്രീയെ വിവാഹം കഴിക്കാനുദ്ദേശിച്ച് ഹിജ്’റ ചെയ്ത പശ്ചാത്തലത്തിലാണ് നബി(സ) ഇപ്രകാരം അരുളിയത്.

No comments:

Post a Comment